<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7021329084780637541</id><updated>2012-02-16T15:24:14.412+05:30</updated><category term='MUSIC'/><category term='ലേഖനം'/><category term='RAKSHA BANDHAN'/><category term='MARY'/><category term='TRAGEDY'/><category term='LITERATURE'/><category term='WOMENS DAY'/><category term='ROBERT ENKE'/><category term='IRAQ'/><category term='SANDRA REGGINA'/><category term='PATRICIA HALE'/><category term='ANNIVERSARY'/><category term='FRIENDSHIP'/><category term='PROTHIMA BEDI'/><category term='RELEGION'/><category term='EVE'/><category term='LEGEND'/><category term='NEWS'/><category term='HIGUITA'/><category term='DECEMBER - 6'/><category term='V S NAIPAL'/><category term='AUTOBIOGRAPHY'/><category term='VALANTINES DAY'/><category term='BASHEER'/><category term='FEMINISM'/><category term='EDUCATION'/><category term='MADHAVIKKUTTI'/><category term='ME'/><category term='SUICIDE'/><category term='PREFACE'/><category term='terrorrism'/><category term='GANDHI'/><category term='JENNY MARX'/><category term='PELE'/><category term='MEDIA'/><category term='DECIPLE'/><category term='JIM JONES'/><category term='SOCIETY'/><category term='RELATIONS'/><category term='EKALAVYA'/><category term='AHIMSA'/><category term='പലവക'/><category term='KAIKEYI'/><category term='BLACK MAGIC'/><category term='FATHER'/><category term='INDIA'/><category term='ARUNA SHANBAUG'/><category term='secularism'/><category term='MATHILUKAL'/><category term='RUSSIA'/><category term='WOMEN'/><category term='YASHODARA'/><category term='FAMILY'/><category term='SPIRITUAL'/><category term='POLITICS'/><category term='CELEBRATION'/><category term='TEACHERS DAY'/><category term='KARL MARX'/><category term='SWATHI THIRUNAL'/><category term='BUDDHA'/><category term='FRIENDSHIP DAY'/><category term='N S MADHAVAN'/><category term='JUBILY'/><category term='JUDAS'/><category term='DAUGHTER'/><category term='TSAR'/><category term='HITLER'/><category term='SADDAM HUSSAIN'/><category term='GULAB GANDHI'/><category term='HISTORY'/><category term='LOVE'/><category term='ADAM'/><category term='MANTHRA'/><category term='PAKISTHAN'/><category term='RAMAYANA'/><category term='OBITUARY'/><category term='BIBLE'/><category term='ONAM'/><category term='MOTHER'/><category term='ADUKKALA'/><category term='IROM SHARMMILA'/><category term='RASPUTIN'/><category term='കഥ'/><category term='EVA BROWN'/><category term='WIFE'/><category term='BROTHERHOOD'/><title type='text'>!  ADUKKALA || അടുക്കള കഥ പറയുമ്പോള്‍  !</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default?max-results=100'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>37</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7021329084780637541.post-7091514845804375888</id><published>2010-05-15T21:25:00.002+05:30</published><updated>2010-05-15T21:54:06.203+05:30</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>36. ദുര്‍മന്ത്രവാദിയുടെ മകള്‍ (ii) - തോല്‍ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍....</title><content type='html'>&lt;a href="http://anitha-adukkala.blogspot.com/2009/12/i.html"&gt;&lt;strong&gt;&lt;em&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ആദ്യ ഭാഗം ഇതാ ഇവിടെ.&lt;/span&gt;&lt;/span&gt;&lt;/em&gt;&lt;/strong&gt;&lt;/a&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#009900;"&gt;തുടര്‍ന്ന് വായിക്കുക :-&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;img id="BLOGGER_PHOTO_ID_5471524690969153426" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 191px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/S-7Ct5D-z5I/AAAAAAAAAcQ/9P-d_XBO9eo/s400/untitled.bmp" border="0" /&gt;&lt;br /&gt;പോക്രോവ്സ്കൊയില്‍ നിന്നും ബുക്കാറസ്റ്റില്‍ എത്തിയ ശേഷം റഷ്യ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇന്നലെകള്‍ ആയിക്കഴിഞ്ഞിരുന്നു... റഷ്യ മാത്രമല്ല, റഷ്യയിലെ ഓര്‍മ്മകളുടെ ബാക്കിയെന്നോണം തുടര്‍ന്ന് വന്ന ബോറിസുമായുള്ള ജീവിതവും ഒരു ഓര്‍മ്മയായി മാറിയെങ്കിലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;പപ്പായുടെ പ്രിയ ശിഷ്യനായിരുന്നു ബോറിസ് സോളോവീവ്. അവസാന കാലങ്ങളില്‍ തന്റെ അനുയായികള്‍ക്കിടയില്‍ പപ്പാ തന്റെ പിന്‍ഗാമിയായിപോലും അയാളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരുന്നു.പക്ഷെ എനിക്കൊരിക്കലും ബോറിസിനെ അംഗീകരിക്കാനായില്ല. പപ്പാ എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും. പക്ഷെ ഒടുവില്‍ ഇപ്പോള്‍... സ്ത്രീകളോടുള്ള അയാളുടെ അതിരുകടന്ന പെരുമാറ്റം ഏറെ കണ്ട എനിക്ക് ഇവിടെ അയാളുടെ സംരക്ഷണം തേടേണ്ടി വന്നത്... സ്ത്രീയുടെ വിധി പലപ്പോഴും അങ്ങിനെ ആവുന്നതെന്തേ? വിശന്നിരിക്കുന്ന ചെന്നായുടെ മുന്നിലെത്തുന്ന ആട്ടിന്‍ കുട്ടിക്ക് കിട്ടുന്ന സംരക്ഷണമാണ് സ്ത്രീക്ക് പലപ്പോഴും ലഭിക്കാറുള്ളതെന്നു ജീവിതയാത്രയില്‍ പലയിടത്തും തോന്നിയിട്ടുണ്ട്. എങ്കിലും ബോറിസിനോട് അങ്ങേ അറ്റം വെറുപ്പ്‌ തോന്നിയത് വിവാഹം കഴിഞ്ഞു ഏറെ കഴിയും മുന്‍പുതന്നെ അയാളുടെ ഡയറിയിലെ കുറിപ്പ് കണ്ട നിമിഷം മുതലായിരുന്നു.&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;" ദുഃഖം തോന്നുന്നു. ഞാന്‍ കണ്ട ശരീരങ്ങളില്‍ ഏറ്റവും അനാകര്‍ഷകം എന്റെ ഭാര്യയുടെതാണ്.. നേരം കൊല്ലാനായി മാത്രം ഒരു ലൈംഗിക ബന്ധത്തിന് പോലും താല്പര്യം ജനിപ്പിക്കാത്ത ഒരു ശരീരം."&lt;br /&gt;&lt;br /&gt;ഞാനന്ന സ്ത്രീ ഇല്ലാതായി പോകുന്നപോലെ ആണ് ആദ്യം തോന്നിയത്. എന്നിട്ടും ഞാന്‍ ബോറിസിനോട് തര്‍ക്കിച്ചു.&lt;br /&gt;&lt;br /&gt;"താല്പര്യം ജനിപ്പിക്കേണ്ടത് എന്റെ ശരീരമല്ല, നിന്റെ മനസ്സാണ്... എന്നെ ഒന്നിനും കൊള്ളാത്തവളാക്കി സങ്കല്പിക്കുന്ന നിങ്ങളുടെ മനസ്സ്... അതാണ്‌ ഈ ലോകത്തെ ഏറ്റവും അനാകര്‍ഷകം."&lt;br /&gt;&lt;br /&gt;വസ്തുവിലല്ല, കാണുന്ന കണ്ണിനാണ് സൌന്ദര്യമെന്നു ഒരിക്കല്‍ പറഞ്ഞു തന്നത് പപ്പയാണ്‌.... നീണ്ട നേരത്തെ തര്‍ക്കത്തെ അയാള്‍ നിശബ്ദത കൊണ്ട് ജയിച്ചു. പക്ഷെ പപ്പായുടെ അനുയായികളായ സ്ത്രീകളുടെ മുന്നില്‍ മാറി മാറി തൊട്ടു കൊണ്ടിരുന്ന അയാളോട് തോല്‍ക്കാന്‍ എനിക്കാവില്ല, മറ്റെവിടെ തോറ്റാലും. അന്നുമുതല്‍ ഞാന്‍ തിരഞ്ഞത് ഒരവസരമാണ്. ഇന്നെന്നെ തേടി വന്ന ഈ അവസരം. അനാകര്‍ഷകമെന്നു സ്വന്തം ഭര്‍ത്താവ് വിശേഷിപ്പിച്ച ഈ ശരീരത്തിന്റെ ജ്വാലയില്‍ തന്നെ എനിക്ക് പുരുഷവര്‍ഗ്ഗത്തെ ദഹിപ്പിക്കണം. അതെ, ഈ മനസിലെ മഞ്ഞിന്റെ തണുപ്പ് ഇനിയാര്‍ക്കുമില്ല.&lt;br /&gt;&lt;br /&gt;ബുക്കാറസ്റ്റിലെ പ്രശസ്തമായ ഓപ്പെറ ഹൌസ്... നിറഞ്ഞ സദസ്സിനു മുന്നില്‍... ഓരോ രോമാകൂപത്തെയും കൊളുത്തി വലിക്കുന്ന ഒരായിരം നയനങ്ങള്‍ക്ക് മുന്നില്‍.... റഷ്യന്‍ സാമ്രാജ്യത്തെ കയ്യിലോതുക്കാന്‍ ശ്രമിച്ച റാസ്പുട്ടിന്റെ മകള്‍ തന്റെ മദാലസ നൃത്തം കൊണ്ട് കാണികളുടെ മനസ്സില്‍ കനല്‍ മഴ പെയ്യിക്കാന്‍ പോകുന്നു. പക്ഷെ തന്റെ ചിന്തകളുടെ കനലുകള്‍ ഓരോ മനസ്സിലേക്കും നല്‍കിയ റാസ്പുട്ടിന്റെ ലക്ഷ്യം ആയിരുന്നില്ല മരിയയുടെത്. അപമാനിതയായ ഒരു പെണ്ണിന്റെ മറുപടി....&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5471524949763073362" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 232px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/S-7C89JQpVI/AAAAAAAAAcY/5Y3uvQ8YEdA/s320/1.bmp" border="0" /&gt;&lt;br /&gt;ഒരു പ്രദര്‍ശനം മാത്രം. മാനേജര്‍ തന്റെ വിലാസം തേടി നൂറുകണക്കിനാളുകള്‍ തിരക്കിയെത്തി എന്ന് അറിയിക്കും മുന്‍പേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അനാകര്‍ഷകമായ ഈ ശരീരത്തിന്റെ ശക്തി. മുന്നിലെ ഒരായിരം നയനങ്ങളില്‍ ഞാനത് വായിചെടുതിരുന്നു. എനിക്കത് മാത്രം മതിയായിരുന്നു, എന്റെ നഷ്ടമായ ആത്മവിശ്വാസം ഇരട്ടിയായി തിരികെ കിട്ടാന്‍... എങ്കിലും ഒരു അജ്ഞാതയായി തന്നെ കഴിയാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ...&lt;br /&gt;&lt;br /&gt;പക്ഷെ അതിനെക്കാളേറെ ഞാന്‍ അത്ഭുതപ്പെട്ടത് ബോറിസിന്റെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം കണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ രാത്രി വൈകി എത്തുന്ന ഞാന്‍ തണുത്ത രാത്രി മുഴുവന്‍ വീടിന്റെ പുറത്തെ സിറ്റ് ഔട്ടില്‍ കഴിയേണ്ടി വന്നിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അയാള്‍ വാതില്‍ അടക്കാതെ കിടന്നുറങ്ങാന്‍ തുടങ്ങി!!!! രണ്ടു ദിവസം കൂടെ കഴിഞ്ഞതോടെ ഉറങ്ങാതെ എന്നെ കാത്തിരിക്കുന്ന അയാളെ കാണാന്‍ കഴിഞ്ഞത് പെട്ടെന്ന് വിശ്വസിക്കാനായില്ല.&lt;br /&gt;അടുത ദിവസം വരാന്‍ സാദാരണയിലും അല്പം വൈകിയിരുന്നു. വാതിലടച്ചു എന്റെ മുറിയുടെ നേരെ തിരിഞ്ഞ എന്നെ ബോറിസ് പേര് ചൊല്ലി വിളിച്ചു. ഏറെ നാളുകള്‍ക്കു ശേഷം.&lt;br /&gt;&lt;br /&gt;"മരിയ..."&lt;br /&gt;&lt;br /&gt;ഞാന്‍ അവിശ്വസനീയതയോടെ അയാളെ നോക്കി.&lt;br /&gt;&lt;br /&gt;"എന്നോട് ക്ഷമിക്കുക, നീ സുന്ദരിയാണ്.. "&lt;br /&gt;&lt;br /&gt;അയാളുടെ ദയനീയമായ ശബ്ദം ആദ്യമായി കേള്‍ക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;"മറ്റാരെക്കാളും നീ സുന്ദരിയാണ്, ഞാന്‍ കണ്ട മറ്റാരെക്കാളും..."&lt;br /&gt;&lt;br /&gt;കുറച്ചു നേരം നിശബ്ദനായെങ്കിലും എനിക്ക് തോന്നി അയാള്‍ക്ക്‌ കൂടുതലെന്തോ പറയാനുണ്ടെന്ന്. ഒരു പക്ഷെ നിശബ്ദത കൊണ്ട് എന്നെ എന്നും തോല്പിച്ചയാള്‍ ഒടുവില്‍....&lt;br /&gt;&lt;br /&gt;" നിന്റെ പപ്പാ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു, സാറിന്റെ കൊട്ടാരത്തിലെ സ്ത്രീകളെല്ലാം അദ്ദേഹത്തെ കാമിച്ചിരുന്നു എന്ന്. അന്ന് അത് വിഡ്ഢിത്തമായി കരുതിയ ഞാന്‍ പക്ഷെ പിന്നീട് അതെ മൂഡസ്വര്‍ഗത്തില്‍ മയങ്ങാന്‍ തുടങ്ങിയത് എന്നാണെന്നറിയില്ല.... പക്ഷെ ഇപ്പോള്‍ ഞാനറിയുന്നു, മരിയാ, എന്നോട് ആര്‍ക്കും കാമാമായിരുന്നില്ല, അറപ്പയിരുന്നിരിക്കണം, പക്ഷെ ആ അറപ്പിന്റെ മുകളില്‍ അവര്‍ ഇട്ട സ്വന്തം ആവശ്യങ്ങളുടെ തിരശീലയെ ഞാന്‍ കാമാമെന്നു ധരിച്ചു. പക്ഷെ കഴിഞ്ഞ ഒരാഴ്ചയായി ഓപ്പെറ ഹൌസില്‍ ഞാന്‍ കണ്ട കണ്ണുകളില്‍ എല്ലാം കാമാമായിരുന്നു. നിന്റെ ഈ രണ്ടു കണ്ണുകളില്‍ ഒഴികെ..."&lt;br /&gt;&lt;br /&gt;അനാകര്‍ഷകമെന്നു എഴുതിയ ഈ ശരീരത്തെ കൊളുത്തി വലിക്കുന്ന നയനങ്ങള്‍ കാണാന്‍ അയാള്‍ എത്തണം എന്നാഗ്രഹിച്ചിരുന്ന എന്റെ മനസ്സ്... കുറച്ചു മുന്‍പ് വരെ ഉണ്ടായിരുന്ന പകയുടെ തീ ഇപ്പോള്‍ എവിടെ?&lt;br /&gt;&lt;br /&gt;"ബോറിസ്, നിങ്ങള്‍ അവിടെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല....."&lt;br /&gt;&lt;br /&gt;"ഒരു തോല്‍വി ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.... പക്ഷെ.... വിജയാരവം മുഴക്കുമ്പോഴും, തോല്‍വിയുടെ കാണാക്കയങ്ങളിലേക്ക് പതിക്കുകയാണെന്ന് തിരിച്ചറിയാതെ പോകാതിരിക്കാന്‍ അതുകൊണ്ട് മാത്രമേ കഴിയുമായിരുന്നുള്ളൂ എന്ന് ഇപ്പോള്‍ ഞാനറിയുന്നു... മരിയ..."&lt;br /&gt;&lt;br /&gt;വീണ്ടും നിശബ്ദതയുടെ നിമിഷങ്ങള്‍.. മുന്‍പ് എന്റെ വാഗ്വാദങ്ങളെ അയാള്‍ എന്നും ജയിച്ചിരുന്നത് കൊല്ലുന്ന മൌനം കൊണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ എന്റെ ഈ നിശബ്ദത ആരെയും തോല്‍പ്പിക്കനായിരുന്നില്ല....&lt;br /&gt;&lt;br /&gt;"മരിയാ.... തീരുമാനങ്ങള്‍ എന്നും ജേതാവിന്റെ അവകാശമാണ്.... നിനക്ക് തിരഞ്ഞെടുക്കാം..."&lt;br /&gt;&lt;br /&gt;അതിനുമുന്‍പോ ശേഷമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയിട്ടില്ല എന്നതാണ് സത്യം. പിന്നീടുള്ള യാത്രകളില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു വലിയ സത്യവും അതായിരുന്നു. തിരഞ്ഞെടുക്കേണ്ട അവസരങ്ങളില്‍ പോലും സ്ത്രീകള്‍ ആ സ്വാതന്ത്ര്യം മറന്നു പോകുന്നു. സാഹചര്യങ്ങള്‍ നിര്‍ബന്ധിതരാക്കുന്നു എന്നതിനേക്കാള്‍ സാഹചര്യങ്ങളെ നേരിടാന്‍ അസന്നിഗ്ദാതയെ മറികടക്കാന്‍ അവര്‍ പലപ്പോഴും ഭയക്കുന്നു. മിക്കപ്പോഴും മെച്ചപ്പെട്ട വഴികള്‍ മുന്നില്‍ കിടക്കുമ്പോഴും അവര്‍ അതെ പാതയില്‍ ബുദ്ദിമുട്ടി നീങ്ങുന്നു.... എനിക്കും ആ ധൈര്യം ഉണ്ടായില്ല. എന്നാല്‍ ആ ധൈര്യമില്ലായ്മയല്ല അന്നത്തെ തീരുമാനത്തിന്റെ യദാര്‍ത്ത കാരണമെന്ന് ഞാന്‍ മനസ്സിലാക്കിയത് പിന്നീടാണ്. ഏറെ വെറുക്കുന്നവരോട് സ്നേഹം തോന്നുക എന്നത് എളുപ്പമുള്ള കാര്യമാണെന്ന് പപ്പാ പറയാരുള്ളപ്പോള്‍ ഏറ്റവും എതിര്‍ത്തിരുന്നത് ഞാന്‍ ആയിരുന്നു. എന്നാല്‍ ഞാന്‍ അപ്പോള്‍ അറിയുന്നു. വെറുക്കുക എന്നത് അനന്തമായ ഒരു നേര്‍ രേഖയല്ല, മറിച്ച് ഉയരമേറിയ ഒരു പര്‍വതമാണ്... അതിന്റെ ഏറ്റവും ഉച്ചിയിലെതിയാല്‍ പിന്നെ.... അതെ എത്രയധികം വെറുക്കുന്നുവോ, സ്നേഹിക്കാന്‍ അത്രയേറെ സാധ്യതകള്‍ കൂടുന്നു....&lt;br /&gt;&lt;br /&gt;സ്നേഹിക്കാന്‍ തുടങ്ങിയില്ലെങ്കിലും ബോറിസിനെ വെറുക്കാതിരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ആ രാത്രി വീണ്ടും ഞാന്‍ അരക്ഷിതാവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും സുരക്ഷിതത്വത്തിന്റെ കോട്ടക്കുള്ളില്‍ ബന്ദനസ്ഥയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു. അടുത്ത ദിനം രാവിലെ തന്നെ ബോറിസിനോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്. " ഇനി ബുക്കരസ്റ്റില്‍ നില്‍ക്കേണ്ട. ഇന്ന് തന്നെ ഇവിടെ നിന്ന് പോകണം."&lt;br /&gt;&lt;a href="http://2.bp.blogspot.com/_nQiqh1j6ezU/S-7DZu-XoRI/AAAAAAAAAcg/qUR_gOdjA5k/s1600/2.bmp"&gt;&lt;img id="BLOGGER_PHOTO_ID_5471525444175503634" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 248px; CURSOR: hand; HEIGHT: 298px" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/S-7DZu-XoRI/AAAAAAAAAcg/qUR_gOdjA5k/s320/2.bmp" border="0" /&gt;&lt;/a&gt;&lt;br /&gt;ബോറിസ് മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും എനിക്കുറപ്പുണ്ടായിരുന്നു ഇനിയൊരു രാത്രി ഓപ്പെറ ഹൌസിന്റെ ഈ നാട്ടില്‍ നില്‍ക്കേണ്ടി വരില്ലെന്ന്. കണ്മുന്നില്‍ കാണുന്ന പാതകള്‍ ഒന്നും അല്ല മനസ്സിന്റെ സഞ്ചാരപതമെന്നു അനുഭവിക്കുംബോഴല്ലാതെ വിശ്വസിക്കാന്‍ ആര്‍ക്കുമാവില്ല. അന്നന് രാത്രി തന്നെ ഞങ്ങള്‍ ഫ്രാന്‍സിലേക്ക് തിരിച്ചു. വീണ്ടും ഒരു പലായനം... പക്ഷെ റഷ്യയില്‍ നിന്ന് പോരുംബോഴുള്ളത് പോലെ മനസ്സ് ഇത്തവണ മരുഭൂമി ആയിരുന്നില്ല... അവിടവിടെ ചെറുനാമ്പുകള്‍ മുളയിടാന്‍ തുടങ്ങിയിരിക്കുന്നു...&lt;br /&gt;&lt;br /&gt;പാരീസിന്റെ പ്രാന്തപ്രദേശത്ത് ഒരു ഇടുങ്ങിയ കൊച്ചു വീടാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എങ്കിലും ആ കുടുസ്സുമുറിയില്‍ മറ്റെങ്ങുമില്ലാത്ത സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഞാന്‍ ശ്വസിച്ചു. ബോറിസ് അടുത്തുള്ള ഒരു ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. കൈയിലെ ആഭരണങ്ങളും പണവുമൊക്കെ അവസാനിച്ചു തുടങ്ങിയിരുന്നു അതിനകം. ഏകാന്തമായ പകലുകളില്‍ പലപ്പോഴും റഷ്യ തികട്ടി വന്നെങ്കിലും ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാന്‍ അതിനകം തന്നെ ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷെ ആ ദിനം, 1918 ജൂലായ്‌ മാസം അവസാനം ബോറിസ് വന്നത് കടിഞ്ഞാണിടാന്‍ കഴിയാത്ത വിധത്തില്‍ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു......&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;തുടരും...&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-7091514845804375888?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/7091514845804375888/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=7091514845804375888' title='51 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/7091514845804375888'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/7091514845804375888'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/05/36-ii.html' title='36. ദുര്‍മന്ത്രവാദിയുടെ മകള്‍ (ii) - തോല്‍ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍....'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_nQiqh1j6ezU/S-7Ct5D-z5I/AAAAAAAAAcQ/9P-d_XBO9eo/s72-c/untitled.bmp' height='72' width='72'/><thr:total>51</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-6283970789687163908</id><published>2010-04-02T20:50:00.003+05:30</published><updated>2010-04-06T14:21:09.779+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>35. യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും...</title><content type='html'>&lt;a href="http://1.bp.blogspot.com/_nQiqh1j6ezU/S7YJoytV05I/AAAAAAAAAcI/eLFN0F51aPQ/s1600/pigrim_2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5455558595017298834" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 215px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/S7YJoytV05I/AAAAAAAAAcI/eLFN0F51aPQ/s320/pigrim_2.jpg" border="0" /&gt;&lt;/a&gt;വീണ്ടും ത്യാഗത്തിന്റെ സ്മരണകളുമായി ഒരു ദുഖവെള്ളിയാഴ്ചയും ഈസ്ടറും. ഇന്നും ആളുകള്‍ ഭാരമേറിയ മരക്കുരിശുകളുമായി മല കയറുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ടു. ആ ചിത്രങ്ങള്‍ മനസ്സില്‍ ഉണര്‍ത്തി വിട്ട ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വക്കുകയാണ് അടുക്കള ഇന്ന്.&lt;br /&gt;&lt;br /&gt;രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മാനവരാശിയുടെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ടാണ് യേശു ക്രിസ്തു കുരിശേറിയത്‌ എന്ന് ബൈബിളിലെ വാക്കുകള്‍ വ്യാഖ്യാനിക്കാറുണ്ട് പലരും. അങ്ങനെ ആവുമ്പോള്‍ മാത്രമല്ലേ അത് ത്യാഗമാവൂ. പക്ഷെ അന്നത്തെ ഭരണ കൂടം യേശുവിനെ ശിക്ഷിച്ചതിനു കൃത്യമായ കുറ്റപത്രം ഉണ്ടാക്കിയിരുന്നു എന്നും പലരും പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ അത് യാദാര്‍ത്യ ബോധത്തോടെ നോക്കുമ്പോള്‍ ഒരു വ്യക്തിയുടെ പ്രവൃത്തികള്‍ ആ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് വിരുധമായത്തിന്റെ ഒരു ശിക്ഷയായി അതിനെ ലഘൂകരിക്കാനും പലര്‍ക്കും കഴിയും.&lt;span id="fullpost"&gt;ഇന്നും രാജ്യ ദ്രോഹം എന്നത് ഒരു രാജ്യത്തെ പരമാവധി ശിക്ഷ ലഭിക്കാനുള്ള കുറ്റം തന്നെയാണ്. പക്ഷെ വിപ്ലവകാരികള്‍ എന്നും ഭരണകൂടത്തിന്റെ നിയമങ്ങളെ എതിര്‍ത്തിട്ടെ ഉള്ളൂ. യേശുവം അത് തന്നെയാണ് ചെയ്തത്.&lt;br /&gt;&lt;br /&gt;ചരിത്രം പലപ്പോഴും രസകരമാവുന്നത് ഇത്തരം വിപ്ലവകാരികളുടെ കഥ പറയുമ്പോഴാണ്. അന്ന് അവര്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ ചരിത്രം ആരാധനയോടെ നോക്കുന്നത് അന്നത്തെ ജേതാക്കളെ അല്ല, പകരം പൊരുതി വീണ ധീരരേ തന്നെയാണ്. കമ്മ്യൂണിസ്റ്റു വിപ്ലവങ്ങളുടെ കാല്‍പനിക നായകനായി ഇന്ന് ലോകം സ്മരിക്കുന്ന ചെ ഗുവേരയും പിന്നെ പലരും അങ്ങനെ ചരിത്രത്തിന്റെ ആരാധന ഏറ്റു വാങ്ങിയവരാണ്. പക്ഷെ അതിനേക്കാള്‍ രസകരമായ വസ്തുത വ്യവസ്ഥിതിയോട് പൊരുതി വീണ ഇവരുടെ ആരാധകര്‍ അല്ലെങ്കില്‍ അനുയായികള്‍ മറ്റൊരു മറ്റൊരു വ്യവസ്ഥിതിയുടെ വക്താക്കളും സംരക്ഷകരും ആയി അതിനെ വിമര്‍ശിച്ച ധീരരേ നിര്‍ദ്ദയം അടിച്ചമാര്‍ത്തുന്നവരും ആയിത്തീര്‍ന്നു എന്നതാണ്. കൃസ്തു മതം മധ്യ കാലഘട്ടത്തില്‍ പരിഷ്കരണ വാദികളോട് പെരുമാറിയത് റോമാക്കാര്‍ യേശുവിനോട് കാണിച്ചതിലും ക്രൂരമായിട്ടായിരുന്നു എന്നത് നമുക്ക് എങ്ങനെ ഉള്‍ക്കൊള്ളാനാവും? തീര്‍ത്തും പരിഷ്കരണ വാദിയായിരുന്ന യേശുവിന്റെ അനുയായികള്‍ ഏറ്റവും കടുത്ത യാദാസ്ഥിതികര്‍ ആയതു ചരിത്രത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളില്‍ ഒന്നല്ലേ. അത് പോലെ അടിമ ചങ്ങലയില്‍ നിന്നും മോചനം നേടാന്‍ റഷ്യന്‍ ജനത വിപ്ലവം നടത്തി നേടിയ അധികാരത്തിന്റെ പ്രയോകതാക്കള്‍ പഴയതിനേക്കാള്‍ സ്വാതന്ത്ര ചിന്തകളെ അടിച്ചമര്‍ത്തുന്ന സ്റാലിന്‍ യുഗത്തിനും നമ്മള്‍ സാക്ഷിയായത് അധികം അകലെയല്ല..&lt;br /&gt;&lt;br /&gt;യേശുവിനു ലഭിച്ചത് സ്വാഭാവികമായ ഒരു ശിക്ഷയായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ പിന്നെ ചാര്‍ത്തി നല്‍കിയ ദൈവപരിവേഷത്തിനും അപുറത്തു ഒരു മനുഷ്യനായി തന്നെ യേശുവിനെ കാണാനാണ് അടുക്കളക്കിഷ്ടം. അതെ ദൈവ പുത്രനായല്ല, മനുഷ്യപുത്രനായി തന്നെ. മാര്‍ക്സിനെ പോലെ ലോകത്തെ തിരിച്ചു വിടാന്‍ ശേഷിയുള്ള ചിന്തകളും ആശയങ്ങളും ഉണ്ടായിരുന്ന ഒരു മനുഷ്യന്‍. യേശു മനുഷ്യനാണെന്നു കരുതാന്‍ അടുക്കളക്ക് പിന്നെയും കാരണങ്ങള്‍ ഉണ്ട്. അദ്ദേഹം ചെയ്ത അത്ഭുത പ്രവൃത്തികളായി പറയുന്ന അപ്പം പങ്കു വച്ചതും, വെള്ളം വീഞാക്കിയതും, രോഗ ശാന്തി നല്കിയതും എല്ലാം തന്നെ ഒരു മനുഷ്യന് ചെയ്യാവുന്നത് തന്നെയാണ്. പക്ഷെ അതിനേക്കാള്‍ യേശുവിന്റെ മറ്റൊരു വാചകമാണ് അടുക്കളയുടെ മനസ്സില്‍ തിരതല്ലുന്നത്‌. തന്റെ വിധി മനസ്സിലാക്കിയ യേശു പ്രാര്‍ഥിച്ചത് ഇങ്ങനെ ആണ്. " പിതാവേ കഴിയുമെങ്കില്‍ ഈ പാന പാത്രം എന്നില്‍ നിന്നും എടുത്തു മാറ്റേണമേ" അടുത്തതായി " എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേരട്ടെ!!!" തികച്ചും ഒരു സാദാരണ മനുഷ്യനെയാണ്‌ ഈ വാക്കുകള്‍ വരച്ചു കാണിക്കുന്നത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ചിത്രം. അതാണ്‌ യേശുവിന്റെ ചിത്രമെന്ന് അടുക്കള വിശ്വസിക്കുന്നു. മറ്റുള്ളതില്‍ പലതും അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് മാത്രം കാലാകാലങ്ങളില്‍ രൂപാന്തരപ്പെട്ട കഥകള്‍ ആവണം.&lt;br /&gt;&lt;br /&gt;അവസാന അത്താഴ സമയത്ത് യേശു തന്റെ ഭാവി അറിഞ്ഞപോലെ പെരുമാറി എന്നും ബൈബിളില്‍ ഉണ്ട്. പക്ഷെ ഒന്നോര്‍ത്തു നോക്കൂ, പലരുടെയും മരണത്തിനു മുന്‍പ് അവര്‍ ആ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു ഏന് നമുക്ക് തോന്നാറില്ലേ. അവരുടെ പല വാക്കുകളെയും അവരുടെ മരണശേഷം നമ്മള്‍ അതുമായി ബന്ധിപ്പിച്ചു നോക്കുമ്പോള്‍ അവര്‍ മരണം തിരിച്ചറിഞ്ഞിരുന്നു എന്ന് തോന്നാം. യേശുവിന്റെ അവസാന അത്താഴത്തിലെ ചേഷ്ടകളും പിന്നീട് ശിഷ്യന്മാര്‍ ആ മരണവുമായി ബന്ധിപ്പിച്ചപ്പോള്‍ തോന്നിയ അതിശയോക്തികള്‍ തന്നെയാവണം.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;a href="http://1.bp.blogspot.com/_nQiqh1j6ezU/S7YJhe2fOCI/AAAAAAAAAcA/6eEs2l8C6-Q/s1600/che-guevara-2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5455558469427869730" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 251px" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/S7YJhe2fOCI/AAAAAAAAAcA/6eEs2l8C6-Q/s320/che-guevara-2.jpg" border="0" /&gt;&lt;/a&gt;താന്‍&lt;/span&gt; പിടിക്കപ്പെടും എന്നറിഞ്ഞിട്ടും യേശു ഒളിചോടിയില്ല എന്നതും ദൈവിക പരിവേഷത്തോടെ പറയുന്ന മറ്റൊരു കാര്യമാണ്. അതിലും നമുക്ക് ഉദാഹരിക്കാന്‍ പറ്റിയ കഥ ചെ ഗുവേരയുടെ തന്നെയാണ്. ക്യൂബയിലെ വിപ്ലവാനന്തരം അവിടെ സുരക്ഷിതമായി കഴിയാമായിരുന്ന അദ്ദേഹം ബൊളീവിയയിലെ കാടുകളില്‍ എന്തിനാണ് പോയത്? മരണം മുന്നില്‍ തന്നെ ഉണ്ടെന്നറിഞ്ഞിട്ടും അദ്ദേഹം തന്റെ പാതയില്‍ നിന്നും പിന്നിലേക്ക്‌ പോയില്ല. അദ്ദേഹത്തിനും യേശുവിനുണ്ടായിരുന്ന പോലെ ആത്മ വിശ്വാസം ഉണ്ടായിരുന്നു. തന്റെ ശരീരം കൊണ്ട് നേടാന്‍ കഴിയുന്നതിനെക്കാള്‍, തന്റെ മരണം കൊണ്ട് താന്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്ക് നേടാനാവുമെന്ന്.&lt;br /&gt;&lt;br /&gt;ഈ ചിന്തകള്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോള്‍ കുരിശുമല കയറുന്ന പാവങ്ങളെ കാണുമ്പോള്‍ മനസ്സില്‍ സഹതാപമാണ്. അവരുടെ വിശ്വാസ പ്രകാരം തന്നെ ചിന്തിച്ചാല്‍ അത് ബുദ്ദിശൂന്യമല്ലേ!!! തങ്ങള്‍ക്കു വേണ്ടി കുരിശിലേറിയ യേശുവിന്റെ പ്രവൃത്തിയെ അല്ലെ അവര്‍ അതിലൂടെ ചെറുതാക്കുന്നത്. തന്റെ പ്രവൃത്തി നിഷ്ഫലമായല്ലോ എന്ന് യേശു ചിന്തിക്കുന്നുണ്ടാവും. കാരണം 'ഇവര്‍ കുരിശു ച്ചുമാക്കാതിരിക്കാനല്ലേ താന്‍ കുരിശേറിയത്‌!!!!'&lt;br /&gt;&lt;br /&gt;ചെ ഗുവേരയുടെ ആരാധകര്‍ ഇവരെപോലെ അന്ധരാവാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ വെടിയുണ്ട പൂജിക്കുന്ന തോക്കെടുത്ത് നെഞ്ചിലേക്ക് നിറയൊഴിച്ചു ആരാധന പ്രകടിപ്പിക്കുന്ന മനുഷ്യരെ കാണേണ്ടി വന്നേനെ. ഇവരോടെല്ലാം അടുക്കളക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങള്‍ അവരെ അനുകരികാതിരിക്കുക. കാരണം നിങ്ങള്‍ക്കൊരിക്കലും അവരാകാന്‍ കഴിയില്ല. തീര്‍ച്ചയായും അനുകരിക്കാനാവാത്തത്ര ഉയരങ്ങളില്‍ ആണ് യേശുവും ചെ ഗുവേരയും ഗാന്ധിജിയും എല്ലാം. വെറും രണ്ടു ദിവസം അവര്‍ അനുഭവിച്ച വേദന ചെറുതായി അനുകരിച്ചു കൊണ്ടല്ല അവരെ ബഹുമാനിക്കേണ്ടത്. അവര്‍ എന്തിനു വേണ്ടിയാണ് തങ്ങളുടെ ജീവന്‍ ധീരമായി ബലി കഴിച്ചത്, ആ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക. കുരുത്തോല വീശി തന്നെ സ്തുതിക്കുന്ന അനുയായികളെ യേശു ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇത്തരം കൊമാളിതരങ്ങളും ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ( രണ്ടു വര്‍ഷം മുന്‍പ് ദുഖവെള്ളി കഴിഞ്ഞ ശനിയാഴ്ച നഗര പ്രദക്ഷിണത്തില്‍ യേശു ആയി കുരിശിന്മേല്‍ നിന്ന മനുഷ്യന്‍ ദാഹം തീര്‍ക്കാന്‍ സോഡാ കുടിക്കുന്ന കാഴ്ച കാണുകയുണ്ടായി. അനുകരണത്തിന് അങ്ങനെ ഒക്കെയേ സാധിക്കൂ.)&lt;br /&gt;&lt;br /&gt;ഇന്നത്തെ ജനത ആരാധിക്കുന്നതിനിടക്ക് മറക്കുന്നതും അതെല്ലാം തന്നെയാണ്. അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍.... ഈ ആഘോഷങ്ങളില്‍ മുങ്ങിപ്പോകുന്നത് അവരുടെ സ്വപ്നങ്ങളാണ്. കാരണം ആഘോഷം എന്നതിനപ്പുറം അവര്‍ അന്നനുഭവിച്ച വേദനയോടു സഹതാപം കാണിക്കുക എന്നതിനപ്പുറം മറ്റെല്ലാം മറക്കപ്പെടുകയാണ്. പ്രതീകാത്മകമായി ചെയ്യുന്നവയാനല്ലോ ആഘോഷങ്ങള്‍. അതുപോലെ നമ്മുടെ ആത്മാര്‍ഥതയും പ്രതീകാത്മകമായി മാറിയിരിക്കുകയാണ്. മറ്റുള്ളവരെ ബോധിപ്പിക്കാന്‍ മാത്രം. ഒരു ദിവസം ദുഖിക്കുക, അടുത്ത ദിവസം സന്തോഷിക്കുക, നേരിട്ടനുഭവിച്ച കാര്യത്തിനല്ല, പകരം ഒരു സങ്കല്പ്പത്തിനായി. അതില്‍ തന്നെ അതിനു എത്ര ആത്മാര്‍ഥത ഉണ്ടാകുമെന്ന് തീര്‍ച്ചയാണല്ലോ.&lt;br /&gt;&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/S7YJcJPuNfI/AAAAAAAAAb4/E97FWyyXJBQ/s1600/jesus-christ.jpg"&gt;&lt;img id="BLOGGER_PHOTO_ID_5455558377728783858" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 225px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/S7YJcJPuNfI/AAAAAAAAAb4/E97FWyyXJBQ/s320/jesus-christ.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;അടുക്കളയുടെ വായനക്കാര്‍ക്ക് തീര്‍ച്ചയായും വിരുദ്ദ അഭിപ്രായം ഉണ്ടാകും. അറിയിക്കുക. ആരെയും വേദനിപ്പിക്കുക, അലെങ്കില്‍ ആരുടെയെങ്കിലും വിശ്വാസങ്ങളെ ചെറുതായി കാണിക്കുക എന്ന ആഗ്രഹമൊന്നും അടുക്കളക്കില്ല. എങ്കിലും യേശു ചെയ്തത് പോലെ മനസ്സിന് ശരിയെന്നു തോന്നിയത് നിങ്ങളോട് പറയണം എന്ന് തോന്നി. അടിചെല്‍പ്പിക്കാനല്ല പറയാന്‍, ചിന്തിക്കാന്‍...&lt;br /&gt;&lt;br /&gt;അടുക്കള ആദ്യം എഴുതിയ കഥകളില്‍ ഒന്ന് ഈ ദിനവുമായി ബന്ധമുള്ളതായിരുന്നു. അത് ഇവിടെ വീണ്ടും കുറിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശപിക്കപ്പെട്ടവന്റെ അമ്മ.....&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവള്‍ മേരി...&lt;br /&gt;&lt;br /&gt;കാതുകള്‍ക്ക് പരിചിതരായ വിശുദ്ധ കന്യ മറിയാമോ മഗ്ദലന മറിയാമോ അല്ല. ഇവള്‍ ആരുടെയൊക്കെയോ പ്രേരണയാലോ നിര്‍ബന്ധത്താലോ ബൈബിളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട ഒരു മാതാവ്... നിങ്ങള്‍ വിസ്മരിച്ചു പോയ ഒരു സാധാരണ സ്ത്രീ...മേരി സ്കരിയാത്ത.... അതെ. മുപ്പതു വെള്ളിക്കാശിനു സ്വന്തം ഗുരുനാഥനെ ഒറ്റു കൊടുത്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന യൂദാസിന്റെ അമ്മ.&lt;br /&gt;&lt;br /&gt;ഒരു മേരിയെ വിശുദ്ധയായി നാം വാഴ്ത്തിയപ്പോള്‍; ഇവള്‍ എല്ലാ ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി ഏതോ ഇരുളില്‍ തന്റെ ശിഷ്ട കാലം തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..... ആരും അറിയാതെ... ആരും ഓര്‍ക്കാതെ...&lt;br /&gt;ലോകം മുഴുവന്‍ ചതിയനെന്നു പറഞ്ഞു ശാപവാക്കുകള്‍ ചൊരിയുമ്പോഴുംഅവള്‍ വിശ്വസിച്ചിരുന്നു; തന്റെ മകന്‍, തന്റെ മടിയില്‍ കിടന്ന്, കണ്മുന്നില്‍ കളിച്ചു വളര്‍ന്ന തന്റെ ഉണ്ണി ഒരിക്കലും വെള്ളി നാണയങ്ങളുടെ കിലുക്കത്തിന്‌ പിന്നാലെ പോകില്ല. ഒരിക്കലും...&lt;br /&gt;&lt;br /&gt;" ഇല്ല. എന്റെ ഉണ്ണിയല്ല, അവനാണ്‌ എന്റെ മകനെ ചതിച്ചത്. എല്ലാം അറിയാമായിരുന്നിട്ടും സംരക്ഷിക്കുന്നതിനു പകരം; അവനെ റോമാക്കാരുടെ കെണിയില്‍ അകപ്പെടാന്‍ വിട്ടയച്ച അവന്റെ ഗുരുനാഥന്‍ ........ അദ്ദേഹത്തിന്‍റെ പീഡനങ്ങള്‍ വരക്കാനും കണ്ണീര്‍ വാര്‍ക്കാനും ആളുകളുണ്ടായി... അതിനെക്കാള്‍ പീഡനം സഹിച്ച എന്റെ മകനെ വെറും പണക്കൊതിയനാക്കി... അവന്‍ അവിടെ വേദന കൊണ്ടു പിടഞ്ഞ ഓരോ നിമിഷവും വേദനിച്ചത്‌ ഈ നെഞ്ചുകൂടിയായിരുന്നു... എല്ലാം അറിയാമായിരുന്നിട്ടും അവന്റെ ഗുരുനാഥന്‍ എന്റെ കുട്ടിയെ രക്ഷിച്ചില്ല. അവന്റെ വഴി മുന്നോട്ടു നീങ്ങാന്‍ ഒരു ചതിയനെ ആവശ്യമായിരുന്നു... അതിനായി അവന്‍ എന്റെ കുട്ടിയെ ചതിയനാക്കി... റോമക്കാര്‍ നോവിച്ചതിനെക്കാള്‍ അവന്‍ പിടഞ്ഞത് തന്റെ സഹപാഠികള്‍ ഒറ്റപ്പെടുതിയപ്പോഴാവണം... തന്നെ മൂന്നു വട്ടം തള്ളി പറഞ്ഞ പത്രോസിനെ തന്‍റെ പിന്ഗാമി ആക്കിയ അവന്‍ എന്തിന് എന്റെ കുട്ടിയെ ഇങ്ങനെ കുരുതി കൊടുത്തു... അക്കല്‍ദാമയില്‍ പൊടിഞ്ഞ ചോര ഈ നെന്ജിലെതു കൂടിയായിരുന്നു...ഇപ്പോഴും ഓര്‍ക്കുന്നു.. അവസാനം അവന്‍ കാണാന്‍ വന്നത്... എന്നോടവന്‍ പറഞ്ഞു... 'അവന്റെ കുരിശു മരണം ഒരു മണിക്കൂര്‍ നീണ്ടു നിന്നു... പക്ഷെ എന്റെ ജന്മത്തിന്റെ അവസാന നിമിഷം വരെയും ഞാന്‍ കുരിശില്‍ പിടഞ്ഞുകൊണ്ടിരിക്കും...' അവസാന നിമിഷം കയറില്‍ പിടയുമ്പോഴും അവന്‍ എന്നെ വിളിച്ചു പറഞ്ഞു കാണും... 'അമ്മേ... ഈ ശപിക്കപ്പെട്ടെ മകനെ ബലി നല്‍കിയവരോട് പൊറുക്കണേ...' എന്ന്....കാരണം അവന്‍ എന്നേക്കാള്‍ അവന്റെ ഗുരുനാഥനെ സ്നേഹിച്ചിരുന്നു,,,"&lt;br /&gt;&lt;br /&gt;&lt;br /&gt;അതെ ഈ അമ്മക്ക് ചൊരിയാന്‍ ശാപവാക്കുകളില്ല... കാരണം അവരുടെ മകന്‍ ഏറ്റവും സ്നേഹിച്ചവര്‍ തന്നെയായിരുന്നല്ലോ അവന് ദുരന്തമോരുക്കിയതും...അവന്റെ കുടി സ്വപ്നങ്ങള്‍ക്ക് വേണ്ടിയായിരുന്നല്ലോ അവന്‍ ബലി നല്‍കപ്പെട്ടതും...വിശുദ്ധയായ മേരി എനിക്ക് പറയാനുള്ളത് നിന്നോടാണ്... ഒര്‍ക്കുക. നിന്റെ മകന്‍ പ്രശസ്തന്‍ ആയിട്ടുണ്ടാകം... പക്ഷെ അതിന് മീതെ ആരും കാണാതെ ഒഴുകുന്ന ഈ കണ്ണീരാണ് അതിനെ കഴുകി തുടക്കുന്നത്... നിനക്കു നിന്റെ മകനോടുള്ള വാല്‍സല്യത്തിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല യുദാസിനോട് അവന്റെ അമ്മയ്ക്കും...&lt;br /&gt;&lt;br /&gt;ഇവളുടെ വാക്കുകള്‍ ഒരിക്കലും നിങ്ങളുടെ കാതില്‍ പതിച്ചിട്ടുണ്ടാവില്ല. കാരണം അവളുടെ മകന്റെ സ്വപ്നമായിരുന്നു യേശുവിനെ, യേശുവിന്റെ ദര്‍ശനങ്ങളെ ലോകം അംഗീകരിക്കുന്ന ദിനം. അതിന് മുകളില്‍ ഒരു കറുത്ത പാടു പോലും ഉണ്ടാകാന്‍ തന്‍റെ മകന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു ആ അമ്മക്കറിയാം. തെറ്റ് തിരുത്തി വഴി കാണിക്കേണ്ട ഗുരുനാഥന്‍ എല്ലാം അറിഞ്ഞു കൊണ്ടു മകനെ നരകത്തിലേക്ക് നയിച്ചതിനു ഈ അമ്മ ശപിച്ചാല്‍ ദൈവപുത്രനല്ല ദൈവത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ല..പക്ഷെ ഇവളത് ചെയ്യില്ല... കാരണം മറ്റാരെക്കാളും നന്നായി ഇവള്‍ക്കറിയാം; മകനെ അംഗീകരിക്കുന്നത് കാണാനുള്ള ഒരമ്മയുടെ ആഗ്രഹവും...&lt;br /&gt;&lt;br /&gt;മേരി.... നിന്നെ ഞാന്‍ എങ്ങനെ സന്ത്വനിപ്പിക്കും... എങ്കിലും ഒന്നു പറയാം... മക്കളില്‍ വിശ്വാസമര്‍പ്പിക്കുന്ന അമ്മമാരുടെ തലമുറക്കുള്ള എന്റെ സന്ദേശ വാഹകയാണ് നീ... എന്റെ മക്കളെ.... അവഗണനയുടെ പടുകുഴിയിലേക്ക് വലിച്ചേറിഞ്ഞുവെങ്കിലും എപ്പോഴെങ്കിലും ഒര്‍ക്കുക... നിര്‍ഭാഗ്യയായ ഈ അമ്മയെ... ചതിക്കപ്പെട്ട അവളുടെ മകനെ.... അവരുടെ പേരില്‍ ആഘോഷങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും എപ്പോഴെങ്കിലും മനസ്സില്‍ തട്ടി രണ്ടു തുള്ളി കണ്ണീര്‍... അവര്‍ക്കായി .... അത്രയെങ്കിലും....&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-6283970789687163908?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/6283970789687163908/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=6283970789687163908' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6283970789687163908'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6283970789687163908'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/04/35.html' title='35. യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും...'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_nQiqh1j6ezU/S7YJoytV05I/AAAAAAAAAcI/eLFN0F51aPQ/s72-c/pigrim_2.jpg' height='72' width='72'/><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-8406425747687444462</id><published>2010-03-19T20:20:00.003+05:30</published><updated>2010-03-19T20:32:52.026+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>34. പരസ്യങ്ങളും വിവാദങ്ങളും....</title><content type='html'>&lt;A href="http://1.bp.blogspot.com/_nQiqh1j6ezU/S6ONG2KwgEI/AAAAAAAAAbs/pbDdI_Znhro/s1600-h/builds_stronger_teeth.jpg"&gt;&lt;IMG id=BLOGGER_PHOTO_ID_5450355122807799874 style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 226px" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/S6ONG2KwgEI/AAAAAAAAAbs/pbDdI_Znhro/s320/builds_stronger_teeth.jpg" border=0&gt;&lt;/A&gt;ഒരു കഥയുണ്ട്. നടന്നതോന്നുമല്ല, വെറും സങ്കല്പകഥ.&lt;br /&gt;&lt;br /&gt;മരണശേഷം ഒരാളുടെ ആത്മാവ് സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിനു മുന്നില്‍ എത്തി. ദൈവം ഇഷ്ടമുള്ളിടത്തെക്ക് പോകാനുള്ള അനുവാദവും പുള്ളിക്കാരന് നല്‍കി.&lt;br /&gt;&lt;br /&gt;-ഏത് തിരഞ്ഞെടുക്കും!!!&lt;br /&gt;&lt;br /&gt;കക്ഷി സ്വര്‍ഗത്തിന്റെ വാതിലിലേക്ക് ഒന്ന് നോക്കി. അവിടത്തെ ബോര്‍ഡില്‍ സ്വര്‍ഗത്തിലെ സൌകര്യങ്ങള്‍ എല്ലാം എഴുതി വച്ചിട്ടുണ്ട്. മുന്തിരി തോട്ടത്തിലെ വേലക്കാരനാകാം, താഴെ പച്ച പിടിച്ചു നില്‍ക്കുന്ന പുല്‍ത്തകിടിയില്‍ കിളികളുടെ പാട്ടുകേട്ട് ഉറങ്ങാം... അങ്ങനെ അങ്ങനെ...&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;നമ്മുടെ ആത്മാവിനു സ്വര്‍ഗത്തിന്റെ ഓഫറുകളില്‍ താല്പര്യം തോന്നിയില്ല. കാരണം ജീവിച്ചിരുന്നപ്പോള്‍ അയാളുടെ ഏറ്റവും വലിയ മോഹമായിരുന്നു സ്വന്തമായി ഒരു വീട്. ഒരിക്കലും അത് യാദാര്‍ത്യമാക്കാന്‍ കഴിയാത്തതിന്റെ വേദനയോടെ തന്നെയാണ് അയാള്‍ അന്ത്യശ്വാസം വലിച്ചതും.&lt;br /&gt;&lt;br /&gt;-എന്നിട്ട് ഇവിടെ സ്വര്‍ഗത്തിലും ഒരു കൂരയില്ലാതെ കഴിയണം എന്നോ?&lt;br /&gt;&lt;br /&gt;അയാള്‍ നരക കവാടത്തിനു നേരെ ഒന്ന് നോക്കി. അതാ അവിടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍. വലിയ വീട്, വേലക്കാര്‍, വിനോദങ്ങള്‍.... അയാളുടെ മനസ്സ് കിളിര്‍ത്തു.&lt;br /&gt;&lt;br /&gt;- അതെ ഇവിടേക്കാണ് തനിക്കു പോകേണ്ടത്. ഇതായിരുന്നു തന്റെ സ്വപ്‌നങ്ങള്‍.&lt;br /&gt;&lt;br /&gt;അയാള്‍ നരകത്തിന്റെ വാതില്‍ മെല്ലെ തള്ളി. മുന്നോട്ടു കാല്‍ എടുത്തു വച്ചതെ ഉള്ളൂ. നിന്ന നിലവില്‍ നിന്നും താഴേക്കു പതിക്കുന്നത് ഒരുള്‍ക്കിടിലത്തോടെ അയാളറിഞ്ഞു. ഭയന്ന് ഇറുക്കയടച്ച കണ്ണുകള്‍ പിന്നെ തുറന്നത് ശരീരം ചുട്ടു പൊള്ളുന്ന തീയിനെ സ്പര്‍ശിച്ചപ്പോഴാനു. അതെ താനൊരു തീക്കുന്ടത്തില്‍ പതിച്ചിരിക്കുന്നു. അയാള്‍ ഉറക്കെ അലറി വിളിച്ചു. അവിടത്തെ ഭയാനകമായ ബഹളങ്ങള്‍ക്കിടയില്‍ പക്ഷെ ആ ശബ്ദം ആരും കേള്‍ക്കില്ല. തൊട്ടടുത്തു അഗ്നി പടര്‍ന്നു പുളയുന്ന ഒരുവനോട് അയാള്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;- ചങ്ങാതി, എന്താ ഇത്. ആ ബോര്‍ഡില്‍ പറഞ്ഞ വീടൊക്കെ എവിടെയാണ്?&lt;br /&gt;- ഓ ... നിങ്ങളും പെട്ടു അല്ലെ. അത് വെറും പരസ്യമായിരുന്നു സുഹൃത്തെ!!&lt;br /&gt;&lt;br /&gt;&lt;br /&gt;പരസ്യങ്ങളുടെ യാദര്‍ത്യങ്ങളെ അതിശയോക്തിപരമായി പറഞ്ഞ ഒരു കെട്ടു കഥയാണെങ്കിലും പരസ്യങ്ങള്‍ പോളിപ്പിച്ച്ചു പറയുന്ന മഹത്വങ്ങളില്‍ പലതും ഇതുപോലെ പോള്ളയാനെന്നതാണ് സത്യം.&lt;br /&gt;&lt;br /&gt;അടുത്ത കാലത്തായി പരസ്യങ്ങള്‍ ഉലപന്നങ്ങളെ പരിചയപ്പെടുത്തുക എന്നതിലുപരി ഒരു കലാസൃഷ്ടി ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നമ്മള്‍ കാണുന്നുണ്ട്. ചില പരസ്യങ്ങള്‍ ആവര്‍ത്തിച്ചു കാണാന്‍ ആഗ്രഹിക്കുന്ന അത്ര മനോഹരമായി അവതരിപ്പിക്കാരുമുണ്ട്. വോഡഫോണ്‍ എന്ന മൊബൈല്‍ നമ്മുടെ മനസ്സില്‍ വരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ ആ നായക്കുട്ടി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. എങ്കിലും ചിലപ്പോഴെങ്കിലും പരസ്യങ്ങള്‍ പങ്കു വക്കുന്നത് ചില അപകടപരമായ സന്ദേശങ്ങള്‍ ആവാറില്ലേ. അങ്ങനെ അടുക്കളക്ക് തോന്നിയ ചില സന്ദര്‍ഭങ്ങള്‍ നിങ്ങളുമായി പങ്കുവക്കുകയാണ് ഈ പോസ്റ്റില്‍.&lt;br /&gt;&lt;br /&gt;ആദ്യമായി കുറച്ചു ദിവസങ്ങളായി കണ്ടു വരുന്ന ഡോ. കോ. മോ. പരസ്യങ്ങളില്‍ ഒന്ന് ഇവിടെ കൊടുക്കുന്നു. ഒന്ന് കണ്ടു നോക്കുക.&lt;br /&gt;&lt;br /&gt;&lt;object width="580" height="300" class="BLOG_video_class" id="BLOG_video-c5209417f468e33" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"&gt;&lt;param name="movie" value="http://www.youtube.com/get_player"&gt;&lt;param name="bgcolor" value="#FFFFFF"&gt;&lt;param name="allowfullscreen" value="true"&gt;&lt;param name="flashvars" value="flvurl=http://v9.nonxt4.googlevideo.com/videoplayback?id%3D0c5209417f468e33%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1331561024%26sparams%3Did,itag,ip,ipbits,expire%26signature%3D2C924348E8BBF8B6600A4918A60A27B67A11DB0D.6E913E8498395319909D10462908B99357D5B8C9%26key%3Dck1&amp;amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3Dc5209417f468e33%26offsetms%3D5000%26itag%3Dw160%26sigh%3DNXNfWiLpTzYKiMWR9A13R1h9hH0&amp;amp;autoplay=0&amp;amp;ps=blogger"&gt;&lt;embed src="http://www.youtube.com/get_player" type="application/x-shockwave-flash"width="580" height="300" bgcolor="#FFFFFF"flashvars="flvurl=http://v9.nonxt4.googlevideo.com/videoplayback?id%3D0c5209417f468e33%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1331561024%26sparams%3Did,itag,ip,ipbits,expire%26signature%3D2C924348E8BBF8B6600A4918A60A27B67A11DB0D.6E913E8498395319909D10462908B99357D5B8C9%26key%3Dck1&amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3Dc5209417f468e33%26offsetms%3D5000%26itag%3Dw160%26sigh%3DNXNfWiLpTzYKiMWR9A13R1h9hH0&amp;autoplay=0&amp;ps=blogger"allowFullScreen="true" /&gt;&lt;/object&gt;&lt;br /&gt;&lt;br /&gt;അതിനെക്കുറിച്ചു കൂടുതലൊന്നും അടുക്കള പറയുന്നില്ല. നിങ്ങളില്‍ പലര്‍ക്കും സംസ്കാരത്തിന്റെ പുരോഗതിയായി അതിനെ കാണാന്‍ ആയേക്കാം. എന്തായാലും നിങ്ങളുടെ അഭിപ്രായം എഴുതുക. ഓരോ ദിവസവും മാറാന്‍ ഉള്ളതാണ് ഓരോ പ്രണയവും എന്ന് പറഞ്ഞാണ് ദിവസേനെ താരിഫ് മാറ്റുന്നതിന്റെ ആവശ്യകതയെ മൊബൈല്‍ കമ്പനിക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ പോയപ്പോള്‍ ഉടന്‍ തന്നെ മറ്റൊരുവനെ കണ്ടെത്തുന്നത് സ്ത്രീപക്ഷ വാടമാനെന്ന അഭിപ്രായവും ഉയര്‍ന്നേക്കാം. എങ്കിലും അടുക്കളക്ക് അതിനോട് നിഷേധാത്മകമായെ പ്രതികരിക്കാന്‍ ആവൂ...&lt;br /&gt;&lt;br /&gt;മറ്റൊരു പരസ്യം സാംസംഗ് മൊബൈലിന്റെ ഇരട്ട സിം ഫോണിന്റെ പരസ്യമാണ്. തിരക്കിലാണ് എന്ന സന്ദേശം കേട്ട് ഗേള്‍ ഫ്രണ്ട് നഷ്ടമാവാതിരിക്കാന്‍ അത്തരം ഒബില്‍ വാങ്ങൂ എന്ന് കമ്പനി ഉപദേശിക്കുന്നു. കുറച്ചു നാള്‍ മുന്‍പ് കണ്ട മറ്റൊരു പരസ്യം അതിലേറെ അപകടകരമായ ഒരു സന്ദേശമാണ് അവതരിപ്പിച്ചത്. ഒരാള്‍ പ്രത്യേക കമ്പനിയുടെ സ്വിച്ചും പ്ലുഗ്ഗും ഉപയോഗിക്കുമ്പോള്‍ ചെരുപ്പ് അഴിച്ചാണ് വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആ കമ്പനിയുടെ ഉത്പന്നങ്ങള്‍ അത്രയും സുരക്ഷിതമാണെന്ന സന്ദേശമായിരിക്കാം അവര്‍ മുന്നോട്ടു വച്ചത്. പക്ഷെ സുരക്ഷിതമായി വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം എന്നതിന് പകരം അലക്ഷ്യമായി അവ ഉപയോഗിക്കാനാണ് ആ പരസ്യം നമ്മെ ഉപദേശിക്കുന്നത്.&lt;br /&gt;&lt;br /&gt;കുറച്ചു കാലം മുന്‍പ് അശ്ലീലതയുടെ പേരില്‍ ചില സോപ്പ് പരസ്യങ്ങള്‍ നിരോധിച്ചിരുന്നു. മദ്യത്തിന്റെ പരസ്യങ്ങളും ഇവിടെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ നിറഞ്ഞ പരസ്യങ്ങള്‍ ഇന്ന് നമ്മുടെ സ്വീകരണ മുറിയില്‍ മുഴങ്ങുകയാണ്. നമ്മുടെ സാംസ്കാരിക നായകര്‍ ഈ പരസ്യങ്ങള്‍ ഒന്നും കണ്ടില്ല. പകരം അവര്‍ വിവാദം ഉണ്ടാക്കിയത് മറ്റൊരു പരസ്യത്തിനെ പേരിലാണ്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം. അത് നല്കുനത് പ്രണയ വിരുദ്ദ പുരോഗമന വിരുദ്ദ സന്ടെഷമാനെന്നാണ് ആക്ഷേപം. ഒരു പെണ്‍കുട്ടി തന്റെ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചു പോകുന്ന കാര്യം വളരെ പിന്തിരിപ്പന്‍ ആയിപ്പോയി എന്നാണ് അവരുടെ നിലപാട്. ആ ആണ്‍കുട്ടിക്ക് മറ്റെത്ര വഴികളുണ്ട്. അവനും സ്വന്തം മാതാപിതാക്കളെ വിട്ടു വന്നിരിക്കുകയാണ്. പ്രണയം രണ്ടു പേരുടെ സ്വകാര്യതയാനെന്നു പറയാം. എങ്കിലും മാതാപിതാക്കള്‍ക്ക് മക്കളിലും തിരിച്ചും ഉള്ള വിശ്വാസത്തെ അല്ലെ ആ പരസ്യം ഉയര്‍ത്തിപിടിച്ചത്. ആ പരസ്യത്തിന്റെ തമിഴ് ആവിഷ്കരണം കണ്ടാല്‍ അത് മനസ്സിലാവും. പക്ഷെ നമ്മുടെ പുരോഗമന വാദികള്‍ ആ തമിഴ് പരസ്യത്തെ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ്. കാരണം അവരുടെ വാദങ്ങളെ എല്ലാം ദുര്‍ബലമാകുന്നതാണ് ആ പരസ്യത്തിന്റെ അവസാന സംഭാഷണവും സന്ദേശവും എന്നത് തന്നെയാവണം. ഇതാ ആ പരസ്യവും ഒന്ന് കണ്ടു നോക്കൂ...&lt;br /&gt;&lt;br /&gt;&lt;object width="580" height="300" class="BLOG_video_class" id="BLOG_video-33d59b8ad67ec6a2" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"&gt;&lt;param name="movie" value="http://www.youtube.com/get_player"&gt;&lt;param name="bgcolor" value="#FFFFFF"&gt;&lt;param name="allowfullscreen" value="true"&gt;&lt;param name="flashvars" value="flvurl=http://v16.nonxt2.googlevideo.com/videoplayback?id%3D33d59b8ad67ec6a2%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1331561024%26sparams%3Did,itag,ip,ipbits,expire%26signature%3D70675183E68E3EF34CDD71BD791254352442669.2D22E9A272385F009FB57D9AC445E87866BB4B8D%26key%3Dck1&amp;amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3D33d59b8ad67ec6a2%26offsetms%3D5000%26itag%3Dw160%26sigh%3DVKxIWkHv_nUIZzMaT1p-YqNn1pE&amp;amp;autoplay=0&amp;amp;ps=blogger"&gt;&lt;embed src="http://www.youtube.com/get_player" type="application/x-shockwave-flash"width="580" height="300" bgcolor="#FFFFFF"flashvars="flvurl=http://v16.nonxt2.googlevideo.com/videoplayback?id%3D33d59b8ad67ec6a2%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1331561024%26sparams%3Did,itag,ip,ipbits,expire%26signature%3D70675183E68E3EF34CDD71BD791254352442669.2D22E9A272385F009FB57D9AC445E87866BB4B8D%26key%3Dck1&amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3D33d59b8ad67ec6a2%26offsetms%3D5000%26itag%3Dw160%26sigh%3DVKxIWkHv_nUIZzMaT1p-YqNn1pE&amp;autoplay=0&amp;ps=blogger"allowFullScreen="true" /&gt;&lt;/object&gt;&lt;br /&gt;&lt;br /&gt;ചുരുങ്ങിയ ഉദാഹരണങ്ങള്‍ കൊണ്ട് പരസ്യങ്ങളെ മുഴുവന്‍ വിലയിരുത്താനാവില്ല. എങ്കിലും ഈ ചെറു തുള്ളികള്‍ ചേര്‍ന്ന് തന്നെയല്ലേ മഹാസമുദ്രങ്ങള്‍ ആവുന്നതും. അത് കൊണ്ട് തന്നെ ഈ ഉദാഹരണങ്ങള്‍ക്ക് അതിന്റേതായ പ്രസക്തി ഉണ്ടെന്നു തന്നെ അടുക്കള വിശ്വസിക്കുന്നു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-8406425747687444462?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='enclosure' type='video/mp4' href='http://www.blogger.com/video-play.mp4?contentId=33d59b8ad67ec6a2&amp;type=video%2Fmp4' length='0'/><link rel='enclosure' type='video/mp4' href='http://www.blogger.com/video-play.mp4?contentId=c5209417f468e33&amp;type=video%2Fmp4' length='0'/><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/8406425747687444462/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=8406425747687444462' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8406425747687444462'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8406425747687444462'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/03/34.html' title='34. പരസ്യങ്ങളും വിവാദങ്ങളും....'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_nQiqh1j6ezU/S6ONG2KwgEI/AAAAAAAAAbs/pbDdI_Znhro/s72-c/builds_stronger_teeth.jpg' height='72' width='72'/><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-3855509028122877109</id><published>2010-03-08T20:30:00.004+05:30</published><updated>2010-03-19T20:30:37.993+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>33. "വനിതകള്‍ക്കും" ഒരു ദിനം.</title><content type='html'>&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/S5VEeLIHQQI/AAAAAAAAAbU/enFszGw7nGc/s1600-h/Katherine-Bigelow-crop.jpg"&gt;&lt;img id="BLOGGER_PHOTO_ID_5446334609548067074" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 314px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/S5VEeLIHQQI/AAAAAAAAAbU/enFszGw7nGc/s320/Katherine-Bigelow-crop.jpg" border="0" /&gt;&lt;/a&gt;ആഘോഷിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള നൂറാം വനിതാ ദിനവും കടന്നു പോയി. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. അടുക്കളയില്‍ വാര്‍ത്ത എത്താന്‍ വൈകിയതും ആവാം ട്ടോ. എങ്കിലും പലതുകൊട്നും പ്രത്യേകത ഉള്ളതായിരിക്കുമെന്നു തോന്നിയിരുന്നു ഈ വനിതാ ദിനം.&lt;br /&gt;&lt;br /&gt;പാര്‍ലിമെന്റില്‍ സ്ത്രീ സംവരണ ബില്‍ ചര്‍ച്ചക്ക് വച്ചത് വലിയ വാര്‍ത്തയായി. ഒരു പാട് തവണ തള്ളിപ്പോയ ഈ ബില്‍ ഇപ്പോള്‍ പെട്ടെന്ന് പൊന്തിയതിന്റെ പിന്നിലെ സംഭവങ്ങള്‍ അടുക്കലക്കറിയില്ല. എങ്കിലും ഏകപക്ഷീയമായ തീരുമാനത്തിലൂടെ അല്ലാതെ ഈ ബില്‍ പാസ്സാക്കിയാല്‍ അതിനു പ്രായോഗിക തലത്തില്‍ എത്ര കണ്ടു വിജയിക്കാനാവും എന്നത് കണ്ടു തന്നെ കാണേണ്ടി ഇരിക്കുന്നു. ഈ ബില്‍ പാസ്സാകട്ടെ എന്നഗ്രഹിക്കുമ്പോഴും അടുക്കളക്ക് ഈ ബില്ലിനോട് വലിയ താല്പര്യം പോര. സംവരണമല്ല സമത്വം തന്നെയാണ് സ്ത്രീക്ക് വേണ്ടതെന്നു അടുക്കള ഉറച്ചു വിശ്വസിക്കുന്നു. ഈ സംവരണം വഴി വനിതകളെ കേവലം 33 % ഇല്‍ തളച്ചിടുകയും സമത്വം എന്നത് വീണ്ടും സ്വപ്‌നങ്ങള്‍ ആവുകയും ചെയ്യാതിരിക്കട്ടെ. സമത്വത്തിലേക്കുള്ള ഒരു നല്ല പാത തുറക്കാന്‍ ഈ സംവരണത്തിന് കഴിയട്ടെ. &lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;ബില്‍ രാജ്യസഭയില്‍ വച്ചു ബഹളം കൂടി പിരിഞ്ഞു എന്ന നിരാശാവാര്‍ത്ത കേള്‍ക്കുമ്പോഴും മനസ്സില്‍ ചെറിയൊരു സന്തോഷം ഉണ്ടായിരുന്നു. കാതറിന്‍ ബിഗ്ലോ.അതെ, ഈ വനിതാദിനത്തിലെ താരം സംശയ ലെഷമന്യേ അവള്‍ തന്നെയാണ്. സംവരണത്തിന്റെ പിന്‍ബലമൊന്നും കൂടാതെ തന്നെ 1500 കോടി രൂപയുടെ അവതാരത്തിനും 81 വര്‍ഷം നീണ്ട പുരുഷ മേല്ക്കൊയ്മക്കും മീതെ അവള്‍ തന്റെ ഹര്‍ട്ട് ലോക്കറുമായി നിവര്‍ന്നു നിന്നപ്പോള്‍ അത് വനിതകള്‍ക്ക് അഭിമാനത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായി മാറി. മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി.&lt;br /&gt;&lt;br /&gt;ഇതൊക്കെയാണെങ്കിലും ഈ വനിതാ ദിനം അറിയാതെ തന്നെയാണ് ലോകത്തുള്ള വനിതകളില്‍ ഭൂരിപക്ഷവും ഇന്നും കഴിയുന്നത്‌. അങ്ങനെ ഒരു അവസ്ഥയില്‍ ഈ ഒരു ദിനത്തിന്റെ പ്രസക്തി എത്രയുണ്ടെന്നറിയില്ല. എങ്കിലും എല്ലാ സഹോദരിമാര്‍ക്കും അടുക്കളയുടെ ആശംസകള്‍.&lt;br /&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം ഒന്ന് കൂടി ഇവിടെ പോസ്റ്റുന്നു. അവസ്ഥകള്‍ മാറാത്തിടത്തോളം മറ്റൊരു എഴുത്തിനു അടുക്കളക്ക് വയ്യ.&lt;br /&gt;&lt;br /&gt;"ഇന്നു ലോക വനിതാ ദിനം.&lt;br /&gt;&lt;br /&gt;പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക്‌ സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.&lt;br /&gt;&lt;br /&gt;പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.&lt;br /&gt;&lt;br /&gt;&lt;br /&gt;ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്. സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടാതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്‌. അവര്ക്കു മാത്രം. പക്ഷെ അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങളെ പോലെയാണ് എല്ലാവരുമെന്ന ചിന്ത ദയവായി ഉപേക്ഷിക്കുക . നിങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ ചുമലില്‍കൂടി ഇറക്കി വക്കാതിരിക്കുക. ഞങ്ങളുടെ മനസാണ് നിങ്ങളുടെ വാക്കുകളെന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കതിരിക്കുക.&lt;br /&gt;&lt;br /&gt;എന്നാല്‍ ഗാര്‍ഹിക പീഡനം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്നില്‍ വീണലിഞ്ഞ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണുനീര്‍ തുള്ളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. അതിനെതിരെ കഴിയുമെന്കില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. പക്ഷെ അതിന്റെ ആഴിങ്ങളിലേക്ക് ചിന്തിക്കുംപോഴാണ് തിരയുംപോഴാണ് അവിടെയും പലപ്പോഴും പ്രതിസ്ഥാനത്ത് ഏതെങ്കിലും ഒരു സ്ത്രീ ആണെന്ന് കണ്ടെത്താന്‍ കഴിയുക. അതെ, അനുഭവങ്ങള്‍ പലപ്പോഴും നാം കണ്ടില്ലെന്നു നടിച്ചാണ് നാം നമ്മുടെ ശത്രുക്കള്‍ക്ക് പേരു നല്കുന്നത്. നിങ്ങളും സ്വതന്ത്രമായി ഒന്നു ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്കും പലയിടത്തും പുരുഷന്മാരെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ അതിനെക്കാള്‍ കുടുതല്‍ സഹായവും അവര്‍ നല്‍കിയിട്ടില്ലേ. നിങ്ങള്‍ നടത്തുന്ന ഒരു ജാഥ, സമ്മേളനം, ഇതിന്റെയൊക്കെ പുറകില്‍ നിങ്ങളെ സഹായിച്ചവര്‍ എത്ര പേര്‍. പക്ഷെ നിങ്ങളെ എതിര്‍ത്തവര്‍, തടസപ്പെടുതിയവര്‍, സഹകരിക്കതിരുന്നവര്‍, ആട്ടിയോടിച്ചവര്‍, അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നില്ലേ.... അതെ, നമ്മള്‍ ആദ്യം പോരുതെണ്ടത്, അല്ലെങ്കില്‍ ഇല്ലതാക്കേണ്ടത്, നമ്മള്‍ക്ക് തന്നെ നമ്മളോടുള്ള ശത്രുതയാണ്.&lt;br /&gt;&lt;br /&gt;ഇവിടെ ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ത്രിഷ്ണയാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ യുദ്ധം ചെയ്യുന്നത് നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. ഓര്‍ത്തു നോക്കൂ... എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ കാണാറില്ലേ... അതെ ആ കണ്ണിയാണ് നമ്മുടെ ശത്രു. പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള്‍ പട വെട്ടേണ്ടത്. പക്ഷെ, ഇന്നു നിങ്ങളെ നയിക്കുന്നവരില്‍ പലരും ആ കണ്ണികളില്‍ പെട്ടവരാണ് എന്നതു നിങ്ങള്‍ തിരിച്ചറിയുന്നില്ല. ലൈംഗിക സ്വാതന്ത്രത്തിനും സ്വവര്‍ഗ ലൈംഗികത പോലെ പുരോഗമനാത്മകമല്ലാത്ത അവകാശങ്ങള്‍ക്കായി തെരുവില്‍ അലരുന്നവര്‍ തന്നെയാണൊ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി. സ്വാതന്ത്രവും സുരക്ഷിതത്വവും തമ്മിലുള്ള ബന്ധവും വൈരുധ്യവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുമുണ്ട്‌.&lt;br /&gt;&lt;br /&gt;സഹോദരിമാരെ, നിങ്ങള്ക്ക് ചിലപ്പോള്‍ തോന്നിയേക്കാം, ഞാന്‍ അന്ധമായി പുരുഷ പക്ഷത്തു നിന്നു സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകള്‍ പറയുകയാണെന്ന്. കാരണം, എന്താണ് സ്ത്രീ പക്ഷമെന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണല്ലോ. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത യേശു ക്രിസ്തു, രാജാ റാം മോഹന്‍ റായ്, പെരിയോര്‍ തുടങ്ങിയ പുരുഷന്മാരെ നിങ്ങള്ക്ക് മറക്കാന്‍ എങ്ങനെ കഴിയും.&lt;br /&gt;&lt;br /&gt;ഈ വനിതാ ദിനതിലെന്കിലും തങ്ങളുടെ യദാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്നും, സമൂഹത്തോട് നമുക്കുള്ള കടപ്പാട് എന്താണെന്നും മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ സഹോദരിമാര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍..... "&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5446334917390344690" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 194px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/S5VEwF7bofI/AAAAAAAAAbc/-YVbvV9IKig/s320/8787-002-39-1086.gif" border="0" /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-3855509028122877109?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/3855509028122877109/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=3855509028122877109' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/3855509028122877109'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/3855509028122877109'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/03/33.html' title='33. &quot;വനിതകള്‍ക്കും&quot; ഒരു ദിനം.'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_nQiqh1j6ezU/S5VEeLIHQQI/AAAAAAAAAbU/enFszGw7nGc/s72-c/Katherine-Bigelow-crop.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-6746780265145127342</id><published>2010-03-05T20:30:00.005+05:30</published><updated>2010-03-09T01:15:59.812+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....</title><content type='html'>&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/S5EbRb8_zHI/AAAAAAAAAas/TgDGpxo2djc/s1600-h/460)_668509.jpg"&gt;&lt;img id="BLOGGER_PHOTO_ID_5445163410842963058" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 300px; CURSOR: hand; HEIGHT: 300px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/S5EbRb8_zHI/AAAAAAAAAas/TgDGpxo2djc/s320/460)_668509.jpg" border="0" /&gt;&lt;/a&gt;അടുക്കളയെ പലരും കപട സദാചാരത്തിന്റെ വക്താവായി കുറ്റപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും പുരോഗമനം എന്നത് സദാചാരത്തിന്റെ വിപരീതമായി കരുതുന്നവര്‍. അങ്ങനെ കരുതുന്നവരില്‍ നിന്നും അടുക്കള മുഖം മറക്കുന്നില്ല. കാരണം കപടം എന്നതിന്റെ അര്‍ഥം ശരിക്കും അറിയുന്നവരാണല്ലോ അവര്‍. എങ്കിലും ഒന്ന് പറയട്ടെ, അടുക്കള വക്താവാണ്‌, കപട സദാചാരത്തിന്റെ അല്ല, സദാചാരത്തിന്റെ. കാപട്യത്തെ അടുത്തറിഞ്ഞ അവര്‍ക്ക് അതില്‍ നിന്നും അടുക്കളയിലേക്കുള്ള ദൂരം അറിയാനാത്തതിലുള്ള സങ്കടത്തോടെ തന്നെ ഇന്നത്തെ കഥ തുടങ്ങട്ടെ.&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;-സ്നേഹിക്കുന്നത് കുറ്റമാണോ?&lt;br /&gt;-അല്ല.&lt;br /&gt;-സ്നേഹം പ്രകടിപ്പിക്കുന്നതോ?&lt;br /&gt;-അല്ലെ അല്ല.&lt;br /&gt;&lt;br /&gt;അടുത്തിടെ നടന്ന, നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മനസ്സില്‍ സ്വാഭാവികമായി ഉയര്‍ന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അതോടൊപ്പം മനസ്സിനോട് യുക്തി ചോദിച്ച ചില ചോദ്യങ്ങളും ഇവിടെ കുറിക്കാതെ വയ്യ.&lt;br /&gt;&lt;br /&gt;-സ്നേഹം സന്തോഷം മാത്രമാണോ നല്‍കുന്നത്?&lt;br /&gt;-പലപ്പോഴും.&lt;br /&gt;-അങ്ങനെ എങ്കില്‍ ചിലപ്പോഴെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് വേദന നല്‍കുന്ന സ്നേഹം കുറ്റമാണോ?&lt;br /&gt;&lt;br /&gt;തെറ്റല്ല എന്ന് വേണമെങ്കില്‍ പറയാം. സ്നേഹം, പ്രണയം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെട്ടവരുടെ മാത്രം സ്വകാര്യത തന്നെയാണെന്ന് നിങ്ങള്‍ക്കൊപ്പം അടുക്കളയും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ആ സ്വകാര്യത സ്വന്തം കര്‍ത്തവ്യങ്ങളെ കടമകളെ മറക്കാനോ മാറ്റാനോ ഉള്ള ന്യായീകരണം ആവുമ്പോള്‍.... ഇല്ല. അടുക്കളക്ക് അതോടൊപ്പം നില്‍ക്കാനാവില്ല. ഒരിക്കലും.&lt;br /&gt;&lt;br /&gt;അടുത്തിടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താനെയും സഹപ്രവര്‍ത്തകയായ ഒരു യുവതിയെയും മഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ സംഭവം ഏറ്റവും പ്രകോപിതരാക്കിയത് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ആയിരുന്നില്ല എന്നതാണ് രസകരം. കേരളത്തിലെ സാംസ്കാരിക രംഗത്തെ പുരോഗമന വാദികള്‍ എന്ന പട്ടം സ്വയം കയ്യാളുന്നവര്‍ ആയിരുന്നു ആ ചിത്രം കണ്ടു രോഷാകുലര്‍ ആയതു. എഴുത്തുകാരും സാംസ്കാരിക നായകരും സമൂഹത്തിലെ സദാചാര പൊലീസിനെതിരെ ഉറഞ്ഞു തുള്ളി. ഉണ്ണിത്താനും സഹപ്രവര്‍ത്തകക്കും അങ്ങനെ ഒരു മോഹമുണ്ടെങ്കില്‍ അതിനു സഹായിക്കേണ്ടവരായിരുന്നു ഇടതു പക്ഷ പ്രവര്‍ത്തകര്‍ എന്ന ധ്വനിയായിരുന്നു പലരുടെയും വാക്കുകളില്‍ മുഴങ്ങിയത്. ( ശ്രീമാന്‍ സക്കറിയക്ക് പയ്യന്നൂരില്‍ നിന്നും ലഭിച്ച സ്വീകരണത്തോടെ കേരളത്തിലെ ഇടതു പക്ഷം തങ്ങളുടെ അത്ര പുരോഗമിച്ചിട്ടില്ല എന്ന് കുറഞ്ഞത്‌ അദ്ദേഹത്തിനെങ്കിലും ബോധ്യമായിക്കാണും. അല്ലെങ്കിലും ഇവര്‍ വിഭാവനം ചെയ്യുന്ന പുരോഗമനം ബന്ധങ്ങള്‍ക്ക് ശിലായുഗത്തിലെ നിര്‍വ്വചനങ്ങള്‍ നല്‍കുക എന്നതാണല്ലോ ) ഉണ്ണിത്താന്‍ തന്നെ പിടിക്കാന്‍ വന്ന ജനങ്ങളോടും പോലീസിനോടും "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല" എന്ന് പറഞ്ഞതിന് പകരം " ഞങ്ങള്‍ തമ്മില്‍ പലതും ഉണ്ടാകാം, അതിനു നിങ്ങള്‍ക്കെന്താ" എന്ന് ചോദിക്കണമായിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഇക്കഴിഞ്ഞ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒരു സഹോദരി എഴുതിയത്.&lt;br /&gt;&lt;br /&gt;ആ സഹോദരിക്കും അങ്ങനെ ചിന്തിക്കുന്ന ചുരുക്കം ചിലര്‍ക്കും കഴിഞ്ഞേക്കാം. പക്ഷെ ഒരു ഭര്‍ത്താവിനു, സഹോദരന്, പിതാവിന് ഒരിക്കലും അങ്ങനെ പറയാനാവില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ അവരല്ലാതാകും. അത് വെളിവാക്കുന്നത് സ്നേഹിക്കുന്നതില്‍ ശരിയോടൊപ്പം തെറ്റും ഉണ്ട് എന്ന് തന്നെയല്ലേ.&lt;br /&gt;&lt;br /&gt;സ്വാര്‍ത്ഥരാവുമ്പോള്‍ മാത്രമേ മനുഷ്യനു തന്നെ വളര്‍ത്തിയ സമൂഹത്തെയും കടമകളെയും മറക്കാനാവൂ. പക്ഷെ അവരോര്‍ക്കുന്നില്ല അവരെപ്പോലെ മുന്‍ തലമുറയും ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെ നടക്കാന്‍ അവര്‍ വളരില്ലായിരുന്നു എന്ന്. ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് സന്തോഷകരമായ കുടുംബാന്തരീക്ഷം. അങ്ങനെ അല്ലാത്ത സാഹചര്യങ്ങളില്‍ വളരുന്ന മക്കളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പക്ഷെ ഈ പുരോഗമന വാദികള്‍ക്ക് അറിയാന്‍ കഴിഞ്ഞേക്കില്ല. സ്വന്തം സുഖങ്ങള്‍ക്കപ്പുറത്തെ യാതൊന്നും അവര്‍ക്കറിയെണ്ടല്ലോ!!! പക്ഷെ ഒന്നുണ്ട്, ആ മക്കളാണ് പലപ്പോഴും സമൂഹത്തിന്റെ അരക്ഷിതാവസ്തക്ക് കാരണമായിട്ടുള്ളത്. വഴി തെറ്റി പോകുന്ന മനുഷ്യരില്‍ പലര്‍ക്കും കാരണമായി പറയാനുള്ളത് ബാല്യത്തിലും കൌമാരത്തിലും വീട്ടില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയും കുടുംബത്തിലെ അന്തച്ചിദ്രങ്ങളും ഒക്കെയാണ്, അതല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയാതെ പോയ സ്നേഹം. അതെല്ലാം വെളിവാക്കുന്നത് പുരോഗതിയിലേക്കുള്ള യാത്രയില്‍ കുടുംബഭദ്രതക്കുള്ള പ്രാധാന്യത്തെ തന്നെയാണ്. &lt;img id="BLOGGER_PHOTO_ID_5445163622507687922" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 250px; CURSOR: hand; HEIGHT: 250px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/S5EbdwdzL_I/AAAAAAAAAa0/gcCAC2SsYwQ/s320/rajmohan.jpg" border="0" /&gt;&lt;br /&gt;പുരോഗമന വാദികളുടെ ഇരട്ട മുഖം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഈ ആഴ്ച നടന്നു. സണ്‍ ടി.വി. യിലെ നിജം എന്ന പരിപാടിയില്‍ തമിഴ്നാട്ടിലെ നിത്യാനന്ദ പരമഹംസര്‍ എന്ന സന്യാസിയും ഒരു പ്രശസ്ത നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്തത് കഴിഞ്ഞ ദിവസമാണ്. പ്രധാന മാധ്യമങ്ങളില്‍ എല്ലാം അപ്രധാനമല്ലാത്ത രീതിയില്‍ വാര്‍ത്തകളും വന്നു. പുരോഗമന വാദികള്‍ ആരും തന്നെ സ്വാമിയുടെ സ്വകാര്യതയെ ന്യായീകരിച്ചു കണ്ടില്ല. ഉണ്ണിത്താന്‍ ആരോ ആയിക്കൊള്ളട്ടെ പക്ഷെ ഒരു മനുഷ്യന്റെ സ്വകാര്യതയെ കടന്നു കയറാന്‍ മറ്റൊരാള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞവര്‍ സ്വാമി ആരോ എന്തോ ആകട്ടെ അയാളുടെ സ്വകാര്യതയില്‍ ടി വി. ചാനലിനെന്തു കാര്യമെന്നും, ചാനല്‍ ചെയ്തത് മഹാപരാധമെന്നും ചിലപ്പോള്‍ പറഞ്ഞേക്കാം. തെറ്റ് ചെയ്യുന്നവരല്ലല്ലോ, അത് കണ്ടെത്താന്‍ നടക്കുന്നവരാണ് തെറ്റുകാര്‍ എന്നാണല്ലോ അവരുടെ മതം. താന്‍ ബ്രമ്ഹചാരിയെന്നു പറഞ്ഞിരുന്ന സ്വാമി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നതില്‍ പക്ഷെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. അതെ അപ്പോള്‍ അവിടെ സ്വകാര്യത എന്നത് വഞ്ചന ആവുന്നു. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? അതുപോലെ തന്നെയല്ലേ കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും പരസ്പരമുള്ള വാഗ്ദാനം. ആ ബന്ധത്തിനപ്പുറത്ത് സ്വാതന്ത്ര്യം തേടി പുത്തന്‍ സ്വകാര്യതകള്‍ തീര്‍ക്കുന്നവര്‍ അതെ വഞ്ചന തന്നെ അല്ലെ ചെയ്യുന്നത്. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?&lt;br /&gt;&lt;br /&gt;പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാനും താമസിക്കാനും എല്ലാം സ്വാതന്ത്ര്യം വേണമെന്ന വാദത്തിനും ചില മറുമുഖങ്ങള്‍ ഉണ്ട്. ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്ത ചില സഹോദരിമാരെ പിന്നീടു ഇന്റര്‍നെറ്റിലൂടെയും എം.എം.എസ്സുകളിലൂടെയും ആണ് ലോകം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ നല്ല നല്ല ഓര്‍മ്മകള്‍ അവരെ ഈ ജീവിതകാലം മുഴുവന്‍ വെട്ടയാടാതെ തരമില്ല. അത് മലയാളി പുരുഷസമൂഹത്തിന്റെ മനോരോഗമെന്ന് വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷെ അത്തരം മനോരോഗികളുടെ നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യം എത്ര കണ്ടു സുരക്ഷിതമാണെന്ന് നിങ്ങള്‍ ഓര്‍ക്കാത്തതെന്തേ? അതോ ഞങ്ങള്‍ക്ക് സുരക്ഷ വേണ്ട , സ്വാതന്ത്ര്യം മാത്രം മതി എന്ന ചിന്തയിലോ?&lt;br /&gt;&lt;br /&gt;ഇത്തരം മനോരോഗങ്ങളില്‍ നിന്നും മോചനം നേടിയെന്നു പറയുന്ന പാശ്ചാത്യ സമൂഹത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാതിരിക്കാന്‍ വയ്യ. ലോക പ്രശസ്ത ഗോള്‍ഫ് കളിക്കാരനായ ടൈഗര്‍ വുഡ്സ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തോട്‌ മനസ്സ് തുറന്നത് നമ്മളില്‍ പലരും കണ്ടതാണ്. തന്റെ വഴി വിട്ട ജീവിതത്തിനു, ( ചിലര്‍ ഇപ്പോള്‍ പറയുന്ന പുരോഗമന ജീവിതത്തിനു) ലോകത്തോട്‌ മാപ്പ് പറയുകയായിരുന്നു അദ്ദേഹം. പുരോഗമന വാദികള്‍ സ്വാതന്ത്ര്യത്തിന്റെ മാതൃകയായി പറയുന്ന പാശ്ചാത്യ ലോകം കുടുംബത്തിനും സദാചാരത്തിനും എത്ര കണ്ടു പ്രാടാന്യം നല്‍കുന്നു എന്ന് ടൈഗറിന്റെ ഓരോ വാക്കുകളും വിളിച്ചോതുന്നു. ബന്ധങ്ങളില്‍ പരസ്പര സ്വാതന്ത്ര്യമോ, സ്വകാര്യതയോ അല്ല, മറിച്ചു പരസ്പരം പുലര്‍ത്തേണ്ട പാലിക്കേണ്ട വിശ്വാസമാണ് ഏറ്റവും വലുതെന്നു പറഞ്ഞ ആദ്യത്തെ പാശ്ചാത്യനല്ല ടൈഗര്‍. മാജിക് ജോണ്‍സന്‍, ബില്‍ ക്ലിന്റന്‍, ബോറിസ് ബെക്കെര്‍, ഡേവിഡ് ബെക്കാം തുടങ്ങി എത്രയോ പേര്‍ തങ്ങള്‍ക്കു സംഭവിച്ച തെറ്റുകള്‍ ഏറ്റു പറഞ്ഞു ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഉണ്ട്... നമ്മുടെ പുരോഗമന വാദികളുടെ കണ്ണുകള്‍ അതൊന്നും കാണാത്തതില്‍ അത്ഭുതമില്ല. കാരണം ഇവര്‍ തേടുന്നത് നൈമിഷിക സുഖങ്ങള്‍ മാത്രമാണല്ലോ.ഇപ്പോള്‍, ഇന്ന്. അത്ര മാത്രം. നല്ലൊരു നാളെ എന്നത് അവരുടെ ചിന്തയുടെ ചക്രവാളങ്ങളില്‍ പോലുമില്ല.&lt;br /&gt;&lt;br /&gt;മറിച്ചും ഉദാഹരണങ്ങള്‍ കണ്ടേക്കാം, എങ്കിലും ഓരോ ബന്ധങ്ങളും തകരുന്നത് സ്വാതന്ത്ര്യത്തിന്റെയോ സ്വകാര്യതയുടെയോ പേരില്‍ ആയിരുന്നില്ല. പരസ്പരമുള്ള വിശ്വാസങ്ങളില്‍ മായം കലരുമ്പോഴാണ്. സ്വാര്തരാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആ പരസ്പര വിശ്വാസം തന്നെയാണ്. അടുത്തിടെ കണ്ട ഒരു പരസ്യ വാചകമാണ് ഓര്‍മ്മ വരുന്നത്. വിശ്വാസം; അതല്ലേ എല്ലാം. പക്ഷെ പുരോഗതിയുടെ ഇന്നത്തെ വക്താക്കള്‍ക്കു അത് ഒന്നുമല്ല എന്നത് ഏറെ വേദനാജനകം തന്നെ. ഇവരില്‍ ഏറെ പേരും സ്വയം സ്ത്രീപക്ഷവാദികള്‍ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ സ്ത്രീകളെ അരക്ഷിതരാക്കി ചൂഷണം ചെയ്യുക എന്നതാണ് ഇവര്‍ ചെയ്യുന്ന സ്ത്രീപക്ഷപ്രവര്‍ത്തനം. അവരുടെ മനോ വൈകൃതങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പിന്തുനയുമായെത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരുടെ അരാജക ജീവിത മോഹങ്ങള്‍ക്ക് തടസ്സമാകുന്നവരെ ആണ് കപട സദാചാര വാദികളായി മുദ്ര കുത്തുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടി ജീവിക്കുന്നു, ശരിയാണ്, പക്ഷെ അടുത്ത തലമുറക്കായി നിങ്ങള്‍ എന്ത് നല്‍കുന്നു?&lt;br /&gt;&lt;br /&gt;ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്‌. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്. എന്നാല്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നത് ആ ഒഴുക്കിനെ നിയന്ത്രിക്കാതെ എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം നശിക്കാന്‍ അനുവദിക്കണം എന്നാണു. മനുഷ്യനെ കേവലം മൃഗമാക്കണം എന്നാണു അതിലൂടെ ആവശ്യപ്പെടുന്നത്. അതെ യുഗങ്ങള്‍ കൊണ്ട് താണ്ടി വന്ന പുരോഗതിയില്‍ നിന്നുമുള്ള തിരിച്ചു പോക്ക്.&lt;a href="http://2.bp.blogspot.com/_nQiqh1j6ezU/S5EbkEzKaqI/AAAAAAAAAa8/bXvbRqcTfZs/s1600-h/tiger-woods-baby-101.jpg"&gt;&lt;img id="BLOGGER_PHOTO_ID_5445163731045214882" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 233px; CURSOR: hand; HEIGHT: 320px" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/S5EbkEzKaqI/AAAAAAAAAa8/bXvbRqcTfZs/s320/tiger-woods-baby-101.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എങ്കിലും പൊതു സമൂഹം ഇത്തരം കപട പുരോഗമന വാദികളുടെ ജല്‍പ്പനങ്ങളെക്കാള്‍ വില നല്‍കുന്നത് സദാചാര മൂല്യങ്ങള്‍ക്ക് തന്നെ ആണെന്നതിന്റെ ഉത്തമ സാക്ഷ്യങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവവും, പയ്യന്നൂര്‍ സംഭവവും, നിത്യാനന്ദ സംഭവവും. സദാചാര മൂല്യങ്ങല്‍ക്കനുസൃതമായി ജീവിതത്തെ നിയന്ത്രിക്കുന്നത്‌ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് അവര്‍ക്കറിയാം. ഇപ്പറഞ്ഞ പുരോഗമന വാദികളുടെ വാദങ്ങള്‍ അല്ല ശരി എന്നതല്ലേ "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല " എന്ന് പറയാന്‍ ശ്രമിച്ചതിലൂടെ ഉണ്ണിത്താനും പറഞ്ഞത്.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-6746780265145127342?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/6746780265145127342/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=6746780265145127342' title='78 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6746780265145127342'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6746780265145127342'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/03/blog-post.html' title='32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_nQiqh1j6ezU/S5EbRb8_zHI/AAAAAAAAAas/TgDGpxo2djc/s72-c/460)_668509.jpg' height='72' width='72'/><thr:total>78</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-8970392683481988175</id><published>2010-02-13T17:30:00.004+05:30</published><updated>2010-03-09T01:15:29.264+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>31. നിലാവേ മായുമോ....???</title><content type='html'>&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/S3aTXHrnDYI/AAAAAAAAAZo/3lDbfEohbII/s1600-h/valentine-day-63.jpg"&gt;&lt;img id="BLOGGER_PHOTO_ID_5437695625504689538" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/S3aTXHrnDYI/AAAAAAAAAZo/3lDbfEohbII/s320/valentine-day-63.jpg" border="0" /&gt;&lt;/a&gt;"&lt;strong&gt;&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;പ്രണയമെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെങ്കില്‍ അത് നീ കാരണമാണ്&lt;/span&gt;&lt;/span&gt;&lt;/strong&gt;"- ഹെര്‍മ്മന്‍ ഹെസ്സെ.&lt;br /&gt;&lt;br /&gt;പ്രണയത്തെ ആഘോഷിക്കാന്‍ മാത്രമായി ഒരു ദിനം കൂടി.&lt;br /&gt;&lt;br /&gt;ആഘോഷങ്ങള്‍ എന്നും സ്വകാര്യതയെ പൊളിച്ചെറിയുന്ന അനുഭവങ്ങളായിരുന്നു. പ്രണയവും ആഘോഷമാക്കേണ്ടതാണെന്ന് ആദ്യം നമ്മോടോതിയതാരെന്നറിയില്ല. പക്ഷെ ആഘോഷങ്ങളുടെ കൂട്ടത്തിലേക്ക് പറിച്ചു നട്ടപ്പെട്ടതോടെ പ്രണയത്തിനു സ്വകാര്യതയുടെ സുഖം നഷ്ടപ്പെട്ടുവന്നു പലരും അടുക്കളയോട് പറയാറുണ്ട്‌. ശരിയാണ്. വാലന്റൈന്‍ ദിനത്തിലൂടെ നമ്മള്‍ പ്രണയത്തെ ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രണയിക്കുകയല്ല. അല്ലെങ്കിലും മുന്‍നിശ്ചയപ്രകാരം ഒരു ദിനത്തിലേക്ക് പ്രണയിക്കാന്‍ പാകപ്പെടും വിധം സ്വിച്ചിട്ടു പ്രവര്‍ത്തിക്കുന്ന യന്ത്രമോന്നും അല്ലല്ലോ നമ്മുടെ ആരുടേയും മനസ്സ്.&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;അടുക്കളക്ക് പറയാനുള്ളത് ആഘോഷിക്കാനായി പ്രണയിക്കുന്നവരോടല്ല. പ്രണയത്തിലൂടെ സ്വന്തം ലോകം തീര്‍ക്കുന്നവരോടാണ്. "പ്രണയിക്കാനായി എന്തിനു ഒരു ഫെബ്രുവരി - 14. ഓരോ പ്രഭാതവും, സായാഹ്നവും, രാവും, പകലും, വര്‍ഷവും, വസന്തവും എല്ലാം നിങ്ങളുടെ പ്രണയത്തിന്റെ തീഷ്ണത ഏറ്റുവാങ്ങാനുള്ളതല്ലേഈ ഒരു ദിനത്തിന്റെ പൊള്ളയായ തിളക്കത്തില്‍ ഈയാം പാറ്റകള്‍ ആവാതിരിക്കട്ടെ ഓരോ പ്രണയവും..."&lt;br /&gt;&lt;br /&gt;ലോകം പ്രണയത്തെക്കുറിച്ചോര്‍ക്കുന്ന ഈ സമയത്ത് അടുക്കളക്ക് സ്മരിക്കാനുള്ളത് പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞ തെന്നല്‍ പോലെ നമ്മെ കടന്നു പോയ ഒരു സഹോദരനെക്കുറിച്ചാണ്. തന്നിലെ സുഗന്ധം ഇവിടെ വിതറി മാഞ്ഞു പോയ ഒരു ഇളം തെന്നലിനെക്കുറിച്ച്.&lt;br /&gt;&lt;br /&gt;അമ്മ വന്നു പറഞ്ഞപ്പോഴാണ് അറിഞ്ഞത്.&lt;br /&gt;-സര്‍ജറി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന കുഞ്ഞി മണിക്കൂറുകളായി ടെലിവിഷന് മുന്നില്‍ ഇരിക്കുകയാണത്രെ! ആരോഗ്യമുള്ള സമയത്ത് പോലും ഒരു സിനിമ കാണുന്നിടത്ത് നിന്നും പല തവണ എഴുന്നേറ്റു നടക്കുന്ന അവക്കിതെന്തുപറ്റി?&lt;br /&gt;&lt;br /&gt;കോലായില്‍ ചെന്നപ്പോഴാണ് അത് കണ്ടത്. ചാനലുകള്‍ മാറി മാറി അവള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ചിത്രം മാത്രമാണ്. മലയാളിയുടെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ അന്ത്യയാത്ര !!!&lt;br /&gt;&lt;br /&gt;പാതി നിറഞ്ഞ കണ്ണുകളും കാണാം തൂങ്ങിയ കവിളുകളും. അടുപ്പമുള്ള ഏറെ പേര്‍ക്കൊപ്പം അദ്ദേഹത്തെ അകലെ നിന്ന് മാത്രം കണ്ട അവളുടെ മനസ്സും തേങ്ങുകയാണ്. ഞങ്ങളില്‍ പാട്ടുകളോട് ഏറ്റവും പ്രിയം എന്നും അവള്‍ക്കായിരുന്നു. വെറുതെയിരിക്കുമ്പോള്‍ അവള്‍ മൂളാറുള്ള ഈണങ്ങളും കേട്ട് ഏറെ കൌതുകത്തോടെ ഞങ്ങള്‍ നിന്നിട്ടുണ്ട്. അങ്ങനെ പാതി മൂളലും, പാതി വാക്കുകളും ആയി അവളുടെ അധരങ്ങളില്‍ നിന്നുതിര്‍ന്നിരുന്ന ഈണങ്ങളില്‍ പലതിനും ജീവന്‍ നല്‍കിയ ആളാണ്‌ ചേതനയില്ലാതെ ചില്ലുകൂട്ടില്‍ ഇനിയൊരു പാട്ട് മൂളാനാവാതെ തണുത്തുറഞ്ഞു കിടക്കുന്നത്.&lt;br /&gt;&lt;br /&gt;ചാനലുകളില്‍ അനുസ്മരണങ്ങള്‍ തുടരുകയാണ്. എന്നും മൂളാറുള്ള ചില വരികള്‍ അവള്‍ പാടാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ക്കറിയാമായിരുന്നു, വിങ്ങുന്ന മനസ്സിന്റെ നാദധാര ഇടറിക്കൊണ്ട് മാത്രമേ വായുവിലെക്കൂളിയിടൂ എന്ന്. ഒടുവില്‍ അവള്‍ കൃഷ്ണമോളെ വിളിച്ചു കുറെ വരികള്‍ പാടിച്ചു. കൈക്കുടന്ന നിറയെ മധുരം തരുന്ന വസന്തത്തിന്റെ ഗൃഹാതുരത, എന്തെ മനസ്സിലൊരു നാണം എന്ന് പാടുമ്പോഴത്തെ കുസൃതി കലര്‍ന്ന ലജ്ജ, കാര്‍മുകില്‍ വര്‍ണ്ണന്റെ ഭക്തിയില്‍ അടയുന്ന മിഴികള്‍....പക്ഷെ ഇന്ന് എല്ലാ ഈനങ്ങള്‍ക്കും ഒരേ ഭാവം മാത്രം. വീണുടഞ്ഞ ആ സൂര്യകിരീടത്തിന്റെ ശോകം!!!&lt;br /&gt;&lt;br /&gt;പ്രിയ പാട്ടുകാരാ.... അവളുടെ ഉള്ളിലെ തെങ്ങലെനിക്ക് മനസ്സിലാക്കാം. പക്ഷെ അത് കേട്ടിരുന്ന ഓരോ നിമിഷവും എന്റെ മനസ്സില്‍ നിറയുന്ന ശൂന്യതക്ക് എന്താണര്‍ത്ഥം. മനസ്സിന്റെ മണിച്ചിമിഴില്‍ താലോലിച്ചിരുന്ന വരികളില്‍ ചിലത് നിന്റെതായിരുന്നു. പ്രണയവും വാത്സല്യവും, വിഷാദവും, ആര്‍ദ്രതയും എല്ലാം മനസ്സിലേക്ക് തുളച്ചിറക്കിയ വരികള്‍.... പക്ഷെ ആ വരികള്‍ക്കപ്പുറത്തേക്ക് നിന്റെ പേര് ഒരിക്കലും മനസ്സില്‍ തെളിയാറില്ല. പക്ഷെ ആ വരികളെ ഇവിടെ വിട്ടു നീ മാത്രം യാത്രയാവുമ്പോള്‍ ഞങ്ങള്‍ അറിയുന്നു. കേവലം ആ വരികള്‍ മാത്രമല്ല, അതിലൂടെ കാല്പനികതയുടെ തരളിതമായ ആ മനസ്സും നീ ഞങ്ങള്‍ അറിയാതെ ഞങ്ങളില്‍ കുടിയിരുത്തിയിരുന്നുവെന്ന്.&lt;br /&gt;&lt;br /&gt;പ്രണയത്തെ, കിനാവുകളെ, സന്ധ്യകളെ, പ്രഭാതത്തെ, മഞ്ഞിന്‍ കണങ്ങളെ, നിലാവിനെ, മുകിലിനെ, രാവിനെ എല്ലാം തരളിതമാക്കാന്‍ നിന്റെ തൂലിക ഇനി ചലിക്കില്ല എന്നോര്‍ക്കുമ്പോള്‍ ഉണരുന്ന ശൂന്യത നിറക്കാന്‍ ഇനിയും ഭാവനകള്‍ ഇവിടെ ഉണ്ടായേക്കാം... എങ്കിലും നിന്റെ പ്രിയ സുഹൃത്ത് പറഞ്ഞപോലെ ശരീരത്തിന്റെ ചില യാദാര്‍ത്യങ്ങളെ അവഗണിച്ചു ജീവിതയാത്രയെ ആഘോഷിച്ച; ആളിക്കത്തും മുന്‍പേ അണഞ്ഞു പോയ ചില ഓര്‍മ്മകള്‍ക്കൊപ്പം കൂട്ടായി ഇനി നിന്റെ പേരും... ചങ്ങമ്പുഴ, വയലാര്‍, ലോഹിതദാസ്...&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/S3aTepAs6fI/AAAAAAAAAZw/AX_6u4MFyhI/s1600-h/LAT_FR03GIRISH_1_JPG_31203e.jpg"&gt;&lt;img id="BLOGGER_PHOTO_ID_5437695754710608370" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 211px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/S3aTepAs6fI/AAAAAAAAAZw/AX_6u4MFyhI/s320/LAT_FR03GIRISH_1_JPG_31203e.jpg" border="0" /&gt;&lt;/a&gt;മനസ്സിന്റെ&lt;/span&gt; ജാലകത്തിനപ്പുരത്തു താളത്തിലൊരു പദനിസ്വനമായി ഉണരാന്‍ ഇനി നിന്റെ വാക്കുകള്‍ ചുവടുവക്കില്ല എന്നോര്‍ക്കുമ്പോള്‍ കുഞ്ഞിയോടൊപ്പം, നിന്നിലൂടെ ഉതിര്‍ന്നു വീഴാനിരുന്ന അനേകം വരികളിലെ വാക്കുകള്‍ക്കൊപ്പം എനിക്കും കരയാതെ വയ്യ..... ഈണങ്ങള്‍ക്ക് നീലഭസ്മക്കുറി ചാര്‍ത്തിയ നിന്റെ വരികള്‍ ഇവിടെ മുഴങ്ങുവോളം നിന്നെ ഓര്‍ക്കാതെയും വയ്യ.....&lt;br /&gt;&lt;br /&gt;മലയാളം പ്രണയം പറയാനായി ആംഗ്യങ്ങള്‍ പോരാതെ വരുമ്പോള്‍, വാക്കുകള്‍ തിരയുമ്പോള്‍ ആ വരികള്‍ ഞാങ്ങലോടോതും നിന്റെ നാമം. അതെ, പ്രിയ പാട്ടുകാരാ.... പ്രണയം നിലനില്‍ക്കുവോളം നിനക്കും നീ കോറിയിട്ട അക്ഷരനക്ഷത്രങ്ങള്‍ക്കും മരണമില്ല........&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-8970392683481988175?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/8970392683481988175/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=8970392683481988175' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8970392683481988175'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8970392683481988175'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/02/31.html' title='31. നിലാവേ മായുമോ....???'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_nQiqh1j6ezU/S3aTXHrnDYI/AAAAAAAAAZo/3lDbfEohbII/s72-c/valentine-day-63.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-8998393127032897262</id><published>2010-01-22T20:05:00.005+05:30</published><updated>2010-01-30T21:59:40.893+05:30</updated><category scheme='http://www.blogger.com/atom/ns#' term='ANNIVERSARY'/><category scheme='http://www.blogger.com/atom/ns#' term='ADUKKALA'/><title type='text'>30. അടുക്കളയുടെ ഒന്നാം പിറന്നാള്‍....</title><content type='html'>&lt;a href="http://2.bp.blogspot.com/_nQiqh1j6ezU/S1nHck4kBNI/AAAAAAAAAXU/dR5Yk3Vx17w/s1600-h/Sloan%27s_1st_Birthday_Cake__01.jpg"&gt;&lt;img id="BLOGGER_PHOTO_ID_5429590119523026130" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 253px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/S1nHck4kBNI/AAAAAAAAAXU/dR5Yk3Vx17w/s320/Sloan%27s_1st_Birthday_Cake__01.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലാണ് &lt;strong&gt;&lt;span style="font-size:130%;"&gt;"&lt;/span&gt;&lt;/strong&gt;&lt;a href="http://anitha-adukkala.blogspot.com/2009/01/blog-post.html"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;അറിയില്ലേ എന്നെ..&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="font-size:130%;"&gt;"&lt;/span&gt;&lt;/strong&gt;എന്ന് അടുക്കളയില്‍ ആദ്യമായി എഴുതിയത്.&lt;br /&gt;&lt;br /&gt;അന്ന് അധികമാരും എന്നെ അറിയുകയും ഇല്ലായിരുന്നു. അടുക്കളയുടെ ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയെ ഒരു പാട് പ്രണയിച്ചു കഴിഞ്ഞിരുന്ന ഒരുപാട് വീട്ടമ്മമാരില്‍ ഒരുവളായിരുന്നു അന്ന് ഞാന്‍. രണ്ടു പെണ്‍കുട്ടികളുടെ അമ്മ, ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വീട്ടമ്മ, അന്നും ഇന്നും ഇതിനപ്പുറം പോകാന്‍ മനസിന്‌ തോന്നിയിട്ടില്ല. ആ ഏകാന്തതകള്‍ എന്നിലുണര്‍ത്തിയ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവക്കാന്‍ തോന്നിയിടത്തു നിന്നാണ് ഈ അടുക്കളയുടെ പിറവി. എന്റെ ചിന്തകള്‍ എന്നതില്‍ ഉപരിയായി എന്നെപ്പോലെ ചിന്തിക്കുന്ന എന്നെ അറിയുന്ന കുറെ സഹോദരിമാരുടെ കൂടി ചിന്തകളാണ് ഇതിലൂടെ നിങ്ങളുമായി പങ്കു വച്ചത്. അനുകൂലിച്ഛവരും പ്രതികൂലിച്ഛവരും നിരവധി. എങ്കിലും എന്നെ കേള്‍ക്കാന്‍ നിങ്ങള്‍ കാണിച്ച ആ സഹിഷ്ണുത എന്നെ ഇനിയുള്ള ജീവിതത്തില്‍ ഒരു പാട് പ്രചോദിപ്പിക്കും.&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;എന്നെ സഹായിച്ചവര്‍, അഭിപ്രായങ്ങള്‍ അറിയിച്ചവര്‍, പ്രോത്സാഹനം നല്‍കിയവര്‍ .... ഇവരൊക്കെയാണ് അടുക്കളയെ നിലനിര്‍ത്തിയത്. പിന്നെ എനിക്ക് പ്രോത്സാഹനവും നിര്‍ദേശങ്ങളും തന്ന എന്റെ ഭര്‍ത്താവ്, എഴുത്തിനിടക്ക് ശ്രദ്ദിക്കാന്‍ കഴിയാതെ പോകുമ്പോഴും സ്നേഹത്തോടെ എന്റെ കൂടെ നിന്ന എന്റെ മക്കള്‍, അടുക്കളയുടെ ശക്തി അവര്‍ കൂടിയാണ്. അവരോടുള്ള അകമഴിഞ്ഞ നന്ദി പറയട്ടെ. തുടങ്ങുമ്പോള്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ മാത്രമേ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ന് ഒന്നാം പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സ്നേഹ സഹകരണ പ്രോല്‍സാഹനങ്ങലാല്‍ എന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറത്താണ് ഇന്ന് അടുക്കള. തിരക്കേറിയ ജീവിതത്തിനിടയിലും അടുക്കളയെ കാത്തിരിക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. തുടര്‍ന്നും ആ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കട്ടെ. കൂട്ടത്തില്‍ അടുക്കളയുടെ ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ച മാതൃഭൂമിക്കും, പുഴ മാസികക്കും ഉള്ള നന്ദി അറിയിക്കട്ടെ.&lt;br /&gt;&lt;br /&gt;അടുക്കളയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന കുറച്ചു സഹോദരങ്ങള്‍ ലോകത്തിന്റെ കോണുകളില്‍ ഉണ്ടെനുള്ള പ്രതീക്ഷ മനസ്സില്‍ സന്തോഷം പകരുന്നുണ്ട്. ഇനിയും മുന്നോട്ടുള്ള വഴികളില്‍ നിറഞ്ഞ സ്നേഹവും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിറുത്തട്ടെ.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-8998393127032897262?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/8998393127032897262/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=8998393127032897262' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8998393127032897262'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8998393127032897262'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/01/blog-post.html' title='30. അടുക്കളയുടെ ഒന്നാം പിറന്നാള്‍....'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_nQiqh1j6ezU/S1nHck4kBNI/AAAAAAAAAXU/dR5Yk3Vx17w/s72-c/Sloan%27s_1st_Birthday_Cake__01.jpg' height='72' width='72'/><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-1688699955440156336</id><published>2010-01-12T19:35:00.005+05:30</published><updated>2010-01-30T21:59:45.976+05:30</updated><category scheme='http://www.blogger.com/atom/ns#' term='IRAQ'/><category scheme='http://www.blogger.com/atom/ns#' term='SADDAM HUSSAIN'/><category scheme='http://www.blogger.com/atom/ns#' term='POLITICS'/><title type='text'>29. സദ്ദാം ഹുസൈന്‍ എന്ന ഹിറ്റ്ലര്‍ രണ്ടാമന്‍ !!!</title><content type='html'>&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/S0x-L0ROlII/AAAAAAAAAWs/d3Xyl3xOuGQ/s1600-h/saddam_hussein1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5425850392549168258" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 297px; CURSOR: hand; HEIGHT: 296px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/S0x-L0ROlII/AAAAAAAAAWs/d3Xyl3xOuGQ/s320/saddam_hussein1.jpg" border="0" /&gt;&lt;/a&gt;2006 ഡിസംബര്‍ 30. ലോകമെമ്പാടുമുള്ള മുസ്ലീം ജനതയുടെ പുണ്യദിനങ്ങളില്‍ ഒന്നായ ഈദ് - ഉല്‍ - അസ്ഹയുടെ ആദ്യദിനം. ആഹ്ലാദപൂര്‍വ്വം കൊണ്ടാടെണ്ട ആ ദിനത്തിലേക്ക് ലോകം ഞെട്ടി ഉണര്‍ന്നത് അത്യന്തം സംഘര്‍ഷഭരിതമായ മറ്റൊരു വാര്‍ത്തയുടെ മുഴക്കം കേട്ടാണ്.&lt;br /&gt;&lt;br /&gt;" മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടു."&lt;br /&gt;&lt;br /&gt;നിമിഷങ്ങള്‍ക്കകം ഇങ്ങു കേരളത്തിലെ തെരുവുകള്‍ പോലും പ്രതിഷേധറാലികള്‍ കൊണ്ട് നിറഞ്ഞു. ഒരു നിമിഷം കൊണ്ട് സദ്ദാം വീരനായത് പോലെ. പക്ഷെ അടുക്കള ഏറെ ചിന്തിച്ചത് സദ്ദാമിനെ കുറിച്ചോ അദ്ദേഹത്തെ വധിച്ച ഭരണകൂടത്തെ കുറിച്ചോ ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ പേരില്‍ ഇവിടെ പ്രകടനം നടത്തിയ സഹോദരരെ കുറിച്ചായിരുന്നു. സ്വന്തം രാജ്യത്ത് അഭയാര്‍ത്തികള്‍ ആകേണ്ടി വന്ന ഇറാഖിലെ ലക്ഷക്കണക്കിന്‌ സഹോദരര്‍ക്ക് വേണ്ടി ഇവിടെ ആരും ഒരു പ്രകടനവും നടത്തികണ്ടില്ല. ഭക്ഷണത്തിനു പകരം എണ്ണ എന്ന ഐക്യ രാഷ്ട്ര സംഘടനയുടെ പദ്ദതിയില്‍ അഴിമതി നടത്തി എന്ന് യു. എന്‍. കണ്ടെത്തിയ ഇന്ത്യയിലെ അന്നത്തെ വിദേശകാര്യ മന്ത്രിക്കെതിരെയോ അതിന്റെ പങ്കു പറ്റി എന്ന് പറയപ്പെടുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയോ ഒരു റാലികളും ഇവിടെ നടത്തപ്പെട്ടില്ല. പിന്നെ എന്താണ് സദ്ദാം ഹുസൈനോട് മാത്രം ഇവര്‍ക്കിത്രയും സ്നേഹം?&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;അടുക്കളക്ക് ഉറപ്പാണ്. അത് സദ്ദാമിനോടുള്ള സ്നേഹം ഒന്നും ആയിരുന്നില്ല. അല്ലെങ്കിലും സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന്‌ വംശീയതയുടെ പേരില്‍ പൌരന്മാരെ നിഷ്ടൂരം കൊല ചെയ്ത ഒരു ഭരണാധികാരിയെ ജനാധിപത്യത്തിന്റെ വക്താക്കള്‍ക്കു എങ്ങനെ സ്നേഹിക്കാനാകും. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്കൊപ്പം എഴുതപ്പെടെണ്ട നാമമാണ് സദ്ദാം ഹുസ്സൈന്റെതും. ഹിറ്റ്ലര്‍ പക്ഷെ ഒരു ദേശീയ വാദി കൂടിയായിരുന്നു. എന്നാല്‍ സദ്ദാം സ്വന്തം രാജ്യത്തെ ജനങ്ങളെ തന്നെയാണ് വംശീയതയുടെ പേരില്‍ വേട്ടയാടിയത്. അത് തന്നെയാണ് സദ്ദാം ഇറാഖില്‍ ഇപ്പോഴും എതിര്‍ക്കപ്പെടുന്നതിന്റെ കാരണവും. അതെ സദ്ദാം ഇറാഖിനെ അല്ല സ്നേഹിച്ചിരുന്നത്. ഇറാഖിന്റെ അഘണ്ടതയായിരുന്നില്ല സദ്ദാമിന്റെ ലക്ഷ്യവും.&lt;br /&gt;&lt;br /&gt;അറേബ്യന്‍ രാഷ്ട്രങ്ങളില്‍ സാംസ്കാരിക പൈതൃകത്താലും ഭൂപ്രകൃതിയാലും ഏറ്റവും സമ്പന്നമായ പ്രദേശങ്ങള്‍ ആയിരുന്നു ഇറാനും ഇറാഖും. സൌദിയിലെയും എമിരേറ്റ്സുകളിലെയും മരുഭൂമികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോന്നു വിളയേണ്ട ഭൂമി. പക്ഷെ വംശീയ വെറിക്ക് സദ്ദാമിന്റെ മനസ്സില്‍ രാജ്യ പുരോഗതിയെക്കാള്‍ സ്ഥാനം ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഇരു പക്ഷത്തിനും നാശം മാത്രം സംഭവിച്ച ഇറാന്‍ -ഇറാഖ് യുദ്ദം ഇത്രയും നീളുമായിരുന്നോ? അന്ന് ഇരു രാജ്യങ്ങള്‍ക്കും ആയുധം വില്‍പ്പന നടത്തിയവരില്‍ അമേരിക്ക മാത്രമായിരുന്നില്ല, യുഗോസ്ലാവിയയും റഷ്യയും ഒക്കെ ഉണ്ടായിരുന്നു. അതെ ചുറ്റും കൂടി ഇരിക്കുന്നവരുടെ ആക്രോശങ്ങള്‍ക്ക് നടുവില്‍ കൊത്തി ചോര ചിന്തുന്ന പൂവന്‍കോഴികള്‍ മാത്രമായിരുന്നു അന്ന് ഇറാനിലെയും ഇറാഖിലെയും ജനത.&lt;br /&gt;&lt;br /&gt;ഭരണാധികാരിയായിരുന്ന സമയത്തിന്റെ ഏറെ ഭാഗവും യുദ്ദത്തിനായി ചെലവിട്ട സദ്ദാം എന്ന ഭരനാധികാരി തന്നെയാണ് ഇറാഖിന്റെ ഇന്നത്തെ ദയനീയാവസ്തയുടെ പ്രധാന കാരണക്കാരന്‍. സദ്ദാം നടത്തിയ യുദ്ദങ്ങളില്‍ പലതും അദ്ദേഹത്തിനു ഒഴിവാക്കാന്‍ ആവുമായിരുന്നു. ഇറാനുമായുള്ള യുദ്ദവും കുവൈറ്റിനെ ആക്രമിച്ചതും എല്ലാം തുടങ്ങിയത് സദ്ദാമിന്റെ ഉത്തരവ് പ്രകാരം ഇറാഖി സേനയായിരുന്നു. ഇറാഖിന്റെ പത്തിലൊന്ന് വിഭവശേഷി ഇല്ലാത്ത യു.എ.ഇയും ഖത്തറും ഒമാനും എല്ലാം ലോകത്തെ അസൂയപ്പെടുത്തുന്ന വേഗത്തില്‍ സമ്പന്നതയിലെക്കും വികസനങ്ങളിലെക്കും കുതിച്ചപ്പോള്‍ അക്കാലയളവില്‍ രാജ്യത്തിന്റെ വിഭവശേഷി ഒട്ടും തന്നെ ക്രിയാത്മകമല്ലാത്ത സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സദ്ദാം ശ്രമിച്ചത്. അതും കേവലം നിസ്സാരമായ കാരണങ്ങള്‍ക്കായി. അറേബ്യയിലെ മറ്റേതൊരു രാജ്യത്തോടും കിട പിടക്കാവുന്ന പെട്രോളിയം നിക്ഷേപം ഉണ്ടായിട്ടും ഇറാഖികള്‍ ഇന്ന് അഭയാര്‍ത്തികളെപ്പോലെ വിശന്നിരിക്കുന്നതിന്റെ ഉത്തരവാദിയും സദ്ദാം എന്ന ഭരണാധികാരി തന്നെയാണ്. രാജ്യത്തിനെ നാശത്തിലേക്ക് നയിച്ച ഭരണകര്‍ത്താക്കളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സദ്ദാമിനു സ്ഥാനം. ആ സദ്ദാമിനെയാണ് ദേശാഭിമാനിയായി ഇവിടെ വാഴ്ത്തുന്നത്.&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5425850595211839826" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 315px; CURSOR: hand; HEIGHT: 209px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/S0x-XnPxiVI/AAAAAAAAAW8/eHsO3Q5TFtY/s320/Iraqi_refugees.jpg" border="0" /&gt;&lt;br /&gt;സദ്ദാം ഒരു യുദ്ദക്കൊതിയന്‍ ആയിരുന്നു എങ്കില്‍ അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ അതിലേറെ അപകടകാരികള്‍ ആയിരുന്നു. രാജ്യത്തിനകത്ത് സ്ത്രീ പീഡനങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പെട്ട ഉദയ് ഹുസൈന്‍ രക്ഷപ്പെട്ടത് സദ്ദാം ഹുസൈന്റെ മകന്‍ എന്ന പേരില്‍ ആണ്. ഇറാഖിലെ ജനങ്ങള്‍ യുദ്ദക്കെടുതിയില്‍ ബുദ്ദി മുട്ടുമ്പോള്‍ സദ്ദാമും കുടുബവും കൊട്ടാരങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. സൈനിക നിധിയിലേക്ക് ജനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ഒരു പങ്കു സദാമിന്റെ ആദ്യ പത്നി സാജിദയുടെ സ്വകാര്യ ശേഖരത്തിലെക്കായിരുന്നു എത്തിയത്. ഷോപ്പിങ്ങുകള്‍ നടത്തുകയും പണം നല്‍കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന അവര്‍ അക്കാലത്ത് തന്നെ ഇറാഖില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സദ്ദാമിന്റെ മറ്റു ഭാര്യമാരായ സമീരയും, നിദാലും, വഫയും എല്ലാം തന്നെ ആടംഭര ജീവിതത്തിന്റെ സഖിമാരായിരുന്നു. അതെ, അതിനു മുന്‍പത്തെ നൂറ്റാണ്ടുകളില്‍ ജന മുന്നേറ്റങ്ങള്‍ കട പുഴക്കിയെറിഞ്ഞ ധൂര്‍ത്തരായ രാജ പരമ്പരകളുടെ തനി സ്വരൂപമായിരുന്നു സദ്ദാമിന്റെ കുടുംബവും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ ലോകത്തിന്റെ അശാന്തിക്കു കാരണം ഏകാധിപതി ആയിരുന്ന ഹിറ്റ്ലര്‍ ആയിരുന്നു എങ്കില്‍ അവസാന പാദത്തില്‍ മറ്റൊരു ഏകാധിപതി ആയിരുന്ന സദ്ദാം ആയിരുന്നു.&lt;br /&gt;&lt;br /&gt;ഹിറ്റ്ലര്‍ ആര്യന്‍ വംശത്തിന്റെ പേരിലാണ് ജെര്‍മ്മനിയെ തനിക്കു കീഴെ നിര്‍ത്തിയത്. അത് പോലെ അല്ലെങ്കിലും ആദ്യകാലത്ത് മതത്തോട് വലിയ പ്രതിപത്തിയൊന്നും ഇല്ലാതിരുന്ന സദ്ദാം അവസാന കാലത്ത് മതത്തിന്റെ ചിഹ്ന്നങ്ങളും പേറിയാണ് ലോക ജനതയുടെ മനസ്സില്‍ സഹതാപവും എതിരാളികളോടും സ്പര്‍ദയും വളര്‍ത്താന്‍ ശ്രമിച്ചത്. യദാര്‍ത്തത്തില്‍ ഇങ്ങനെ ഉള്ളവരാണ് ആ മതത്തിന്റെ മറ്റു വിശ്വാസികളെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാരണമാകുന്നത്. അടുത്തിടെ കേരളത്തിലെ ഒരു സംഘടനയുടെ നേതാവ് തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയര്‍ന്ന ആരോപണങ്ങളെ എതിരിടാന്‍ മതത്തിന്റെ തണല്‍ തേടുന്നതും നാം കണ്ടു. ഇങ്ങനെ ഉള്ളവര്‍ക്ക് തണല്‍ നല്‍കാനായി കൊമ്പുകള്‍ മുറിക്കുമ്പോള്‍ നാം നമ്മുടെ തണലാണ്‌ മുറിക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ല. മത വിശ്വാസങ്ങളോ ആചാരങ്ങലോ അനുഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആകരുത് പകരം മനുഷ്യനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ ആകണം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത് എന്നാണു അടുക്കളക്ക് തോന്നിയിട്ടുള്ളത്.&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5425850681043184962" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 193px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/S0x-cm_j7UI/AAAAAAAAAXE/UCbZtRB6DBY/s320/iraqi_refugeessyriraqborder.jpg" border="0" /&gt;&lt;br /&gt;സദ്ദാമിനെ രക്തസാക്ഷിയാക്കി കൊണ്ടാടിയത് ഇക്കാര്യങ്ങള്‍ എലാം അറിയാത്തത് കൊണ്ടാവില്ല എന്ന് അടുക്കളക്ക് ഉറപ്പാണ്. കാരണം നമ്മെക്കാള്‍ ലോകത്തിന്റെ ചലനങ്ങള്‍ അറിയുന്നവര്‍ ആണല്ലോ അവര്‍. പിന്നെ എന്തായിരിക്കാം കാരണം? രാഷ്ട്രീയ മുതലെടുപ്പ് തന്നെ. നാല് വേദികളില്‍ കത്തിക്കയരാനുള്ള ഒരു വിഷയം. അതിനപ്പുറം ഒന്നുമായിരുന്നില്ല സദ്ദാം ഇവര്‍ക്ക്. ഒരു പക്ഷെ അമേരിക്ക എന്ന പദത്തോടുള്ള അന്ധമായ ശത്രുത തന്നെയാവണം സദ്ദാമിനെ ഇത്ര കണ്ടു സ്വീകാര്യന്‍ ആക്കിയത്. രസകരമായ കാര്യം ഇവര്‍ക്ക് ചതുര്‍ഥി ആയ അമേരിക്ക തന്നെയാണ് ഇറാഖിനെ ഇത്ര കണ്ടു വളര്‍ത്തിയതും എന്നതാണ്. ഈ അമേരിക്കന്‍ വിരോധത്തിന്റെ അടിസ്ഥാനവും എത്ര ചിന്തിച്ചിട്ടും അടുക്കളക്ക് മനസ്സിലാവുന്നില്ല. നമുക്ക് കയറ്റുമതിയിലൂടെ നല്ല വരുമാനം ലഭിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അത് പോലെ തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഏറ്റവും ആശ്രയിക്കുന്നതും അവരെ തന്നെ. എന്തിനു നമ്മുടെ ഒരു മുന്‍ മുഖ്യന്‍ (അമേരിക്കയെ എത്രിക്കുന്നവരിലും മുഖ്യന്‍ ആയിരുന്നു ഇദ്ദേഹം) ചികിത്സ തേടി പോയതും ഈ അമേരിക്കയിലേക്ക് തന്നെ. അപ്പോള്‍ ഇവരുടെ അമേരിക്കന്‍ വിരോധം എന്ന മുഖം മൂടി ഊട്ടി ഉറപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ സദ്ദാം സ്നേഹം എന്ന് തോന്നി പോകുന്നു.&lt;br /&gt;&lt;br /&gt;മുതലാളിത്ത വ്യവസ്ഥിതിയോടുള്ള എതിര്‍പ്പാണ് അമേരിക്കയോടുള്ള വിരധത്തിനു കാരണം എന്ന് ചിലപ്പോള്‍ പറഞ്ഞേക്കാം. പക്ഷെ ഒന്നോര്‍ക്കുക, ലോകത്ത് ഇതൊരു വ്യവസ്ഥിതിയെക്കാളും വിജയകരമായത്‌ അത് തന്നെയാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചതാണ്. നമ്മുടെ സര്‍ക്കാരിനു സഹായകമായി നില്‍ക്കുന്നതും ഇത്തരം മുതലാളിത്ത സ്ഥാപനങ്ങള്‍ തന്നെയല്ലേ. പൊതു മേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ മടങ്ങാണ് സര്‍ക്കാരിനു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നികുതിയായി ലഭിക്കുന്നത്. മുതലാളിത്തത്തെ നന്നായി ഉപയോഗിച്ച രാഷ്ട്രങ്ങള്‍ നേടുന്ന അതി ശീഘ്രമായ വളര്‍ച്ച കാണിക്കുന്നത് അത് അന്ധമായി എതിര്‍ക്കപ്പെടെണ്ടാതല്ല, മരിച്ചു ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് എന്ന് തന്നെയാണ്.&lt;br /&gt;&lt;br /&gt;അമേരിക്കന്‍ വിരോധത്തിനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത്‌ മറ്റു രാജ്യങ്ങളുടെ ആഭ്യബ്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നതാണ്. അത് അമേരിക്ക മാത്രമാണോ, പഴയ സോവിയറ്റ് യൂണിയനും, എന്തിനു ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യയും ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടില്ലേ. സദ്ദാമിനെ സ്വന്തം രാജ്യത്ത് വിചാരണ ചെയ്തതിനെ എതിര്‍ക്കുന്നവര്‍ ദലേ ലാമയെ സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കുകയും ടിബറ്റിലെ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയും എന്തിനു നമ്മുടെ രാജ്യത്തിന്റെ ഭാഗമായ അക്സായ് ചിന്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയും അരുണാചല്‍ പ്രദേശിനുമേല്‍ അവകാശം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചൈനീസ്‌ ഭരണ കൂടത്തെ മാതൃകയാക്കാന്‍ ആഹ്വാനം ചെയ്യുന്നതും വൈരുദ്ധ്യാത്മക തത്വശാസ്ത്രത്തിന്റെ പുത്തന്‍ പതിപ്പുകള്‍ ആവാം അല്ലെ.&lt;br /&gt;&lt;a href="http://1.bp.blogspot.com/_nQiqh1j6ezU/S0x-SeWt9pI/AAAAAAAAAW0/hDDa_yzfjuM/s1600-h/316_1208118559_dalai20lama1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5425850506925700754" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 259px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/S0x-SeWt9pI/AAAAAAAAAW0/hDDa_yzfjuM/s320/316_1208118559_dalai20lama1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;എന്തൊക്കെ ആയാലും രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബര്‍ 30 സദ്ദാമിന്റെ ചെറു സ്മരണകള്‍ പോലുമില്ലാതെ കടന്നു പോകുമ്പോള്‍ തെളിയുന്നത് സദ്ദാം പ്രേമത്തിന്റെ പൊള്ളത്തരം തന്നെയല്ലേ? പക്ഷെ ഇത്രയേറെ ഒരു രാജ്യത്തിനെ നാശത്തിലേക്ക് തിരിച്ചു വിട്ട ഒരു ഭരണാധികാരിയെ അദ്ദേഹത്തിന്റെ പ്രവൃതികളെ മാറ്റി നിര്‍ത്തി സഹതാപം കൊണ്ട് മാത്രം വെള്ള പൂശാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടും ഇറാഖിലെ ജനതയോടും ചെയ്യുന്ന പാതകം തന്നെയാണെന്നതില്‍ സംശയമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;കുറിപ്പ്: സദ്ദാമിനെക്കുറിച്ചു അദ്ദേഹത്തിന്‍റെ മകള്‍ ഓര്‍ക്കുന്ന കുറിപ്പാണ് അടുക്കള ആദ്യം പറയാനിരുന്നത്. എങ്കിലും അതിനു മുന്‍പ് അടുക്കളക്ക് ചിലത് പറയാനുണ്ടെന്ന് തോന്നിയതിനാല്‍ ഈ പോസ്റ്റു പബ്ലിഷ് ചെയ്യുന്നു. റഗാദ് ഹുസ്സൈന്റെ ഓര്‍മ്മകള്‍ അടുത്ത പോസ്റ്റില്‍ പറയാം. &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-1688699955440156336?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/1688699955440156336/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=1688699955440156336' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/1688699955440156336'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/1688699955440156336'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2010/01/29.html' title='29. സദ്ദാം ഹുസൈന്‍ എന്ന ഹിറ്റ്ലര്‍ രണ്ടാമന്‍ !!!'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_nQiqh1j6ezU/S0x-L0ROlII/AAAAAAAAAWs/d3Xyl3xOuGQ/s72-c/saddam_hussein1.jpg' height='72' width='72'/><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-2171420067309431198</id><published>2009-12-25T00:05:00.001+05:30</published><updated>2010-01-07T15:10:55.682+05:30</updated><category scheme='http://www.blogger.com/atom/ns#' term='IROM SHARMMILA'/><category scheme='http://www.blogger.com/atom/ns#' term='ARUNA SHANBAUG'/><category scheme='http://www.blogger.com/atom/ns#' term='AHIMSA'/><title type='text'>28. ഇനി അരുണ മൃത്യുവിലേക്കുണരട്ടെ........</title><content type='html'>&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SzPBr6wjzAI/AAAAAAAAAU4/4CCBd3QYP2Q/s1600-h/2594340904_fa6912f263_m.jpg"&gt;&lt;img id="BLOGGER_PHOTO_ID_5418887736908303362" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 175px; CURSOR: hand; HEIGHT: 240px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SzPBr6wjzAI/AAAAAAAAAU4/4CCBd3QYP2Q/s320/2594340904_fa6912f263_m.jpg" border="0" /&gt;&lt;/a&gt; മഹാത്മാ ഗാന്ധി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധ മാര്‍ഗങ്ങള്‍ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നായിരുന്നു. അഹിംസ. ഉപവാസവും, സത്യാഗ്രഹവും, നിസ്സഹകരണവും എല്ലാം അതിന്റെ ഓരോരോ ഭാവങ്ങള്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിനങ്ങളായി ആ വാക്കുകള്‍ക്കു മുഖ്യധാരയില്‍ വാര്‍ത്താ പ്രാധാന്യം കൈവന്നിരിക്കുന്നു. ഒരു സംസ്ഥാനത്തിന് വേണ്ടി അവിടത്തെ രാഷ്ട്രീയ നേതാവ് മരണം വരെ ഉപവാസം തുടങ്ങിയതും, അങ്ങ് കിഴക്ക് ഒരു കിരാത നിയമത്തിനെതിരായി ഒരു യുവ കവയിത്രി തുടരുന്ന ഉപവാസം പത്താം വര്‍ഷത്തിലേക്ക് കടന്നതും കഴിഞ്ഞ നാളുകളില്‍ ഇവിടെ ഓളങ്ങള്‍ ഉയര്‍ത്തി. ഇവര്‍ നടന്നടുക്കുന്നത് മരണത്തിലെക്കാണെങ്കിലും ഇരുവര്‍ക്കും ലക്ഷ്യം ഒരിക്കലും മരണമായിരുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ രണ്ടാം തരമാക്കപ്പെട്ടുപോയ തന്റെ നാട്ടുകാരുടെ ഉയര്‍ച്ചയായിരുന്നു തെലുങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്റെ ലക്ഷ്യമെങ്കില്‍ തന്റെ നാട്ടില്‍ ഇനി ഒരു പെണ്‍കുട്ടിക്കും തന്റെ കണ്മുന്നില്‍ വച്ചു സ്വന്തം പിതാവിനെയും സഹോദരന്മാരെയും ഭര്‍ത്താക്കന്മാരെയും നിഷ്റൂരം കൊല ചെയ്യുന്നത് കാണേണ്ടി വരരുതെന്ന പ്രാര്‍ത്ഥനയാണ് മണിപ്പൂരുകാരിയായ ഇറോം ഷര്‍മിള നൂറു കോടി ജനങ്ങള്‍ക്ക്‌ മുന്നില്‍ നിശബ്ദം മന്ത്രിക്കുന്നത്. എന്നാല്‍ ഇന്ന് അടുക്കളയില്‍ കഥ പറയുന്ന സഹോദരിക്ക് യാചിക്കാനുള്ളത് മരണമാണ്. ക്രൂരമായി ബലാല്‍സംഗത്തിനിരയായി മുപത്താറു വര്‍ഷമായി ചലനമറ്റു ആശുപത്രി കിടക്കയില്‍ ഉറങ്ങുകയാണ് അവള്‍. അതെ അവള്‍ക്ക് ഇനി ഉണരേണ്ടത് ജീവിതത്തിന്റെ ദുരിത പര്‍വ്വത്തില്‍ നിന്നും മൃത്യവിന്റെ പ്രത്യാശയിലെക്കാണ്.&lt;br /&gt;&lt;br /&gt;ഇതിനിടയില്‍ തന്നെ നമ്മളില്‍ പലരും കേട്ട് കാണും അവളെപറ്റി. ഇല്ലേ, അരുണ രാമചന്ദ്ര ഷാന്‍ബാഗിനെ പാറ്റി. കാര്‍വാറില്‍ നിന്നും സ്വപ്‌നങ്ങള്‍ നിറഞ്ഞ മനസ്സുമായി മുംബയിലെത്തി ഒടുവില്‍ തളിര്‍ത്ത സ്വപ്‌നങ്ങള്‍ പൂവിടും മുന്‍പേ തല്ലികൊഴിക്കപ്പെട്ട ഹതഭാഗ്യയായ ആ സഹോദരിയെ പറ്റി.&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;"ഞാന്‍ ഉണ്ട്. മുംബയിലെ കിംഗ് എട്വാറഡ് മെമ്മോറിയല്‍ (കെ.ഇ.എം.) ആശുപത്രിയുടെ നാലാം വാര്‍ഡിലെ കട്ടില്‍ ശരശയ്യയാക്കി ഇപ്പോഴും ജീവന്റെ ഒരു നേര്‍ത്ത കണവുമായി ഞാന്‍ കിടക്കുന്നുണ്ട്. ഒന്നും മിണ്ടാനാവാതെ, ഒന്നും കേള്‍ക്കാനാവാതെ, ഒന്നും അറിയാതെ.... നീണ്ട 36 വര്‍ഷങ്ങളായി തുടരുന്ന കഠിന വ്രതം.&lt;br /&gt;&lt;br /&gt;എങ്കിലും നിങ്ങള്‍ കേട്ട് കാണും, പരമോന്നത നീതി പീടത്തിന്റെ ഇടനാഴികളില്‍ എന്റെ പേരും മുഴങ്ങിയത്. ഒരിക്കല്‍ എന്റെ കഥ ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തക പിങ്കി വിരാനി, ജീവിതത്തിന്റെ മുള്‍പ്പാതയില്‍ നിന്നും എന്നെ മോചിപ്പിക്കാനായി എന്നെ മരിക്കാന്‍ അനുവദിക്കണമെന്ന ദയാ ഹര്‍ജിയുമായി സുപ്രീം കോടതിയുടെ കനിവ് തേടിയത് എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്. എന്നാല്‍ തങ്ങളുടെ ആരും അല്ലാതിരുന്നിട്ടും അറിഞ്ഞു കൊണ്ട് എന്നെ മരണത്തിന്റെ കൈകളിലേക്ക് വിട്ടയക്കില്ല എന്ന് ഉറച്ച മനസ്സോടെ പറയുന്ന കെ.ഇ.എം. ആശുപത്രി ജീവനക്കാരും പ്രകടിപ്പിക്കുന്നത് എന്നോടുള്ള സ്നേഹം തന്നെയാണ്. ലോകം എന്നും എന്നെ സ്നേഹത്തോടെ മാത്രമേ നോക്കിയിരുന്നുള്ളൂ. ഞാന്‍ ലോകത്തെയും. സിറിഞ്ചുമായി കൈത്തണ്ടയിലെ ഞരമ്പുകള്‍ പരതുമ്പോഴും വേദനിച്ചിട്ടും എന്റെ നേര്‍ക്ക്‌ നീളുന്ന അവരുടെ കണ്ണുകളില്‍ സ്നേഹം മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ആ കണ്ണുകളിലെ അളവറ്റ സ്നേഹം തന്നെയായിരുന്നു എന്നും എന്റെ സ്വപ്നവും.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SzPB08ZvGdI/AAAAAAAAAVA/YCsasOy1w4s/s1600-h/P-M-B-0140277625.jpg"&gt;&lt;img id="BLOGGER_PHOTO_ID_5418887891968268754" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 206px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SzPB08ZvGdI/AAAAAAAAAVA/YCsasOy1w4s/s320/P-M-B-0140277625.jpg" border="0" /&gt;&lt;/a&gt;ഷിമോഗയിലെ&lt;/span&gt; ഹല്‍ദിപ്പൂരില്‍ നിന്നും 18-ആം വയസ്സില്‍ ബോംബെ മഹാനഗരത്തിലെത്തിയത് ആ സ്വപ്നങ്ങളുടെ സാഫല്യത്തിലെക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. ശുഭ്ര വസ്ത്രങ്ങളും അതിലേറെ വെന്മയാര്‍ന്ന മനസ്സും പുഞ്ചിരിയുമായി ഏഴു വര്‍ഷങ്ങള്‍... ജീവിതത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടവരോട് പോലും മനസ്സിലെ വിഷമം മറച്ചു പുഞ്ചിരിയോടെ ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ അവരുടെ കണ്ണുകളിലെ തിളക്കം... അതൊക്കെ തന്നെയല്ലേ നമ്മുടെ മനസ്സിലെ ഇരുളിലെ ചെറു വെട്ടങ്ങള്‍...&lt;br /&gt;&lt;br /&gt;ആ വസന്തത്തില്‍ എന്നോ ഒരു നാളാണ് സന്ദീപ്‌ കണ്ണുകളില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നത്. സന്ദീപ്‌ സര്‍ദേശായി. കെ.ഇ.എം. ആശുപത്രിയിലെ യുവ ഡോക്ടര്‍. ഒടുവില്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിച്ച ആ ദിനങ്ങളില്‍ ഒരു പക്ഷെ ഞാന്‍ ഒരു പാട് അഹങ്കരിച്ചു കാണും. ഒരിക്കലും നടക്കാത്ത വിവാഹത്തിന്റെ നിശ്ചയമാണ് അന്ന് നടക്കുന്നതെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? മനസ്സില്‍ ഇപ്പോഴും ഉയരുന്ന ഓളങ്ങള്‍ നിറയെ ആ സന്തോഷങ്ങളുടെ ദിനങ്ങളാണ്. അതിനിപ്പുറം ഒന്നും അറിയാനാവാത്ത വിധം ഉറക്കത്തിലേക്ക് എടുത്തെറിയപ്പെട്ട ഇവളുടെ ഓര്‍മ്മകള്‍ക്ക് മറ്റേതു നിമിഷങ്ങള്‍ നിറം പകരാന്‍!!!!&lt;br /&gt;&lt;br /&gt;1973-നവംബര്‍-27 ലെ തണുത്ത സായാഹ്നം. അന്നത്തെ സൂര്യന്‍ ചക്രവാളങ്ങളെ ചുംബിച്ചത് എന്റെ അവസാന വെളിച്ചവും കൊണ്ടായിരുന്നു. ആശുപത്രിയിലെ എന്റെ സഹപ്രവര്‍ത്തകനായിരുന്ന സോഹന്‍ലാല്‍ വാല്‍മികി അവന്റെ പ്രതികാര കോടതിയില്‍ അന്നാണ് എനിക്ക് മരണം വിധിച്ചത്. പ്രിയ സഹോദരാ ഇപ്പോള്‍ എനിക്ക് നിങ്ങളോട് പരിഭവങ്ങള്‍ ഒന്നുമില്ല. ജീവിതത്തിന്റെ യാത്രയില്‍ മുന്നിലെ തടസ്സങ്ങള്‍ വെട്ടി മാറ്റിയല്ലേ നമുക്ക് മുന്നേറാന്‍ ആവൂ. പക്ഷെ ഞാന്‍ ഒരിക്കലും നിങ്ങളുടെ മുന്നിലെ പ്രതിബന്ധമായിരുന്നില്ല. എന്റെ ദുര്‍വിധി. ഞാനല്ലെങ്കില്‍ മറ്റൊരാള്‍, ആ സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ആരെങ്കിലും നിനക്കെതിരെ പറയുമായിരുന്നു സോഹന്‍. ശരിയാണ്, നിനക്ക് അന്ന് നിന്റെ ജോലി നഷ്ടമായി. പക്ഷെ അതിനു പകരം എന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ച നിമിഷം നീ ഇല്ലാതാക്കിയത് നിന്റെ ജീവിതം തന്നെ ആയിരുന്നില്ലേ. അത് കൊണ്ട് നീ നേടിയ ഏഴു വര്‍ഷത്തെ ജയില്‍ വാസം നിനക്ക് നേടി തന്നത് ഒരിക്കലും സുഘങ്ങള്‍ ആയിരുന്നില്ലല്ലോ. സോഹന്‍, ഒരാളെയും തോല്‍പ്പിച്ചുകൊണ്ട് നമുക്കാര്‍ക്കും ജയിക്കാനാവില്ല. നമ്മുടെ ജയം മനസ്സിനെ നമ്മള്‍ ജയിക്കുമ്പോള്‍ മാത്രമാണ്.&lt;br /&gt;&lt;br /&gt;അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വസ്ത്രം മാറുകയായിരുന്ന എന്റെ കഴുത്തില്‍ മുറുക്കാനുള്ള ചങ്ങലയുമായി നീ വന്നപ്പോള്‍, ആ ചങ്ങല എന്റെ കഴുത്തിനെ വരിഞ്ഞു ശ്വാസം മുട്ടിക്കുമ്പോള്‍, നീ പോലും കരുതിയ്യിട്ടുണ്ടാവില്ല അല്ലെ, എന്റെ ഈ വിധി. പക്ഷെ പിടഞ്ഞു പിടഞ്ഞു നിശ്ചലയാവുംപോഴും നിന്റെ മനസ്സിലെ പ്രതികാരാഗ്നി കെട്ടില്ല. ആര്‍ത്തവരക്തം പുരണ്ട അടിവസ്ത്രങ്ങള്‍ കണ്ടിട്ടും നീ....ഇല്ല, സോഹന്‍, ഇപ്പോള്‍ എനിക്ക് നിന്നോട് പരിഭവങ്ങള്‍ ഒന്നുമില്ല. നെ കാണുന്നില്ലേ, ഈ ചുണ്ടുകളിലെ പുഞ്ചിരി. ഒരിക്കലും അതവിടെ നിന്നും മായില്ല.&lt;br /&gt;&lt;br /&gt;എല്ലാം കഴിഞ്ഞു ജീവച്ഛവമായ എന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ നിനക്കുറപ്പുണ്ടായിരുന്നു ഈ നാവു ഇനി ശബ്ദിക്കില്ല എന്ന്. പക്ഷെ കെ.ഇ.എം. ആശുപത്രി ഡീന്‍ ഡോ. ദേശ്പാണ്ടേക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അത് കൊണ്ടാവാം ഞാനുണരുമ്പോള്‍ സന്ദീപ്‌ എന്നെ തള്ളിക്കളയരുത് എന്ന് കരുതി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്റെ പരാക്രമങ്ങളുടെ ശേഷിപ്പുകള്‍ രേഖപ്പെടുത്താതിരുന്നത്. പക്ഷെ നീ രക്ഷപ്പെടും എന്ന് തോന്നിയപ്പോള്‍ എല്ലാം പോലീസിനോട് വെളിപ്പെടുത്തിയതും എന്നോടുള്ള സ്നേഹമായിരുന്നു സോഹന്‍. പക്ഷെ എല്ലാം വെളിപ്പെടുത്തുന്ന ആ നിമിഷം അദ്ദേഹത്തിനും ബോധ്യമായിക്കാണും ഇനി ഈ ശരീരം ചലിക്കില്ല എന്ന്.&lt;br /&gt;&lt;br /&gt;വീട്ടുകാര്‍ പോലും ഉപേക്ഷിച്ച എന്നെ ഇപ്പോഴും ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിക്കുന്ന കെ.ഇ.എം. ആശുപത്രിയിലെ എന്റെ സഹോദരങ്ങളുടെ സ്നേഹവായ്പിനു പകരം നല്‍കാന്‍ ഈ ജന്മ കൊണ്ട് എനിക്കെങ്ങനെ കഴിയും? ഇല്ല. ദയാവധമെന്നൊക്കെ പേരിട്ടു നിങ്ങള്‍ വിളിക്കുന്നു എങ്കിലും എനിക്ക് ഇനി രക്ഷപ്പെടാനുള്ളത് അവിടേക്ക് മാത്രമല്ലേ. ഇനി എത്ര നീണ്ടാലും ഈ ജന്‍മം കൊണ്ട് എനിക്കെന്തു ചെയ്യാനാവും?"&lt;br /&gt;&lt;br /&gt;കോടതിയില്‍ പിങ്കി വിരാനിയുടെ ഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അരുണയെ ജീവിപ്പിച്ചു കൊണ്ട് തുടരുന്നത് യദാര്‍ത്ഥത്തില്‍ അവരെ ശിക്ഷിക്കുന്നതിനു തുല്യമല്ലേ. പിങ്കി വിരാനിയുടെ മനസ്സിലും ആ ചിന്തകള്‍ ആയിരുന്നിരിക്കണം. അരുണ സമൂഹത്തില്‍ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടുന്ന പ്രതീകം തന്നെയാണ്. എങ്കിലും നമുക്ക് പഠിക്കാനുള്ളത് അയാളുടെ പ്രവൃത്തികളില്‍ നിന്നാണ്. സോഹന്‍ ലാലിന്റെ. പ്രതികാരം കൊണ്ട് അയാള്‍ എന്താണ് നേടിയത്? ആശുപത്രിയിലെ കുറച്ചുപേര്‍ക്കിടയില്‍ മാത്രം ഒതുങ്ങുമായിരുന്ന തന്നിലെ കുറ്റവാളിയുടെ രൂപം ആ പ്രവൃത്തിയിലൂടെ അയാള്‍ ലോകത്തിനു മുന്നില്‍ തന്നെ അനാവൃതമാക്കി. സോഹന്‍ ലാല്‍ തെറ്റുകാരന്‍ ആയിരുന്നു. എന്നാല്‍ ശരികള്‍ പോലും സ്ഥാപിച്ചെടുക്കാനും നടപ്പിലാക്കാനും ഹിംസയുടെ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ കളംകിതമാവുന്നത് ശരിയായ ആ ലക്ഷ്യങ്ങള്‍ കൂടിയാണ്. മാവോയിസ്റ്റുകളും തീവ്രവാദികളും മനസ്സുകളില്‍ നിന്ന് കുടിയിറക്കപ്പെടുന്നതും ചന്ദ്രശേഖര്‍ റാവുമാരും ഇറോം ശര്‍മ്മിളമാരും അവിടെ കുടിയിരുത്തപ്പെടുന്നതും അതിന്റെ പ്രതിഫലനങ്ങള്‍ തന്നെയല്ല....&lt;br /&gt;&lt;/span&gt;&lt;span id="fullpost"&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5418889927269840258" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 229px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SzPDrafcdYI/AAAAAAAAAVQ/XEO4xp_xa9E/s320/irom20sharmila.jpg" border="0" /&gt; &lt;span style="color:#ff0000;"&gt;&lt;strong&gt;പ്രിയ സഹോദരര്‍ ക്ഷമിക്കുക. മരിയയുടെ കഥ അടുത്ത പോസ്റ്റില്‍ തുടരും. അരുണയുടെ കഥ കേട്ടപ്പോള്‍ പെട്ടെന്ന് അത് പറയാതിരിക്കാനായില്ല. എല്ലാവര്‍ക്കും അടുക്കളയുടെ ക്രിസ്തുമസ് ആശംസകള്‍.&lt;img id="BLOGGER_PHOTO_ID_5419032554864717058" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 399px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SzRFZbr9LQI/AAAAAAAAAVY/cFMypIy2pVY/s400/merry-x-mas-wallpaper.jpg" border="0" /&gt;&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-2171420067309431198?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/2171420067309431198/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=2171420067309431198' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/2171420067309431198'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/2171420067309431198'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/12/28.html' title='28. ഇനി അരുണ മൃത്യുവിലേക്കുണരട്ടെ........'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_nQiqh1j6ezU/SzPBr6wjzAI/AAAAAAAAAU4/4CCBd3QYP2Q/s72-c/2594340904_fa6912f263_m.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-5073615131300253948</id><published>2009-12-10T19:35:00.007+05:30</published><updated>2010-05-16T12:09:17.357+05:30</updated><category scheme='http://www.blogger.com/atom/ns#' term='RUSSIA'/><category scheme='http://www.blogger.com/atom/ns#' term='DAUGHTER'/><category scheme='http://www.blogger.com/atom/ns#' term='BLACK MAGIC'/><category scheme='http://www.blogger.com/atom/ns#' term='TSAR'/><category scheme='http://www.blogger.com/atom/ns#' term='RASPUTIN'/><title type='text'>27. ദുര്‍മന്ത്രവാദിയുടെ മകള്‍... ( i )</title><content type='html'>&lt;div align="justify"&gt;&lt;a href="http://1.bp.blogspot.com/_nQiqh1j6ezU/SyOigvJ5h2I/AAAAAAAAAUg/LcWQKUZPMvc/s1600-h/Rasputin_pt.jpg"&gt;&lt;img id="BLOGGER_PHOTO_ID_5414349860326967138" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 209px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SyOigvJ5h2I/AAAAAAAAAUg/LcWQKUZPMvc/s320/Rasputin_pt.jpg" border="0" /&gt;&lt;/a&gt; കഴിഞ്ഞ ദിവസമാണ് മകള്‍ ടെലിവിഷനിലെ ടെലിബ്രാന്റ് ഷോ പരസ്യം കണ്ടു പുതിയോരാവശ്യം പ്രഖ്യാപിച്ചത്. അവള്‍ക്കൊരു "നസര്‍ സുരക്ഷാ കവചം"വേണമത്രേ!!! ദൃഷ്ടി സംബന്ധിയായ എല്ലാ ദോഷങ്ങളും പരിഹരിക്കുന്ന ഈ യന്ത്രത്തിന് (ഒരു മാലയും രണ്ടു വളയും ചേര്‍ന്നതാണീ യന്ത്രം) വെറും 2350/- രൂപ മാത്രം. അനുഭവസ്ഥരുടെ വാഴ്ത്തലുകള്‍ കണ്ടതോടെ അവളുടെ ആവേശം ഇരട്ടിയായി. അതെ, തന്റെ എല്ലാ വിധ പ്രശ്നങ്ങളും മറ്റുള്ളവരുടെ ദൃഷ്ടി തട്ടിയതിന്റെ ഫലമായിരുന്നു. അതെല്ലാം ഇതാ തീരാന്‍ പോകുന്നു. (പാവം അവള്‍ക്കറിയില്ലല്ലോ പണം വാങ്ങി അഭിനയിക്കുന്ന നടീ നടന്മാരാണ് ഈ അനുഭവസ്ഥര്‍ എന്ന്)&lt;br /&gt;&lt;a href="http://2.bp.blogspot.com/_nQiqh1j6ezU/SyOhojsGr_I/AAAAAAAAAUY/ksS7aM05OSo/s1600-h/Rasputin-PD.jpg"&gt;&lt;/a&gt;&lt;br /&gt;ഇത്തരം അനുഭവങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. ആത്മീയത എന്ന പേരില്‍ വന്‍ കച്ചവടങ്ങള്‍ നടത്തുന്നവരുടെ എണ്ണം അത്രക്കധികമുണ്ട് ഇന്നു നമുക്കിടയില്‍. നിഗൂഡതകളോടുള്ള കൌതുകം എന്നതിലുപരി മനുഷ്യനില്‍ അലസത വളരുകയാണ് എന്ന സന്ദേശമാണ് ഇത്തരം ഞൊടുക്ക് വിദ്യകള്‍ക്ക് പുറകെ പായുന്ന കാഴ്ചകള്‍ നമുക്കു പകരുന്നത്. ഒരര്‍ത്ഥത്തില്‍ ആത്മീയതയെ ഉപാസിക്കാന്‍ തുടങ്ങുന്നത് ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയില്‍ അലസത മനുഷ്യനെ കീഴടക്കുമ്പോള്‍ മാത്രമാണ്. പല സഹോദരരും പറയാറുണ്ട്, സ്വന്തം കഴിവിലെ അവിശ്വാസമാണ് അവരെ മന്ത്രവാദങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിക്കുന്നതെന്ന്. എന്നാല്‍ അടുക്കളക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. സ്വന്തം കഴിവിലെ ആത്മവിശ്വാസമില്ലായ്മയെക്കാള്‍ അധ്വാനിക്കാനും ബുദ്ദിമുട്ടാനുമുള്ള മനസില്ലായ്മയാണ് മനുഷ്യനെ പ്രവൃത്തികളില്‍ നിന്നും അകറ്റി പൂജകളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;അതെത്ര കണ്ടു ശരിയായാലും മനുഷ്യര്‍ക്ക്‌ നിഗൂഡതകളോട് എന്നും പ്രത്യേക താത്പര്യം ഉണ്ടായിരുന്നു എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. അമാനുഷികതകള്‍ കാണിക്കുന്ന ചില ആത്മീയ സന്യാസിമാര്‍ക്ക് (കള്ള?)മുന്നില്‍ സ്വന്തം യുക്തിയെ മറക്കുന്നതും ആ ആരാധന കലര്‍ന്ന താത്പര്യം ആയിരുന്നിരിക്കണം. പക്ഷെ സാദാരണക്കാര്‍ക്കു മാത്രമല്ല അവരെ ഭരിക്കുന്ന അധികാര കൊത്തളങ്ങള്‍ക്കും ആ ആരാധന ഉണ്ടെന്നത് പരസ്യമാല്ലെങ്കിലും യാദാര്‍ത്യമാണെന്ന് തെളിയിക്കുന്ന ഒരുപാടു സംഭവങ്ങള്‍ നമുക്കു മുന്നില്‍ ഇന്നു നടമാടുന്നു. മാന്ത്രികര്‍ പണ്ടെന്ന പോലെ ഇന്നും ഭരണയന്ത്രങ്ങളുടെ ഉപദേശികളായി നില നില്‍ക്കുന്നുണ്ട്. അവരിലൊരാള്‍ ആയിരുന്ന, നിഗൂഡമായ ശക്തികള്‍ തനിക്കുണ്ടെന്ന് ലോകത്തെ വിശ്വസിപ്പിച്ച നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രവാചകന്റെ കഥയാണ് ഇന്നു അടുക്കളയില്‍.&lt;br /&gt;&lt;br /&gt;ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം. ഒന്നാം ലോകമഹായുദ്ധത്തോടൊപ്പം ദാരിദ്രവും പട്ടിണിയും മറ്റെവിടെയും എന്ന പോലെ വ്യാപിച്ച സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ സാമ്രാജ്യം. ഭരണാധികാരി ചക്രവര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ ചെയ്തികളെല്ലാം നിയന്ത്രിച്ചിരുന്നു എന്ന് ജനം വിശ്വസിച്ചിരുന്ന ഒരു മനുഷ്യന്‍ അന്ന് അവിടെ ഉണ്ടായിരുന്നു. ഗ്രിഗറി യെഫിമോവിച് റാസ്പുടിന്‍. ദുര്‍മന്ത്രവാദിയെന്ന് പിന്നീട് ചരിത്രത്തില്‍ കുപ്രസിദ്ദിനേടിയ റാസ്പുടിന്‍.&lt;br /&gt;&lt;br /&gt;പക്ഷെ ക്ഷമിക്കുക. അടുക്കളയില്‍ ഇന്നു വരക്കപ്പെടുന്നത് അദ്ദേഹത്തിനു മേല്‍ കാലം ചാര്‍ത്തിക്കൊടുത്ത ആ പരിവേഷങ്ങള്‍ ആവില്ല. കാരണം അടുക്കളയുടെ മടിത്തട്ടിലിരുന്നു ഇന്നു റാസ്പുടിനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സ്വന്തം ചോര തന്നെയാണ്. മട്ര്യോന റാസ്പുടിന്‍ എന്ന മരിയ റാസ്പുടിന്‍. റാസ്പുടിന്റെ പ്രിയ പുത്രി. വാക്കുകള്‍ പെറുക്കി വച്ചു ത്രസിപ്പിക്കുന്ന മായാജാല കഥകള്‍ തീര്‍ക്കാന്‍ അവള്ക്ക് കഴിഞ്ഞേക്കില്ല. മാന്ത്രികത നഷ്ടമായ മായാജാലക്കാരനെപ്പോല്‍ ജീവിതത്തിലുടനീളം അലഞ്ഞു തീര്‍ക്കാന്‍ മാത്രമായിരുന്നല്ലോ അവളുടെ നിയോഗം. പപ്പയുടെ അന്ത്യത്തിന് ശേഷം ലോസ് ആഞ്ചലസിലെ ആഞ്ചലസ് - റോസ് ഡെയില്‍ സെമിത്തേരിയില്‍ ഉണരാത്ത നിദ്രയിലെക്കാഴും വരെ കാബറെ നര്‍ത്തകിയായി സര്‍ക്കസിലെ മൃഗങ്ങളുടെ പരിശീലകയായി പല വേഷത്തില്‍ പല പേരുകളില്‍ അലഞ്ഞു തീര്‍ക്കേണ്ടി വന്ന അവളുടെ വാക്കുകളില്‍ മാന്ത്രികതയുടെ വിസ്മയങ്ങളും നിഗൂഡതയുടെ ഭീതിയും ഉണ്ടാവില്ല എങ്കിലും പലപ്പോഴും മുന്നോട്ടു പോകാനാവാത്ത വിധം ചതുപ്പില്‍ ആഴ്ന്നു പോയ ജീവിത ചക്രത്തിന്റെ രോദനം കേള്‍ക്കാതിരിക്കാന്‍ നമുക്കാവുമോ?&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5414348491281387858" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SyOhRDD_0VI/AAAAAAAAAUI/_9HwP3mn7GY/s320/Maia.jpg" border="0" /&gt;&lt;br /&gt;&lt;div align="justify"&gt;" ആദ്യമായി പപ്പയെ കൂടാതെ പോക്രോവ്സ്കോയില്‍ എത്തിയ ശേഷം ഞാന്‍ കാത്തിരുന്നത് ആ ദിനത്തിന് മാത്രമായിരുന്നു. പപ്പയെ ക്രൂരമായി വധിക്കുന്നത് നോക്കി നിന്ന റൊമനോവ് രാജവംശം ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക് വരുന്ന ദിവസം. പപ്പാ എന്നും പറയാറുണ്ടായിരുന്നു, റോമനോവുകള്‍ ഒരിക്കല്‍ സാദാരണക്കാരായി ആ കൊച്ചു ഗ്രാമത്തില്‍ എത്തുമെന്ന്, പലരും നടക്കാത്ത കാര്യമെന്ന് പരിഹസിക്കുമ്പോഴും. സെന്റ്‌ പീറ്റേഴ്സ് ബര്‍ഗില്‍ നിന്നു ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ പലരും പറഞ്ഞപ്പോഴും എന്നെ ജീവന്‍ പണയപ്പെടുത്തിയും പോക്രോവ്സ്കൊയില്‍ പിടിച്ചു നിര്‍ത്തിയത് പപ്പായുടെ ആ വാക്കുകളുടെ പൂര്‍ത്തീകരണം കാണാനുള്ള ആഗ്രഹമായിരുന്നു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഒടുവില്‍, കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനക്കപ്പെട്ട് നാടു കടത്തപ്പെട്ട ചക്രവര്‍ത്തിയും കുടുംബവും സൈബീരിയയിലെ ജയിലിലെക്കുള്ള തീവണ്ടി യാത്രക്കിടെ പോക്രോവ്സ്കൊയില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ടു. പപ്പാ ഒരിക്കല്‍ മനസ്സില്‍ കണ്ടത് ഞാന്‍ നേരിട്ടു കണ്ടു. രാജാധികാരങ്ങള്‍ എല്ലാം തന്നെ നഷ്ടമായി നിസ്സഹായാവസ്ഥയിലായിരുന്നു അവര്‍. എങ്കിലും എന്റെ മനസ്സില്‍ അപ്പോള്‍ നിറയെ യൂസ്സുപ്പോവിന്റെ വാക്കുകളായിരുന്നു. പപ്പായുടെ "പ്രിയപ്പെട്ട വികൃതിപ്പയ്യന്‍" ഫെലിക്സ് യൂസ്സുപ്പോവ്. താന്‍ ഏറെ വാത്സല്യത്തോടെ സ്നേഹിച്ച അവന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യമെന്ന് മാത്രം പപ്പാ അറിയാതെ പോയതെന്തേ? അതോ അറിഞ്ഞിട്ടും വിധിക്ക് കീഴടങ്ങിയതോ? യൂസ്സുപ്പോവ്; ഒരു പക്ഷെ പപ്പാ നിനക്കു മാപ്പു നല്കും. അദ്ദേഹം നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നു. പക്ഷെ എനിക്കൊരിക്കലും കഴിയില്ല, നീ പറഞ്ഞ വീരകഥകള്‍ ഇപ്പോഴും ഈ കാതുകളില്‍ ആര്‍ത്തലക്കുന്നുണ്ട്. ഇല്ല, നീ അതെല്ലാം മറന്നാലും എനിക്കതിനു കഴിയില്ല.അന്ന് മോയ്ക്ക കൊട്ടാരത്തില്‍ നീയും ദിമിത്രിയും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ വീര കൃത്യം. ക്യോനിയ ഗുസേവ ഒരിക്കല്‍ പരാജയപ്പെട്ടത് ഓര്‍മ്മയിലുള്ളതിനാല്‍ ആവാം നീ അത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയത് അല്ലെ?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;അന്ന്, 1916 ഡിസംബര്‍ 16, കൊട്ടാരത്തില്‍ വിരുന്നിനായി വിളിച്ചു വരുത്തി നീ പപ്പാക്ക് നല്കിയ വിഭവങ്ങള്‍, മാരകമായി വിഷം ചേര്‍ത്ത കേക്കും, ചുവന്ന വീഞ്ഞും. ഗുസേവയുടെ ആക്രമണത്തിനു ശേഷം മധുരം കഴിക്കുന്നത്‌ തന്നെ നിര്‍ത്തിയ അദേഹം അത് കഴിച്ചത് നല്കിയത് നീ ആയതു കൊണ്ടു മാത്രമായിരുന്നു യൂസ്സുപ്പോവ്. പക്ഷെ നീ കലര്‍ത്തിയ വിഷം അദ്ദേഹത്തിന്‍റെ ജീവന് അല്പം പോലും പോറല്‍ എല്പിച്ചില്ല. പക്ഷെ നീ എന്നിട്ടും പിന്മാറിയില്ല. നീ പുറകില്‍ നിന്നു ശിരസ്സിലേക്ക് വെടിയുതിര്‍ത്ത് അദ്ദേഹത്തിന്‍റെ ജീവന്‍ എടുക്കാമെന്ന് വ്യാമോഹിച്ചു. ശിരസ്സില്‍ വെടിയേറ്റ്‌ വീണ അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലാന്‍ പോലും നീ ഭയന്ന് നിന്നു. ഏറെ നേരം കഴിഞ്ഞു ആ ശരീരം മറിച്ച് നോക്കിയപ്പോള്‍ പെട്ടെന്ന് നിനക്കു നേരെ തുറന്ന ആ കണ്ണുകളിലെ അഗ്നിയെ നേരിടാന്‍ നിന്റെ കൂട്ടുകാര്‍ക്കും കഴിഞ്ഞില്ല അല്ലെ. നിന്റെ കയ്യിലെ കത്തി ആ ശരീരത്തിലേക്ക് ആഴ്ന്നിരങ്ങിയപ്പോഴും അദ്ദേഹം നിന്റെ പേരു ചൊല്ലി വിളിച്ചു, എന്റെ പ്രിയ വിക്രുതിക്കുട്ടാ... അത് കണ്ടു വിറളി പൂണ്ട നിന്റെ കൂട്ടുകാര്‍ പിന്നെയും അനേകം തവണ നിറയോഴിച്ചിട്ടും അദ്ദേഹത്തിന്‍റെ ജീവനെ നിശ്ചലമാക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഒരു കാര്‍പെറ്റില്‍ കെട്ടി മഞ്ഞു മൂടിക്കിടക്കുന്ന നേവ നദിയിലേക്ക് എറിഞ്ഞപ്പോഴും അദ്ദേഹത്തിന്‍റെ ജീവന്‍ ആ ശരീരത്തില്‍ തുടിച്ചിരുന്നു. കാര്‍പെറ്റില്‍ നിന്നും പുറത്തു കടന്നു നീന്താനുള്ള ശ്രമത്തിനിടെ മഞ്ഞില്‍ പുതഞ്ഞു പോയ ശരീരം മൂന്നു ദിവസത്തിനു ശേഷം ചെതനയില്ലാതെ പുറത്തെടുത്തപ്പോഴും നിന്റെ മനസ്സില്‍ ഭീതി ഒഴിഞ്ഞിരുന്നില്ല അല്ലെ. ഇല്ല യൂസ്സുപ്പോവ്, നിന്റെ മരണം വരെ നിനക്കു നേരെ തുറന്ന ആ കണ്ണുകളുടെ അഗ്നിയില്‍ നിന്നും മോചനം കിട്ടിക്കാണില്ല. സാറിന മറവു ചെയ്ത പപ്പായുടെ ശരീരം വിപ്ലവത്തിന് ശേഷം പുറത്തെടുത്തു കത്തിക്കാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്ക്‌ മുന്നില്‍ ആ അഗ്നിയില്‍ എഴുന്നേറ്റു നിന്ന പപ്പയുടെ ശരീരം മരണം വരെയും അവരെയും വേട്ടയാടും.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;നിങ്ങളെ റഷ്യയിലെ ജനങ്ങള്‍ വീരനായി കണ്ടേക്കാം. രാജ്യത്തെ നാശത്തിലേക്ക് നയിച്ച ഒരു ദുര്‍മാന്ത്രികനെ ഇല്ലായ്മ ചെയ്ത രാജ്യ സ്നേഹി. പക്ഷെ യൂസ്സുപ്പോവ് നീ ഇല്ലാതാക്കിയത് എന്റെ പപ്പയെ ആണ്. എന്റെ ജീവിതമാണ്. നീ എന്റെ പപ്പായില്‍ നിന്നു രക്ഷിച്ച ചക്രവര്‍ത്തിയും കുടുംബത്തെയും സൈബീരിയയില്‍ ജയിലില്‍ വച്ച് കമ്മ്യൂനിസ്റ്റുകള്‍ നിര്‍ദ്ദയം വധിച്ച വാര്‍ത്ത ഞാന്‍ അറിഞ്ഞത് ഫ്രാന്‍സില്‍ വച്ചാണ്. അതെ നീ രക്ഷിക്കുകയായിരുന്നില്ല ആരെയും. തകര്‍ക്കുകയായിരുന്നു."&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;മരിയയുടെ കഥ ഇവിടെ തീരുന്നില്ല. അവളുടെ യാത്രയുടെ കഥ അടുത്ത പോസ്റ്റില്‍.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;img id="BLOGGER_PHOTO_ID_5414348586603992866" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 209px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SyOhWmKrVyI/AAAAAAAAAUQ/Ije8apYgRs4/s320/Maria-2.jpg" border="0" /&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;&lt;a href="http://anitha-adukkala.blogspot.com/2010/05/36-ii.html"&gt;തുടരും......&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-5073615131300253948?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/5073615131300253948/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=5073615131300253948' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/5073615131300253948'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/5073615131300253948'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/12/i.html' title='27. ദുര്‍മന്ത്രവാദിയുടെ മകള്‍... ( i )'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_nQiqh1j6ezU/SyOigvJ5h2I/AAAAAAAAAUg/LcWQKUZPMvc/s72-c/Rasputin_pt.jpg' height='72' width='72'/><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-3793212040720917850</id><published>2009-12-06T11:05:00.004+05:30</published><updated>2010-01-30T20:58:06.003+05:30</updated><category scheme='http://www.blogger.com/atom/ns#' term='DECEMBER - 6'/><category scheme='http://www.blogger.com/atom/ns#' term='secularism'/><category scheme='http://www.blogger.com/atom/ns#' term='RELEGION'/><category scheme='http://www.blogger.com/atom/ns#' term='terrorrism'/><title type='text'>26. ജീവനെ ഇല്ലാതാക്കുന്ന മതങ്ങള്‍...</title><content type='html'>&lt;div align="justify"&gt;&lt;a href="http://2.bp.blogspot.com/_nQiqh1j6ezU/Sxs69vg6nSI/AAAAAAAAAT4/4pYY59itw0Y/s1600-h/earth7.jpg"&gt;&lt;img id="BLOGGER_PHOTO_ID_5411984209616739618" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 255px" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/Sxs69vg6nSI/AAAAAAAAAT4/4pYY59itw0Y/s320/earth7.jpg" border="0" /&gt;&lt;/a&gt; &lt;span style="color:#ff0000;"&gt;മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,&lt;br /&gt;&lt;span class=""&gt;മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ,&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി&lt;/span&gt;&lt;br /&gt;&lt;span class=""&gt;മണ്ണ് പങ്കു വച്ചു, മനസ്സു പങ്കു വച്ചു....&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;അച്ഛനും ബാപ്പയും - വയലാര്‍ രാമവര്‍മ്മ&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;വീണ്ടും ഒരു ഡിസംബര്‍ - 6. നമ്മുടെ മനസ്സില്‍ സംഭവങ്ങള്‍ തിയതികളുടെ രൂപത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആകുന്നു. സപ്തംബര്‍ - 11, നവംബര്‍ - 26, .... ഭീകരതയുടെ കയ്യൊപ്പുകള്‍ ഹൃദയങ്ങളില്‍ രേഖപ്പെടുത്തുന്നത് ഇപ്പോള്‍ അങ്ങിനെ ആണ്. ഓരോ ഓര്‍മ്മകളിലും നിറയുന്നത് അസുഖകരമായ നാദങ്ങള്‍. സമൂഹത്തിന്റെ സ്വസ്തതക്ക് മേല്‍ വീശി അടിച്ച അശാന്തിയുടെ കാറ്റിന്റെ അലയൊലികള്‍.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;ആധുനിക ലോകത്തിന്റെ ചിന്തയെന്നു പറയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ ഉപജ്ഞാതാവ് 19 - ആം നൂറ്റാണ്ടില്‍ കണ്ടെത്തിയത് ലോകത്തെ മനുഷ്യരില്‍ രണ്ടു വര്‍ഗ്ഗമേ ഉള്ളൂ എന്നാണ്. ഉള്ളവനും, ഇല്ലാത്തവനും. അവര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ അഥവാ വര്‍ഗ്ഗ സമരങ്ങള്‍ ആണ് ലോകത്ത് നടക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു പരിധി വരെ ശരിയും ആയിരുന്നു. 16 - ആം നൂറ്റാണ്ടില്‍ വ്യാപിച്ചു തുടങ്ങിയ വ്യവസായ വിപ്ലവം പഴയ ഫ്യൂടലിസത്തെ ഇല്ലായ്മ ചെയ്യുമെന്ന് കരുതിയവരുടെ കണ്മുന്നില്‍ തന്നെ മറ്റൊരു രൂപത്തില്‍ ആ വ്യവസ്ഥയുടെ ഘടനയുടെ പുനര്‍നിര്‍മ്മാനമായിരുന്നു നവോഥാന കാലമെന്ന് പുകള്‍ കൊണ്ട ആ കാലത്തും സംഭവിച്ചത്. സമ്പത്ത് വീണ്ടും കേന്ദ്രീകൃതമായി. പോരാട്ടങ്ങള്‍ ജന്മിയും കുടിയാനും എന്നത് മാറി മുതലാളിയും തൊഴിലാളിയും തമ്മിലായി മാറി. കുപ്പായങ്ങള്‍ മാറിയതൊഴിച്ചാല്‍ പോരാളികള്‍ പഴയവര്‍ തന്നെ. മാര്‍ക്സ് തന്റെ സിദ്ദാന്തം രൂപപ്പെടുത്തിയത് ഈയൊരു പാശ്ചാത്തലത്തില്‍ ആയിരുന്നിരിക്കണം.&lt;/span&gt;&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;പക്ഷെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന് അതിനെക്കുറിച്ച് അതിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കാന്‍ ആയിക്കാണില്ല. കാരണം അദ്ദേഹം ജീവിച്ച നൂറ്റാണ്ട് മതങ്ങള്‍ അപചയം നേരിട്ടുകൊണ്ടിരികുന്ന കാലമായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച അത് വരെ മതങ്ങള്‍ പഠിപ്പിച്ച ചില പാഠങ്ങളെയെങ്കിലും തകര്‍ത്തുടച്ചപ്പോള്‍ മതങ്ങള്‍ യുക്തിക്ക് പകരം കായിക ശക്തി കൊണ്ടു അതിനെ നേരിട്ടപ്പോള്‍ മതങ്ങള്‍ തോല്‍വി സമ്മതിച്ചു തുടങ്ങിയിരുന്നു. മനുഷ്യര്‍ വിദ്യാഭ്യാസം നേടാന്‍ തുടങ്ങിയതും മതങ്ങളെക്കാള്‍ ശാസ്ത്രങ്ങളുടെ യുക്തിചിന്ത മനസ്സുകളെ കീഴടക്കാന്‍ കാരണമായി. അക്കാലത്ത് ശാസ്ത്രത്തെ കൂടെ നിര്‍ത്തി അതിനോടൊപ്പം ഉയരാന്‍ ശ്രമിക്കാതെ അതിനെ പാടെ എതിര്‍ത്തത് മതത്തിന്റെ വക്താക്കളുടെ അമിതമായ ആത്മവിശ്വാസം എന്നതിനേക്കാള്‍ ബുദ്ദിശൂന്യത എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. അത് കൊണ്ടു തന്നെ ഫ്യൂടലിസത്തില്‍ ഉന്നത സ്ഥാനവും ആജ്ഞശക്തിയും ഉണ്ടായിരുന്ന പുരോഹിതര്‍ എന്നവര്‍ഗ്ഗം മാര്‍ക്സിന്റെ നവോഥാന കാലത്തു സമൂഹത്തില്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. മാര്‍ക്സ് ചിന്തിച്ചത് ലോകം ഇനി ഒരിക്കലും തിരികെ പോകില്ല എന്നായിരുന്നിരിക്കണം. അത് കൊണ്ടു പുതിയ വരാനിരിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഔപചാരികതയുടെ മാത്രം അനിവാര്യതയായ മതങ്ങളെയും മതത്തിന്റെ വക്താക്കളെയും അര്‍ഹിക്കുന്ന അവഗണനയോടെ തന്നെ മാറ്റി നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചുകാണും.&lt;/span&gt;&lt;br /&gt;&lt;br /&gt;വര്‍ഗ്ഗ സമരം എന്ന ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടം തന്നെ ആയിരുന്നിരിക്കണം മനുഷ്യര്‍ തമ്മില്‍ ആദ്യം ഉണ്ടായത്. പക്ഷെ മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദക്കും മാനവരാശിയുടെ എഴുതപ്പെട്ട ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളിലെ പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന യുദ്ദങ്ങള്‍ എല്ലാം തന്നെ വിരുദ്ദങ്ങളായ രണ്ടു വിശ്വാസങ്ങള്‍ ( ആരാധനാക്രമാതിലും ആരാധനാ മൂര്‍ത്തിയിലും ഉള്ള വൈരുദ്ദ്യം) തമ്മിലായിരുന്നു. മോശയും ജോഷ്വയും ദാവീദും ഒടുവില്‍ യേശു ക്രിസ്തുവും പട നയിച്ചതും പോരുതിയതും മറ്റു വിശ്വാസങ്ങള്‍ക്ക് മേല്‍ തങ്ങളുടെ വിശ്വാസങ്ങളെയും ആരാധനാ മൂര്‍ത്തികളെയും സ്ഥാപിക്കാനായിരുന്നു. അക്കാലത്തെ പീഡനങ്ങള്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും നമുക്കു കാണാം. ക്രൈസ്തവര്‍ മാത്രമല്ല ജൂതന്മാരും മുസ്ലീംകളും ഹിന്ദുക്കളും ഒക്കെ ഇതിഹാസങ്ങളില്‍ പട നയിച്ചത് ഇതര വിശ്വാസങ്ങള്‍ക്ക് മീതെ ആയിരുന്നു. ഹൈന്ദവ ഇതിഹാസങ്ങള്‍ മാത്രമാണ് അല്പം വ്യത്യസ്തമെന്നു പറയാന്‍ കഴിയുന്നത്‌. അവിടെ പോരാട്ടങ്ങള്‍ പലപ്പോഴും ധര്‍മ്മവും അധര്‍മ്മവും തമ്മിലായിരുന്നു. ഈ രണ്ടു പക്ഷങ്ങളുടെയും ആധ്യാത്മിക ചിന്തകളും അനുഷ്ടാനങ്ങളും പലതും ഒന്നായിരുന്നു. എന്നാല്‍ മറ്റു ഇതിഹാസങ്ങളില്‍ അധര്‍മ്മികള്‍ എന്നത് മറ്റു മത വിശ്വാസികള്‍ എന്ന നിലയിലാണ് കാണപ്പെടുന്നത്. യദാര്‍ത്ഥത്തില്‍ മതങ്ങളുടെ പേരില്‍ മറ്റു വിശ്വാസങ്ങളുടെ നേരെ പോരടിക്കാന്‍ വഴി കാട്ടുന്നത് ഇത്തരം പുരാണ ഇതിഹാസങ്ങള്‍ തന്നെയാണ്.&lt;br /&gt;&lt;br /&gt;പക്ഷെ വ്യവസായ വിപ്ലവം ആ ഒരു ചിന്തകള്‍ക്ക് ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. പുതിയ വ്യാപാര ബന്ധങ്ങളും കൂട്ടുകെട്ടുകളും ഉണ്ടായി. മതം എന്ന അടിസ്ഥാനത്തിനപ്പുറത്തായിരുന്നു പല ബന്ധങ്ങളും. വ്യവസായത്തിലെ മത്സരങ്ങള്‍ പതിയെ മതത്തെ പുറകൊട്ടടിക്കാന്‍ തുടങ്ങി. മുതലാളിത്തം എന്ന പ്രവണതയുടെ മുഖമുദ്രയായ അമിതമായ ചൂഷണം മതങ്ങളുടെ പേരിലുള്ള പോരാട്ടങ്ങള്‍ക്ക് ഇടവേള നല്കി പകരം ചൂഷണത്തിന് ഇരയാക്കപ്പെട്ടവരും ചൂഷകരും തമ്മിലുള്ള സമരങ്ങള്‍ കൊണ്ടു ലോകം പ്രക്ശുബ്ദമാവാന്‍ തുടങ്ങി. ആ കാലത്തു ശാസ്ത്രത്തിന്റെയും യന്ത്രങ്ങളുടെയും യുക്തി ചിന്തകളുടെയും തണലില്‍ വര്‍ഗ്ഗ സമരങ്ങള്‍ വ്യാപകമായതോടെ മതങ്ങള്‍ പതിയെ പിന്‍നിരയിലേക്ക് മടങ്ങി. ആ ഒരു പോരാട്ടത്തിലെ ജയാപചയങ്ങളിലൂടെ ലോകം മുന്നോട്ടു നീങ്ങും എന്നാണു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദം വരെ ഏവരും കരുതി പോന്നത്. പുരോഗതിയില്‍ നിന്നും പരിഷ്ക്രുതിയില്‍ നിന്നും ചിന്തകള്‍ക്ക് പുറകോട്ടു പോകാനാവുമോ? പ്രവഹിച്ചു തുടങ്ങിയാല്‍ അരുവിക്ക്‌ തിരകെ ഒഴുകാന്‍ ആവുമോ??? ഇല്ല തന്നെ.&lt;br /&gt;&lt;br /&gt;ഭാരതത്തില്‍ പുരാണകാലങ്ങള്‍ മുതല്‍ തന്നെ പോരാട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിന് മത വിശ്വാസങ്ങളുടെ നിറം കലരുന്നത് മുസ്ലിം ഭരണനാധികാരികളുടെ ആവിര്‍ഭാവത്തോടെയാണ്. ശൈവ വൈഷ്ണവ പോരാട്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും തീവ്രത കൈ വരുന്നതു ആ കാലത്താണ്. മുഗള്‍ ഭരണകാലത്തും അതിന് മുന്‍പും രജപുത്രന്മാരും മറ്റു രാജാക്കന്മാരുമായുള്ള പോരാട്ടങ്ങളിലെല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നതിലപ്പുറം രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദകള്‍ ആയിരുന്നു അവ എല്ലാം. സിഖ് ഗുരുക്കന്മാരായ അര്‍ജുന്‍ ദേവും തേജ് ബഹാദൂറും മുഗള്‍ രാജാക്കന്മാരാല്‍ കൊല ചെയ്യപ്പെട്ടതും ഇതേ പാശ്ചാത്തലത്തില്‍ വായിക്കാവുന്നതാണ്. എന്നാല്‍ യൂറോപ്പില്‍ വ്യവസായ വിപ്ലവം മതത്തെ അപ്രസക്തമാക്കിയത് പോലെ ഇവിടെയും മാറ്റങ്ങള്‍ ഉണ്ടായി. 19, 20 നൂറ്റാണ്ടുകളില്‍ മതതെക്കാള്‍ നമ്മുടെ ആവശ്യം സ്വാത്നത്ര്യമായത് പൊതു ശത്രുവിനെതിരെ പൊരുതുമ്പോള്‍ തല്ക്കാലതെക്കെങ്കിലും മതം മറന്നു ഒന്നു ചേരാന്‍ ഇവിടത്തെ ജനങ്ങളെ നിര്‍ബന്ധിതരാക്കി. എന്നാലും 1857 - ലെ ശിപ്പായി ലഹള എന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം മതവുമായി ബന്ധപ്പെട്ടതാണ് എന്നത് വിസ്മരിക്കാവുന്നതല്ല. അത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജെര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒരു ജനതയെ മുഴുവന്‍ തന്റെ പിന്നില്‍ അണി നിരത്തിയത് വംശീയമായ വാദഗതികളുടെ പിന്‍ബലത്തില്‍ ആണെന്നത് കാണിച്ചു തരുന്നത് അക്കാലത്തും മതങ്ങളും ജാതിയും മനുഷ്യന്റെ മനസ്സില്‍ എപ്പോഴും പൊട്ടിച്ചിതറാന്‍ അന്തര്‍ലീനമായി കിടന്നിരുന്നു എന്ന് തന്നെയാണ്. മറ്റു പല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തല പോക്കാന്‍ പറ്റാതെ കിടക്കുക ആയിരുന്നു എന്ന് മാത്രം.&lt;br /&gt;&lt;img src="http://i863.photobucket.com/albums/ab193/anithaharishk/Untitled-1.jpg" width="590" /&gt;&lt;br /&gt;പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ (ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ തന്നെ) മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തില്‍ അതിന്റെ ശംഖൊലി ആയിരുന്നു 1992 ഡിസംബര്‍ 6 - നു അയോധ്യയില്‍ സംഭവിച്ചത്. ഇതേ സമയം തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മത തീവ്രവാദങ്ങള്‍ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. ഇവിടെ അയോധ്യ സംഭവമായിരുന്നു കാരണമെങ്കില്‍ അവിടെ പ്രധാന കാരണമായത്‌ പഴയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയായിരുന്നു. ശീതയുദ്ധകാലത്തു അമേരിക്ക ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ വളര്‍ത്തി കൊണ്ടു വന്ന താലിബാന്‍ പോലുള്ള സംഘടനകളെ അമേരിക്ക തന്നെ വേട്ടയാടാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു. എന്നും ജയിച്ചു നില്‍ക്കാന്‍ ശക്തര്‍ ആയാല്‍ മാത്രം പോരല്ലോ. അത് തെളിയിക്കാനായി തോല്‍പ്പിക്കാനായി ആരെങ്കിലും ഉണ്ടാകേണ്ടേ. മുസ്ലീം തീവ്രവാദത്തിന്റെ കാരണക്കാരും അനുഭാവോക്താക്കളും ഒരു വിഭാഗമായത് വൈരുദ്ധ്യമായി തോന്നാമെങ്കിലും അത് ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;മതങ്ങളുടെ അന്തസത്ത സ്നേഹവും കരുണയും ഒക്കെയാണെന്ന് പറയുമ്പോഴും ഇതര മതങ്ങളുടെ കാര്യം വരുമ്പോള്‍ അതെല്ലാം ഇന്നത്തെ കോര്‍പ്പറെറ്റ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പോലെ ആവുകയാണ്. ഒന്നുകില്‍ വിഴുങ്ങി തന്റെതാക്കുക, അല്ലെങ്കില്‍ ഇല്ലാതാക്കുക. സഹിഷ്ണുത എന്ന വാക്കു തന്നെ അപ്രസക്തമാവുകയാണ് ഇവിടെ.&lt;br /&gt;&lt;br /&gt;ചോദ്യം ചെയ്യപ്പെടാനുള്ള കഴിവില്ലായ്മ തന്നെയാണ് മതങ്ങളെ അസഹിഷ്ണുക്കള്‍ ആക്കി മാറ്റുന്നത്. ചെറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും പതറിപ്പോകുന്ന അവര്‍ പഠിപ്പിക്കുന്നത്‌ നിങ്ങള്‍ ചോദ്യം ചോദിക്കരുത്, എല്ലാം വിശ്വസിക്കുക മാത്രം ചെയ്യുക എന്നത്രേ!!! ചിന്തകള്‍ ആകാശത്തിനും അപ്പുറത്തേക്ക് വളര്‍ന്ന ഇക്കാലത്തും മനുഷ്യര്‍ മസ്ഥിഷ്കങ്ങള്‍ മരവിപ്പിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം, പക്ഷെ പച്ചയായ യാദാര്‍ത്ഥ്യം മാത്രമാണത്. തങ്ങളുടെ വിശ്വാസികളില്‍ നിന്നു അനുയായികളില്‍ നിന്നു ഒരാള്‍ മറു പക്ഷത്തേക്ക് പോയാല്‍ അത് തങ്ങളുടെ തോല്‍വി ആണെന്നും മറു പക്ഷത്തു നിന്നു വന്നാല്‍ അത് വിജയമാണെന്നും ഉള്ള ധാരണ ഈ അസഹിഷ്ണുതയുടെ ഫലമാണ്. അങ്ങനെ അല്ലാത്ത ഏത് മതമാണ്‌ ഇന്നു ഇവിടെ ഉള്ളത്.&lt;br /&gt;&lt;br /&gt;ഇതര മതങ്ങളിലെ അനുയായികളുടെ സ്തുതികളാണ്‌ തങ്ങളുടെ ദൈവത്തിനു ശ്രേഷ്ടം എന്ന് കരുതുന്നവരാണ് ഇന്നു ഏറെയും. അത് കൊണ്ടു തന്നെയാണ് മറ്റു മത വിശ്വാസികള്‍ക്കിടയില്‍ തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ അവര്‍ പാടു പെടുന്നതും. അടുത്തിടെ കണ്ട ഒരു പരസ്യം ആണ് ഓര്‍മ്മ വരുന്നതു. മലബാറില്‍ പലയിടത്തും ഇത്തരം പരസ്യങ്ങള്‍ കാണാറുണ്ട്‌. " സൌജന്യ ഇസ്ലാം പഠനം; (മുസ്ലീംകള്‍ അല്ലാത്തവര്‍ക്ക് മാത്രം)" എന്താണ് ഇതു കൊണ്ടു ലക്ഷ്യമിടുന്നത്. മുസ്ലീം സഹോദരര്‍ക്ക് ആ സൌജന്യ പഠനം ലഭ്യമാകാത്തത് കൊണ്ടാകുമോ നസീറുമാരും കസബുമാരും ഉണ്ടാകുന്നത്??? മത പരിവര്‍ത്തനം ലക്ഷ്യമിടുന്ന കൃസ്ത്യന്‍ മിഷനറിമാറും ഇതര മതക്കാര്‍ക്ക് വന്‍ പ്രലോഭനങ്ങള്‍ ആണ് നല്കുന്നത്. ക്രൈസ്തവര്‍ ഒന്നേ ഉള്ളൂ എന്ന് പറയുന്നവര്‍ ഇന്നു ദളിത്‌ ക്രൈസ്തവര്‍ എന്നൊരു വിഭാഗത്തിന്റെ പരിഗണനക്കായി സമരം ചെയ്യുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഹൈന്ദവ സംസ്കാരം എന്നപേരില്‍ പൊതു സമൂഹത്തിനു നേരെ പൊതു സമാധാനത്തിനു നേരെ കുതിര കയറുന്ന മുത്തലിക്കുമാരും നമ്മുടെ മുന്നില്‍ തന്നെയാണ് വിഹരിക്കുന്നത്. സ്നേഹവും കരുണയും എല്ലാം ഇന്നത്തെ മതത്തിന്റെ വക്താക്കള്‍ക്കു അന്യമാനെന്നതിനു മറ്റെവിടെ പോകണം.&lt;br /&gt;&lt;br /&gt;അടുത്തിടെ ഇവിടെ ഉയര്‍ന്ന "ലൌ ജിഹാദ്" വിവാദവും വെളിവാക്കിയത് മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയാണ്. പലരും അത് പ്രണയത്തിനു നേരെ ഉള്ള ഭീഷണി ആയി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. അവരില്‍ മതത്തിന്റെ വക്താക്കളും ഉണ്ടായിരുന്നു എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ പ്രണയത്തെ ഇതുമായി ബന്ധിപ്പിച്ചു മതങ്ങളുടെ അസഹിഷ്ണുതയെ സൌകര്യപൂര്‍വ്വം മറയ്ക്കുകയായിരുന്നു അവര്‍. ഒരു മതവും പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവം സ്നേഹമാണ് എന്ന് പറയുമ്പോഴും സ്നേഹത്തിനു അതിരുകളും ചങ്ങലകളും തീര്‍ക്കുന്നവരാണ് എല്ലാ മതങ്ങളും. ഏറ്റവും ചിന്തിക്കേണ്ട കാര്യം മതങ്ങള്‍ക്ക് വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹമല്ല എന്നതാണ്. മറിച്ച് മനുഷ്യര്‍ക്ക്‌ മതങ്ങളോട് അഥവാ മതങ്ങളുടെ മൂര്‍ത്തികള്‍ ആയ ദൈവങ്ങളോട് ആണ് സ്നേഹം ഉണ്ടാകേണ്ടത് എന്ന് അവര്‍ ഉദ്ഘോഷിക്കുന്നു. അതായത് മതങ്ങളെക്കാള്‍ വലുതല്ല മനുഷ്യ സഹോദരങ്ങള്‍ എന്ന്!!!! മനുഷ്യന്റെ സൃഷ്ടികള്‍ പലതും മനുഷ്യന് തന്നെ നാശമായിട്ടുണ്ട്. പക്ഷെ അവര്‍ അറിയാതെ അവനില്‍ നാശം വിതക്കുന്ന സൃഷ്ടികളില്‍ മതത്തിനോളം വരില്ല മറ്റൊന്നും.&lt;br /&gt;&lt;img src="http://i863.photobucket.com/albums/ab193/anithaharishk/Untitled-2.jpg" width="590" /&gt;&lt;br /&gt;നമ്മുടേത്‌ ഒരു മതേതര രാഷ്ട്രമാണ്. മതേതരം എന്നത് എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധന്യമെന്നതോ അതോ ഒരു മതത്തിനും പ്രാധാന്യമില്ലാത്ത അവസ്ഥ എന്നതോ എന്ന് ചര്ച്ച ചെയ്യേണ്ടതുണ്ട്. എന്നാലും ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ( ശ്രമം മാത്രമാണ്) എല്ലാ മതങ്ങളെയും പരിഗണിക്കാന്‍ അഥവാ പ്രീണിപ്പിക്കാന്‍ തന്നെയാണ്. മത ആഘോഷ ദിനങ്ങള്‍ പൊതു അവധികള്‍ ആകുന്നതു അതുകൊണ്ടാണല്ലോ. മറ്റു രാഷ്ട്രങ്ങളില്‍ ഇതു എത്രതോലമുണ്ട് എന്നറിയില്ല. എന്നിട്ടും ഇപ്പോഴും ഇവിടെ സംവരണം മതത്തിന്റെയും ജാതിയുടെയും പേരില്‍ തുടരുകയാണ് എന്നതാണ് രസകരം. തുല്യ പ്രാധാന്യമെന്നത് ഏത് അളവുകോലില്‍ ആണെന്നത് ഇപ്പോഴും അവ്യക്തമായി നില്‍ക്കെ തങ്ങള്‍ക്കു പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതി എല്ലാവരിലും നിറയുന്നു. സച്ചാര്‍ കമ്മറ്റി, മണ്ഡല്‍ കമ്മീഷന്‍, ഏകീകൃത സിവില്‍കോട്.... ഒരു പാടു വാക്കുകള്‍ നമ്മുടെ കര്‍ണ്ണങ്ങളെ തഴുകി വിസ്മൃതിയിലാണ്ടു പോയിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;അതെ; 19 - ആം നൂറ്റാണ്ടില്‍ അപചയം സംഭവിച്ച മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഗ്ഗ സമരങ്ങള്‍ മതങ്ങള്‍ക്കുള്ളില്‍ നടക്കുന്നുണ്ടായിരിക്കാം. പക്ഷെ മുഖ്യധാരയില്‍ അവ ഒരിക്കലും പ്രതിഫലിക്കുന്നില്ല. പകരം മതങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എവിടെയും.... മറ്റെന്തു സംഭവിച്ചാലും ഉണ്ടാവുന്നതിനേക്കാള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.... ജനസഹസ്രങ്ങളുടെ ജീവന് തന്നെ ഭീഷണിയായ മുല്ലപ്പെരിയാര്‍ പോലുള്ള സംഭവങ്ങളെപ്പോലും മാറ്റി നിര്‍ത്തിയാണ് നമ്മള്‍ "ലൌ ജിഹാദും" "ഡിസംബര്‍ - 6 " ഉം ചര്‍ച്ച ചെയ്തത്. അടുത്തകാലത്ത് മതങ്ങളോട് പൊതുവെ വിമുഖത കാട്ടിയിരുന്ന കമ്മ്യൂനിസ്റ്റ് പാര്‍ട്ടി പോലും ദളിത്‌ സംഘടനയെ അംഗീകരിച്ചിരിക്കുന്നു. അടുത്തകാലത്ത് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ സഖ്യങ്ങളും വിരല്‍ ചൂണ്ടുന്നത് മതത്തിന്റെ ആശയസംഹിതക്ക് മുന്നില്‍ അവര്‍ക്കും അടിപതറി എന്നാണ്.&lt;br /&gt;&lt;br /&gt;ഈ നൂറ്റാണ്ടിന്റെ പ്രധാന പ്രതിസന്ധി എന്താണെന്ന ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങള്‍, ആണവായുധങ്ങള്‍, ഇന്ധന ക്ഷാമം, ഭക്ഷ്യ ക്ഷാമം എന്നിങ്ങനെ പലതും നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ നേരിടുമ്പോള്‍ തന്നെ അതോടൊപ്പം അദൃശ്യമായി നമ്മെ വേട്ടയാടുന്ന ഏറ്റവും വലിയ ഭീഷണി മതത്തിന്റെ പേരിലുള്ള തീവ്രവാദവും പോരാട്ടങ്ങലുമായിരിക്കും എന്നത് ഒരു യാദാര്‍ത്ഥ്യം മാത്രമാണ്. മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദ മാനവരാശിയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലേക്ക് വ്യാപരിച്ചു തുടങ്ങിക്കഴിഞ്ഞു. പരസ്പരം ബഹുമാനിക്കാണോ അംഗീകരിക്കാനോ (വാക്കുകള്‍ കൊണ്ടോ ആശയം കൊണ്ടോ അല്ല, പ്രവൃത്തികള്‍ കൊണ്ടു) ആവാതെ ഓരോ മതവും അതിന്റെ വക്താക്കളും നിലകൊള്ളുമ്പോള്‍ ഇനിയുള്ള കാലം രാഷ്ട്രങ്ങളുടെ അതിര്കളെക്കാള്‍ ഭാഷയുടെ വേര്‍തിരിവുകലെക്കാള്‍മനുഷ്യരെ അകറ്റുന്നത് അവരായിരിക്കും. മതങ്ങള്‍. ഭരണകൂടങ്ങളും നീതിന്യായപീടങ്ങളും ആറു നൂറ്റാണ്ട് പുറകിലേക്ക്, ഫ്യൂടലിസത്തിനും പുറകിലേക്ക് മടങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. മലയാളിയായ ഒരു ന്യായാധിപന്‍ അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞതു " ഞാന്‍ ആദ്യം അല്മായനാണ്, പിന്നെ ഭാരതീയനും" എന്ന രീതിയിലാണ്. ഭരണ സാരഥികളെ നിര്‍ണ്ണയിക്കുന്നതില്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മതം ഒരു ഘടകമാക്കി പരിഗണിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;ക്ഷാമങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും എല്ലാം ഉണ്ടാകുമ്പോഴും അതിനെ മറികടക്കാനുള്ള അല്ലെങ്കില്‍ അതിനെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആണ് നമ്മുടെ ചിന്തകളെയും ചര്‍ച്ചകളേയും മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ മതത്തിന്റെ പ്രകോപനങ്ങള്‍ പലപ്പോഴും നമ്മെ ഉണര്‍ത്തുന്നത് എങ്ങനെ തിരിച്ചടി നല്‍കാമെന്ന ചിന്തകളിലെക്കാണ്‌. (ബാബറി മസ്ജിദ് പ്രശ്നത്തില്‍ മലപ്പുറം ശാന്തമായി നിന്നത് ഇപ്പോഴും ഒരു അത്ഭുതമാണ്. പക്ഷെ ഇന്നു ആ ഒരു സംയമനം ഒരിടത്തും പ്രതീക്ഷിക്കാനാവില്ല. മാറാട് സംഭവിച്ചത് സംയമനം പാലിച്ച അതെ മലബാറിലാണ് എന്നത് നമുക്കോര്‍ക്കാം.) ആ ചിന്തയില്‍ മറ്റു ദേശീയതകള്‍ എല്ലാം തന്നെ അപ്രസക്തമാവുകയാണ്. പാക്കിസ്ഥാനിലും ഭാരതത്തിലും ഒരു പോലെ ജെനങ്ങളുടെ മേല്‍ ആക്രമണം നടത്തുന്ന ഭീകര സംഘടനകള്‍ അതാണ്‌ തെളിയിക്കുന്നത്. വളരെ വേഗം മനസുകളില്‍ നിന്നു മനസുകളിലേക്ക്‌ വ്യാപിക്കുന്ന ഒരു വൈറസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു മത തീവ്രവാദം.&lt;br /&gt;&lt;br /&gt;ഇന്നു സദ്ദാം ഹുസൈന്‍ നമ്മുടെ നാട്ടില്‍ ഒരു വീര പുരുഷനാണ്. അദ്ദേഹം എങ്ങനെ ആണ് അങ്ങിനെ ഒരു പരിവേഷത്തില്‍ എത്തിയത്? സ്വന്തം നാട്ടിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്ത നേതാവാണ്‌ അദ്ദേഹം. അതെല്ലാം മറന്നു നമ്മള്‍ അദ്ദേഹത്തെ വാഴ്ത്തുന്നത് തീര്‍ച്ചയായും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടല്ല; മരിച്ചു അതില്‍ പ്രതിഫലിക്കുന്നത് അമേരിക്കയോടുള്ള വിദ്വേഷം മാത്രമാണ്. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ സ്വന്തം നേതാവിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കിയ സഖാക്കളാണ് ദേശസ്നേഹത്തിന്റെ പേരില്‍ സദ്ദാമിനെ പുന്യവാനാക്കിയതെന്നത് നിലനില്‍പ്പിന്റെ ആമാശയപരമായ ഇരട്ടത്താപു തന്നെയല്ലേ? മതങ്ങളോട് അകലാന്‍ ആഗ്രഹിച്ച കമ്മ്യൂണിസത്തിന്റെ ആധുനിക വക്താക്കള്‍ മതങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകാന്‍ പാടു പെടുന്നത് കാണുമ്പോള്‍ ആശയങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം മതങ്ങള്‍ക്ക് മാത്രമല്ല മത നിരപെക്ഷതക്കും ഒരു പോലാണെന്ന് തോന്നിപ്പോകുന്നു.&lt;br /&gt;&lt;br /&gt;മതങ്ങള്‍ നമ്മെ വിഴുങ്ങും മുന്‍പ് അതിനനുവാദിക്കാതിരിക്കാന്‍ നാം ഉണരെണ്ടിയിരിക്കുന്നു. മതങ്ങളുടെ ആശയങ്ങള്‍ സുഗന്ധപൂരിതമെങ്കിലും അതിന്റെ വക്താക്കള്‍ ഇന്നു പരത്തുന്നത് രക്തത്തിന്റെ രൂക്ഷ ഗന്ധമാണ്. മറ്റു മതങ്ങലെക്കാള്‍ ശ്രേഷ്ടം തങ്ങളാണെന്ന് ഓരോ മതവും അസന്നിഗ്ദമായി പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ മതേതരത്വം ഒരിക്കലും സമാധാനം പരത്തില്ല. &lt;a href="http://3.bp.blogspot.com/_nQiqh1j6ezU/Sxs8cIg5i1I/AAAAAAAAAUA/1qs2HHvM5cI/s1600-h/1227196220862_World_Religion_t.gif"&gt;&lt;img id="BLOGGER_PHOTO_ID_5411985831235259218" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 317px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/Sxs8cIg5i1I/AAAAAAAAAUA/1qs2HHvM5cI/s320/1227196220862_World_Religion_t.gif" border="0" /&gt;&lt;/a&gt;ശാന്തി പുലര്‍ത്തില്ല. അതുകൊണ്ട് നമുക്കു ഒരു മതം മാത്രം മതി. മനുഷ്യ മതം. രണ്ടു ജാതി. സ്ത്രീയും പുരുഷനും. ഒരിക്കലും സംഭവിക്കാത്ത സങ്കല്‍പ്പമാണ് അതെന്നു അറിയാമെങ്കിലും പ്രതീക്ഷകള്‍ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ആവുന്നില്ല. നമ്മള്‍ മനുഷ്യര്‍ ആയിപ്പോയില്ലേ. വയലാറിന്റെ അര്‍ത്ഥഗര്‍ഭമായ രണ്ടു വരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഒരിക്കലും അങ്ങനെ സംഭാവിക്കാതിരിക്കട്ടെ അന്ന ആത്മാര്‍ഥമായ ആഗ്രഹത്തോടെ. ഇനി ഡിസംബര്‍ -6 കളും , സപ്തംബര്‍ -11 കളും നമുക്കിടയില്‍ ഉണ്ടാകാതിരിക്കട്ടെ.&lt;br /&gt;&lt;br /&gt;ദൈവം തെരുവില്‍ മരിക്കുന്നൂ, ചെകുത്താന്‍ ചിരിക്കുന്നൂ....&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;മനുഷ്യന്‍ തെരുവില്‍ മരിക്കുന്നൂ;&lt;br /&gt;മതങ്ങള്‍ ചിരിക്കുന്നൂ.........&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-3793212040720917850?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/3793212040720917850/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=3793212040720917850' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/3793212040720917850'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/3793212040720917850'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/12/26.html' title='26. ജീവനെ ഇല്ലാതാക്കുന്ന മതങ്ങള്‍...'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_nQiqh1j6ezU/Sxs69vg6nSI/AAAAAAAAAT4/4pYY59itw0Y/s72-c/earth7.jpg' height='72' width='72'/><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-8975188935150251860</id><published>2009-11-18T01:30:00.013+05:30</published><updated>2009-11-18T17:32:58.138+05:30</updated><category scheme='http://www.blogger.com/atom/ns#' term='ROBERT ENKE'/><category scheme='http://www.blogger.com/atom/ns#' term='JIM JONES'/><category scheme='http://www.blogger.com/atom/ns#' term='SUICIDE'/><title type='text'>25. ശൂന്യതയെ പ്രണയിച്ചവര്‍...</title><content type='html'>&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/SwL8P16jUzI/AAAAAAAAASQ/m9wUl205hL8/s1600/suicide-bear.jpg"&gt;&lt;img id="BLOGGER_PHOTO_ID_5405159851898917682" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SwL8P16jUzI/AAAAAAAAASQ/m9wUl205hL8/s320/suicide-bear.jpg" border="0" /&gt;&lt;/a&gt; &lt;em&gt;"&lt;span style="color:#ff0000;"&gt;ഇതു ശരത്കാലം. ഇലകള്‍ പൊഴിയുന്നു. &lt;/span&gt;&lt;/em&gt;&lt;div align="justify"&gt;&lt;em&gt;&lt;span style="color:#ff0000;"&gt;ഭൂമിയില്‍ പ്രണയം മരിച്ചു കഴിഞ്ഞു .&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;em&gt;&lt;span style="color:#ff0000;"&gt;വിഷാദഭരിതമായ മിഴിനീരുമായി&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;em&gt;&lt;span style="color:#ff0000;"&gt;കാറ്റു തേങ്ങിക്കരയുന്നു.&lt;/span&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;em&gt;&lt;span style="color:#ff0000;"&gt;പുതിയ ഒരു വസന്തതിനായി&lt;/span&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;em&gt;&lt;span style="color:#ff0000;"&gt;ഇനി ഒരിക്കലും എന്റെ ഹൃദയം പ്രത്യാശിക്കില്ല.&lt;/span&gt;&lt;span style="color:#000000;"&gt;"&lt;/span&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;em&gt;&lt;span style="color:#ff0000;"&gt;&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class=""  style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span class=""&gt;&lt;em&gt;&lt;span style="color:#ff0000;"&gt;ഗ്ലൂമി സണ്‍ഡേ - റെസോ സെറസ്.&lt;/span&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ചീറി വരുന്ന തീവണ്ടിക്കു മുന്നിലേക്ക്‌ പെനാല്‍റ്റി കിക്ക് തടയാന്‍ ഡൈവ് ചെയ്യുന്ന ഗോളിയെപ്പോലെ ചാടുമ്പോള്‍ റോബര്‍ട്ട്‌ എങ്കെയുടെ മനസ്സില്‍ ശൂന്യത തന്നെ ആയിരുന്നിരിക്കണം. ഒറ്റ വ്യത്യാസം മാത്രം. പുല്‍മൈതാനങ്ങളിലെ ശ്വാസമടക്കിപ്പിടിച്ച നിശ്ശബ്ദതക്ക് പകരം ചൂളം കുത്തി വരുന്ന തീവണ്ടിയുടെ ശബ്ടായമാനമായ അന്തരീക്ഷമായിരുന്നു ആ സമയം എല്‍വീസ് റെയില്‍വേ ക്രോസിങ്ങില്‍...&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;ഹാന്നോവറിന്റെ ഗോള്‍വലക്കു മുന്നില്‍ തോല്‍വി ഒഴിവാക്കാനായി വായുവിനെ തുളച്ചു വരുന്ന പന്തുകള്‍ തടയാന്‍ ജര്‍മ്മനിയിലെ മൈതാനങ്ങളില്‍ എങ്കെ ഒരുപാടു തവണ ഡൈവ് ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ നിഷ്ഫലമായ ശ്രമങ്ങള്‍. ചിലപ്പോള്‍ ടീമിനെ രക്ഷിച്ച സേവുകള്‍. പക്ഷെ ഈ നവംബര്‍ 10- നു എല്‍വീസ് റെയില്‍വേ ക്രോസിങ്ങില്‍ കുറുകെ ചാടുമ്പോള്‍ എങ്കെക്ക് ഉറപ്പുണ്ടായിരുന്നു. ഈ ഡൈവ് വിഫലമാവാത്ത ഒരു സേവ് തന്നെ ആയിരിക്കുമെന്ന്. കാരണം, ഈ ചാട്ടത്തിന് രക്ഷിക്കാനുള്ളത് 90 മിനിട്ട് നേരത്തെ യുദ്ധത്തില്‍ നിന്നല്ല.അതിനുമപ്പുറം അവ്യക്തമായ ഇരുളിലേക്ക് പരന്നു കിടക്കുന്ന ജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ നിന്നു തന്നെ ആയിരുന്നു.&lt;br /&gt;&lt;span class=""&gt;&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/SwL8VaoFsQI/AAAAAAAAASY/dSuYdifxFBU/s1600/alg_soccer_robert-enke.jpg"&gt;&lt;img id="BLOGGER_PHOTO_ID_5405159947652935938" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 212px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SwL8VaoFsQI/AAAAAAAAASY/dSuYdifxFBU/s320/alg_soccer_robert-enke.jpg" border="0" /&gt;&lt;/a&gt;32 - വയസ്സ് മാത്രം നീണ്ട ജീവിതത്തില്‍ ഇരുളിനെ&lt;/span&gt; എങ്കെ എന്നും ഭയപ്പെട്ടിരുന്നു. എപ്പോഴും തനിക്ക് മുന്നില്‍ ഫണം വിടര്‍ത്തി ആടാന്‍ തോല്‍വിയുടെ ഇരുള്‍ കാത്തിരിക്കുന്നു എന്ന ഭയം എങ്കെയേ വര്‍ഷങ്ങള്‍ക്കു മുന്‍പേ വിഷാദരോഗത്തിനടിമയാക്കി മാറ്റി. 2006-ഇല്‍ ഏക മകള്‍ രണ്ടു വയസ്സുകാരിയായ ലാറയുടെ മരണവും എങ്കെക്ക് വഴി കാട്ടിയത് എന്നും ഭയപ്പെട്ടിരുന്ന ആ ഇരുളിലേക്ക് തന്നെ ആയിരുന്നു. ഒരു പക്ഷെ ഇരുളിന്റെ ഭീകരതയെക്കാള്‍ മരണത്തിന്റെ ശൂന്യതയെ പ്രണയിക്കാന്‍ എങ്കെയെ നിര്‍ബന്ധിതനാക്കിയത് ആ സംഭവമാവണം. ആ പ്രണയത്തില്‍ നിന്നു എങ്കെയെ പിന്തിരിക്കാന്‍ ആ ഇരുളിലെ രണ്ടു കുഞ്ഞു നക്ഷത്രങ്ങള്‍ക്കും - ഭാര്യ തെരെസക്കും വളര്‍ത്തു പുത്രി ലൈലക്കും - കഴിഞ്ഞില്ല. ഒടുവില്‍ ഇരുളില്‍ നിന്നു ശൂന്യതയിലേക്കുള്ള എങ്കെയുടെ ഡൈവ് ഏകാന്തതയുടെ താഴ്വരയിലേക്ക് വലിച്ചെറിയാന്‍ മാത്രമായിരുന്നു അവരുടെ വിധി.&lt;br /&gt;&lt;br /&gt;മരണം പലപ്പോഴും അങ്ങിനെ ആണ്. കുറച്ചു മനസുകളെയെങ്കിലും അനാഥമാക്കിയാണ് ഓരോ മനുഷ്യരും ഓര്‍മ്മകള്‍ ആയി മറയുന്നത്. ( അനാഥമെന്നത് ഒരു പക്ഷെ ജീവിതത്തിന്റെ കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥയുമാവാം. ) എങ്കെയുടെ ദുരന്തം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന മറ്റൊരു രൂപം വി. പി. സത്യന്റെതാണ്. മരണത്തിന്റെ രൂപവുമായി മുന്നിലേക്ക്‌ പാഞ്ഞടുത്ത തീവണ്ടിയെ തടഞ്ഞു നിര്‍ത്താന്‍ ഒരു പാടു ശത്രു മുന്നേറ്റങ്ങളുടെ മുനയോടിച്ച ഇന്ത്യന്‍ ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്റ്റോപ്പര്‍ ബാക്കിനും കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;ഫ്രീകിക്കുകളും പെനാല്‍ട്ടികളും ഫൌളുകളും കാര്‍ഡുകളും ഒന്നും ഇല്ലാത്ത ലോകത്തേക്ക് മാര്‍ച്ച് ചെയ്ത എങ്കെയിലൂടെ തുടങ്ങിയ അടുക്കളയുടെ ഇന്നത്തെ യാത്ര തുടരുന്നത് ആത്മഹത്യയുടെ ഇരുള്‍ ദ്വീപിലേക്കാണ്. സ്വാഭാവികമായ ചിന്തയില്‍ നാം മന:പൂര്‍വ്വമോ അല്ലാതെയോ ഒഴിച്ചിടുന്ന ചില വഴിത്താരകളിലൂടെ.&lt;br /&gt;&lt;br /&gt;&lt;span class=""&gt;ജീവിതമോ? അതോ മരണമോ?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;ഏതാണെളുപ്പം...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class=""  style="color:#000000;"&gt;&lt;em&gt;( മരണത്തിന്റെ ബുദ്ദിമുട്ടുകളെയും എളുപ്പത്തെയും പറ്റി പറഞ്ഞു തരാന്‍ ആ കയങ്ങളില്‍ നിന്നും ഇനിയും ആരും തിരികെയെത്തിയിട്ടില്ല. എങ്കിലും ജീവിതത്തിന്റെ ബുദ്ദിമുട്ടുകളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെയാണ് പലരും സ്വയം മരണം തിരഞ്ഞെടുക്കുന്നത് എനതുകൊണ്ട് തന്നെ ജീവിതം മരണത്തെക്കാള്‍ എളുപ്പമല്ല എന്ന ചിന്തയിലാണ് അടുക്കള നിങ്ങളുമായി സംവദിക്കുന്നത്. പൂര്‍ണ്ണമായും ശരിയാണെന്ന അവകാശവാദത്തോടെയല്ല; ശരിയുമാകാം എന്ന വിശ്വാസത്തോടെ തന്നെ.)&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;മരണം തന്നെ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;അത് തന്നെയാണ് പല ആത്മാഹത്യകള്‍ക്കുമുള്ള പ്രാഥമികമായ കാരണം. എങ്കിലും ജീവിതം മടുത്തവര്‍ മാത്രമാണ് ആ മാര്‍ഗം തിരഞ്ഞെടുക്കുന്നതെന്ന അഭിപ്രായം അടുക്കളക്കില്ല. ജീവിക്കണമെന്ന ആഗ്രഹം മറ്റാരേക്കാളും കൂടുതലായി അവരിലും ഉണ്ടായിരുന്നത്. പക്ഷെ അവര്‍ ആ ആഗ്രഹത്തിന്റെ സ്വപ്നങ്ങളേക്കാള്‍ വളരെയേറെ ജീവിതമെന്ന അനിശ്ചിതത്വത്തെ ഭയപ്പെട്ടു. ആ ഭയം; അതാണ്‌ അവര്‍ക്ക് ശൂന്യതയുടെ പാതയിലേക്ക് വഴി കാണിച്ചത്. ആഗ്രഹങ്ങളെ അവസ്ഥകള്‍ കീഴടക്കുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സിന്റെ സ്ഥയിര്യം നഷ്ടമായിപ്പോകുന്നതായിരിക്കണം ഇനിയൊരു നിമിഷത്തെ അഭിമുഖീകരിക്കാന്‍ ആവാത്ത വിധം അവരെ തളര്‍ത്തിയത്. മരണത്തെ ഭയപ്പെട്ടു നടക്കുന്നവര്‍ അതിനെ പുല്കുന്നത് വിരോധാഭാസമായി തോന്നാമെങ്കിലും മരണത്തെക്കാള്‍ ജീവിതത്തെ ഭയക്കുന്നവരും ഇവിടെയുണ്ട് എന്ന് തന്നെയാണ് ഓരോ ആത്മഹത്യയും നമ്മോടു വിളിച്ചോതുന്നത്‌&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;അതിനെക്കുറിചോര്‍ക്കും മുന്‍പ് എന്താണ് ആത്മഹത്യ എന്നത് കൊണ്ടു നാം വിവക്ഷിക്കുന്നത് എന്ന വ്യക്തമായ ധാരണയില്‍ എത്തേണ്ടതുണ്ട്. ലളിതമായി പറഞ്ഞാല്‍ അറിഞ്ഞു കൊണ്ടു മരണത്തിന്റെ പാതയിലേക്കുള്ള, പാതയിലൂടെയുള്ള എല്ലാ യാത്രകളും ആത്മഹത്യ ശ്രമങ്ങള്‍ തന്നെയാണ്. ഇടയില്‍ വച്ചു പലതും തടഞ്ഞു നിര്‍ത്തപ്പെടുന്നുണ്ടെങ്കിലും. മന:ശാസ്ത്രജ്ഞര്‍ അതിലേക്കു നയിക്കുന്ന മസ്തിഷ്കത്തിന്റെ രാസപ്രവര്‍ത്തനങ്ങളെ ഒരു പാടു വിശകലനം ചെയ്തു നമുക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയുടെ പ്രത്യക്ഷമായ കാരണങ്ങളെയും അവര്‍ നമുക്കു മുന്നില്‍ വരച്ചിട്ടിട്ടുണ്ട്. പ്രണയ നൈരാശ്യം, ജീവിത സമ്മര്‍ദ്ദം, വിഷാദ രോഗം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍, അപമാനം, ബിസിനെസ്സ്, തൊഴില്‍ പരാജയങ്ങള്‍, ഭീഷണി, ഏകാന്തത, അങ്ങനെ അങ്ങനെ... പക്ഷെ അടുക്കള ഇന്നു അതിനെക്കുറിച്ചൊന്നും ഓര്‍ക്കുന്നില്ല.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;ഇപ്പറഞ്ഞ വിഷയങ്ങള്‍ അപ്രസക്തമായത് കൊണ്ടല്ല ട്ടോ. അത് അടുക്കള ഇനി പറയാന്‍ പോകുന്ന കാര്യങ്ങളെക്കാള്‍ പ്രസക്തം തന്നെയാണ്. എങ്കിലും ഈ പ്രസക്തമായ കാര്യങ്ങള്‍ക്കിടയിലും വിസ്മരിക്കാന്‍ പാടില്ലാത്ത ചില അപൂര്‍വ്വം സംഭവങ്ങള്‍. അതിനെ നിങ്ങളില്‍ പലര്‍ക്കും അപരിചിതമായ ഒരു ദൃഷ്ടിയിലൂടെ കാണാന്‍ ശ്രമിക്കുകയാണിവിടെ. ഒരു പക്ഷെ ആ സംഭവങ്ങളില്‍ പലതും ആത്മഹത്യ എന്ന് അംഗീകരിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞേക്കില്ല. കാഴ്ച്ചയുടെ കോണുകള്‍ എല്ലാം ഒരുപോലെ ആവില്ലല്ലോ. അടുക്കളയുടെ ഈ കാഴ്ചയിലേക്കും മിഴി തുറക്കുക. വിയോജനങ്ങള്‍ ഉണ്ടായേക്കാം. അറിയിക്കുക.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;കൃത്യം 31 വര്‍ഷങ്ങള്‍ക്കു മുന്‍പ്. 1978 നവംബര്‍ 18. തെക്കേ അമേരിക്കയിലെ ഗയാനയിലെ ജോനസ് ടൌണ്‍. ജിം ജോണ്‍സിന്റെ നേതൃത്വത്തില്‍ അവിടെ ഒരു പ്രത്യേക സമൂഹമായി ജീവിക്കുന്ന അമേരിക്കന്‍ ജനതയുടെ ഇടയിലേക്ക് അന്വേഷണത്തിനായി വന്ന അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ലിയോ റൈന്‍ തിരികെ പോവുകയാണ്. ഭരണകൂടത്തിനെ എതിര്‍ത്ത് കൊണ്ടു നില്ക്കുന്ന, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്കു വിധേയരാവാതെ നില്ക്കുന്ന ആ സമൂഹം അമേരിക്കക്കാര്‍ക്ക് ഒരു തല വേദനയായി മാറിക്കഴിഞ്ഞിരുന്നു അക്കാലത്ത്. പ്രത്യേകിച്ചും തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ സോവിയറ്റ് യൂനിയനോടുള്ള താത്പര്യം ജോണ്‍സ് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്ന സാഹചര്യത്തില്‍. അവരെ തിരികെ അമേരിക്കയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യമായിരുന്നു റൈനിന്റെ സന്ദര്‍ശനത്തിലൂടെ അമേരിക്കന്‍ കോണ്‍ഗ്രസ് അന്ന് ലക്ഷ്യം വച്ചത്. റൈന്‍ വളരെ സമാധാനപരമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതീക്ഷകളുമായാണ് തിരികെ വിമാനതിഎല്ക്കു കയറിയത്. എന്നാല്‍ തങ്ങളുടെ അനുയായികളില്‍ മാനസിക പരിവര്‍ത്തനം ഉണ്ടാവുന്നു എന്ന് തിരിച്ചറിഞ്ഞ ജോണ്‍സ് അപ്രതീക്ഷിതമായി ലിയോ റൈന്‍ കയറിയ വിമാനം ജോനസ് ടൌണിലെ കൈതുമ തുറമുഖത്തെ എയര്‍സ്ട്രിപ്പില്‍ വച്ചു വെടിവച്ചിട്ടു. റൈനും കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തില്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധി കൊല്ലപെടുന്ന ഏക സംഭവം. പക്ഷെ അതിഎനെക്കാള്‍ വലുത് സംഭാവിക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;ഉച്ചക്ക് ജോനസ് ടൌണില്‍ അവിടെയുള്ള എല്ലാവരും ഒത്തു കൂടി. അവിടെ വച്ചു തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ കെട്ട് പലരും ഞെട്ടിയിട്ടുണ്ടാവണം. " നമ്മള്‍ എല്ലാവരും ഇപ്പോള്‍ ജീവനൊടുക്കാന്‍ പോകുന്നു. ഇതൊരു ആത്മഹത്യയല്ല. വിപ്ലവമാണ്. ലോകത്തിലെ എല്ലാ മനുഷ്യത്വമില്ലായ്മക്കും എതിരെ നമ്മള്‍ മരണത്തിലൂടെ വിപ്ലവം ചെയ്യാന്‍ പോകുന്നു." ജോണ്‍സ് പതിവു പോലെ തന്റേതായ കാരണങ്ങള്‍ പലതും നിരത്തി അവരെ വിശ്വസിപ്പിച്ചു. ചിലര്‍ എതിര്‍ത്തെങ്കിലും അവസാന തീരുമാനം ജോണ്‍സിന്റെ വാക്കുകള്‍ തന്നെയായിരുന്നു. മരണത്തിലൂടെയുള്ള വിപ്ലവം. കൊച്ചു കുഞ്ഞുങ്ങള്‍ അടക്കം 909 അമേരിക്കന്‍ പൌരന്‍മാരാണ് മുന്തിരിച്ചാറില്‍ ലയിപ്പിച്ച വിഷം നുകര്‍ന്നത്‌. 2001 - ലെ ഭീകരാക്രമണത്തിനു മുന്‍പ് പ്രകൃതി ക്ഷോഭങ്ങളിലൂടെ അല്ലാതെ അമേരിക്കന്‍ ജനതക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങള്‍ വിഷപാനീയം നല്‍കുമ്പോള്‍ ആ അമ്മമാരുടെ കൈകള്‍ ഒരിക്കലും പതറിയില്ല. ഒടുവില്‍ സ്വയം അത് നുകരുമ്പോഴും അവര്‍ക്ക് അറിയുമായിരുന്നില്ല തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്.കാരണം അവരുടെ മനസ്സില്‍ കാതുകളില്‍ അപ്പോഴും ഒരു ശബ്ദം മാത്രമെ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ വിപ്ലവം ചെയ്യുകയാണ്!!!&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5405393561626292338" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 141px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SwPQzifrMHI/AAAAAAAAASw/rby4CUgcUNQ/s320/Untitled-1+copy.jpg" border="0" /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;തങ്ങളുടെ സ്വത്തെല്ലാം സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എഴുതി വച്ചാണ് പലരും അന്ന് ജീവനൊടുക്കിയത്. പക്ഷെ ആ ആത്മബലി കൊണ്ടു അവരോ, ആ ദാനം കൊണ്ടു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോ രക്ഷപ്പെട്ടില്ല എന്നത് പില്‍ക്കാല ചരിത്രം. അത് നമുക്കു മറക്കാം. പക്ഷെ ഒന്നു ചിന്തിക്കുക. ആ കൂട്ട ആത്മഹത്യ കേവലും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നുവോ? അല്ല. ഒരിക്കലും അല്ല!!!&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;യദാര്‍ത്ഥത്തില്‍ അവര്‍ ഓരോരുത്തരുടേയും മരണം വളരെ കാലങ്ങള്‍ക്ക് മുന്‍പു തന്നെ കഴിഞ്ഞിരുന്നു. സ്വന്തം ചിന്താശേഷിയും തീരുമാനങ്ങളും മറ്റൊരാള്‍ക്ക് മുന്നില്‍ അടിമപ്പെടുതുന്ന നിമിഷം ഓരോ മനുഷ്യന്റെയും അന്ത്യം തന്നെയാണ്. പിന്നെ ബാക്കി അവശേഷിക്കുന്നത് ആരുടെയൊക്കെയോ ആജ്ഞകള്‍ക്കനുസരിച്ച് പ്രതികരിക്കുന്ന ഒരു ജഡം മാത്രം. ഒരര്‍ത്ഥത്തില്‍ ഇത്തരം സംഭവങ്ങളുടെ അടിസ്ഥാന കാരണം ഈ ലോകത്ത് ജീവിക്കുന്നു എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന മനുഷ്യരൂപങ്ങളില്‍ പലതും ഇത്തരം ജഡങ്ങള്‍ ആണെന്നതാണ്. ആ ഒരു യാദാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ ജോനസ് ടൌണ്‍ ദുരന്തം ഒട്ടും തന്നെ നമ്മളെ അത്ഭുതപ്പെടുത്തില്ല. ഇനിയും എവിടെയും ആവര്‍ത്തിക്കപ്പെടാവുന്ന ഒരു അവസ്ഥ മാത്രം. പ്രത്യേകിച്ചും മനുഷ്യരില്‍ നല്ലൊരു പങ്കും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ കലുഷിതമാക്കപ്പെട്ട ദുര്‍ബലമാക്കപെട്ട മനസ്സുകളാല്‍ അസ്വസ്ഥമാക്കപ്പെട്ട ഈ കാലത്ത്.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;&lt;span class=""&gt;&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/SwL8fgIgueI/AAAAAAAAASg/cPZ3WU3V2uo/s1600/lead1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5405160120929794530" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 212px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SwL8fgIgueI/AAAAAAAAASg/cPZ3WU3V2uo/s320/lead1.jpg" border="0" /&gt;&lt;/a&gt;ഈ&lt;/span&gt; വര്‍ഷം വരെ ശ്രീലങ്കന്‍ സിംഹള ജനതയുടെ പേടിസ്വപ്നമായിരുന്ന തമിഴ് പുലികളും ഒരര്‍ത്ഥത്തില്‍ ആത്മഹത്യക്കായി തുനിഞ്ഞിറങ്ങിയവര്‍ ആയിരുന്നു. കഴുത്തില്‍ അണിഞ്ഞ സയനൈഡ് കാപ്സ്യൂളുമായി ചിതറിത്തെരിക്കാന്‍ പാകത്തില്‍ ശരീരത്തില്‍ അണിഞ്ഞ ബോംബുകളുമായി അവരുടെ ഓരോ യാത്രയും മരണം തേടി തന്നെ ആയിരുന്നു. അമേരിക്കയിലെ ട്രേഡ് സെന്ററിന്റെ നിലകളിലേക്ക് വിമാനം പരത്തിയവര്‍ക്കും അറിയാമായിരുന്നു തങ്ങള്‍ മരണത്തിലേക്കുള്ള യാത്രയില്‍ ആണെന്ന്. അതെ അറിഞ്ഞു കൊണ്ടു മരണത്തിന്റെ പാതയിലൂടെയുള്ള യാത്ര. ബിന്‍ ലാദന്റെ അനുയായികളും മറ്റു ഭീകരവാദികളും എല്ലാം നടന്നടുക്കുന്നത് മരണത്തിലേക്ക് തന്നെയാണ്. അവരുടെ ആരുടേയും പ്രശ്നങ്ങള്‍ ഒരിക്കലും വ്യക്തിപരം ആയിരുന്നില്ല. അതിശക്തമായ മസ്തിഷ്ക പ്രക്ഷാളനം നടത്തപ്പെട്ടു മരവിച്ച മനസ്സുമായി ചലിക്കുന്ന ജഡങ്ങള്‍ മാത്രമല്ലേ അവരെല്ലാം തന്നെ. ജോനസ് ടൌണിന്റെ ഇതര പതിപ്പുകള്‍ മാത്രമാണ് ഇവയെല്ലാം തന്നെ എന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടതില്ല.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;img src="http://i863.photobucket.com/albums/ab193/anithaharishk/Heros.jpg" width="590" /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:0;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;span class=""&gt;ഈ വര്‍ഷം സപ്തംബറില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി വൈ. എസ്‌. രാജശേഖര്‍ റെഡ്ഢിയുടെ ആകസ്മിക മരണം സ്വന്തം ജീവന്‍ ത്യജിച്ചു കൊണ്ടു ആഘോഷമാക്കിയ ആരാധകരുടെ സാഹസങ്ങള്‍ നമ്മള്‍ കേട്ടിട്ട് അധികം നാളായില്ല. ഇന്ദിര ഗാന്ധിയെപ്പോലെയുള്ള വന്മരങ്ങളുടെ കടപുഴകലില്‍ ജീവന്‍ ഹോമിച്ചവരെയും നമ്മളാരും മറന്നിട്ടുണ്ടാവില്ല. തമിഴ് നാട്ടില്‍ മുന്‍ മുഖ്യമന്ത്രി എം.ജി.ആര്‍. അന്തരിച്ചപ്പോഴും ഇത്തരം അപക്വതകള്‍ ഇവിടെ നടമാടിയിരുന്നു. സ്വന്തം ജീവിതത്തിന്റെ നിലനില്‍പ്പ് അടിസ്ഥാനം എല്ലാം മറ്റൊരാളുടെ ശ്വാസത്തില്‍ ആണെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന യാദാര്‍ത്ഥ്യം എത്ര ഭീകരമാണ്. ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എന്ത് ബോധവല്‍ക്കരണത്തിനാണ് കഴിയുക? ആത്മഹത്യയുടെ കാരണം കൃത്യമായി പറയാന്‍ കഴിഞ്ഞേക്കാം എങ്കിലും അതിനൊരു പ്രതിവിധിയോ അതിനെക്കുറിച്ചുള്ള പഠനമോ ഒന്നും എവിടെയും കണ്ടില്ല. വിവരമില്ലാതവരല്ലേ. അവര്‍ ജീവിച്ചാലെന്തു മരിച്ചാലെന്തു എന്നായിരിക്കും അല്ലെ. അതോ അന്തരിച്ച നേതാവിന്റെ മഹിമ വാഴ്ത്താന്‍ നമുക്കു അങ്ങിനെ കുറച്ചു ഹോമിക്കപ്പെട്ട ജന്മങ്ങളുടെ കണക്കുകളും വേണമെന്ന ചിന്തയോ? രാഷ്ട്രീയ ജാഥകളില്‍ തീകൊളുത്തി മരിച്ച സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശ്‌ സംസ്ഥാനത്തിനായി നിരാഹാരം കിടന്നു മരിച്ച പോട്ടി ശ്രീരാമലുവിനെ വീരപുരുഷന്‍ ആയിട്ടാണ് ചരിത്ര പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌. പക്ഷെ പ്രവൃതിയില്‍ ആ ഗാന്ധിശിഷ്യന്റെ അന്ത്യവും ആത്മഹത്യ തന്നെ ആയിരുന്നു. വിനോഭ ഭാവെയെപ്പോലുള്ള ചിലര്‍ വാര്‍ധക്യത്തിന്റെ ഒരു ഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും നിരാഹാരത്തിലൂടെ മരണത്തിന്റെ പാതയിലേക്ക് നടന്നകലുകയും ചെയ്തവരാണ്. ലക്ഷ്യങ്ങളും രീതികളും വ്യത്യസ്തമെങ്കിലും ഫലം എല്ലാം ഒന്നു തന്നെയായിരുന്നു. ഒരു ജീവന്റെ അസ്തമനം.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span class=""&gt;&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SwL8mrpForI/AAAAAAAAASo/NoVInvgqnsA/s1600/iraq_war.jpg"&gt;&lt;img id="BLOGGER_PHOTO_ID_5405160244278305458" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SwL8mrpForI/AAAAAAAAASo/NoVInvgqnsA/s320/iraq_war.jpg" border="0" /&gt;&lt;/a&gt;ഒടുവിലായി&lt;/span&gt; പറയാനുള്ളത് നമ്മള്‍ ധീര ദേശാഭിമാനികളെന്നും രാജ്യത്തിന്റെ രക്ഷകരെന്നും വാഴ്ത്തുന്ന പട്ടാളക്കാരെയും കമന്റോകളെയും കരിംപൂച്ചകളെയും ഒക്കെക്കുറിച്ചാണ്. ആദ്യം പറഞ്ഞ വാചകം ഒന്നു കൂടി എടുത്തെഴുതട്ടെ. "അറിഞ്ഞു കൊണ്ടു മരണത്തിലേക്കുള്ള മരണത്തിന്റെ പാതയിലേക്കുള്ള യാത്രകളെല്ലാം തന്നെ ആത്മഹത്യാ ശ്രമങ്ങള്‍ ആണ്." ഓരോ പട്ടാളക്കാരെയും നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നതും ആ മരണത്തിന്റെ വായിലേക്ക് നടന്നടുക്കാനാണ്. മരണത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടു ജീവിതത്തെ കൊത്തിപ്പറക്കാന്‍ ശ്രമിക്കുന്നവര്‍. അവരും മറ്റുള്ളവരും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. മറ്റുള്ളവര്‍ മരണം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവര്‍ അല്പം പോലും അതിനാഗ്രഹിക്കുന്നില്ല. പഴയകാല വടക്കന്‍ പാട്ടു കഥകളില്‍ കേട്ടിട്ടുള്ള സംഭാഷണങ്ങള്‍ ഉണ്ട്. ജയിച്ചാല്‍ അംഗീകാരം. മരിച്ചാല്‍ അമരത്വം. ആശീര്‍വദിച്ചു വിടുന്നത് മരണത്തിലേക്കാണ്. ആ മരണങ്ങളെ നമ്മള്‍ രക്തസാക്ഷിത്വമെന്നു പറയുന്നു. ആ പറച്ചിലിലൂടെ യദാര്‍ത്ഥത്തില്‍ വെളിവാകുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെയാണ്. തങ്ങള്‍ക്കു ലാഭമുള്ളതിനെ പ്രോത്സാഹിപ്പിക്കുക. അത് മറ്റുള്ളവര്‍ക്ക് എത്ര ദോഷകരം ആയാലും. അതല്ലേ ജയ്‌ ജവാന്‍ എന്ന മുദ്രാവാക്യവും വിളിചോതുന്നതും. ജവാന്മാര്‍ വിജയിക്കേണ്ടത് ആരുടെ ആവശ്യമാണ്‌. നമ്മുടെ തന്നെ. യദാര്‍ത്ഥത്തില്‍ നമ്മള്‍ ജവാന്മാരുടെ രക്ഷയല്ല കാംക്ഷിക്കുന്നത്. അവരുടെ അപായങ്ങളിലൂടെ ആണെങ്കിലും സ്വരക്ഷ തന്നെയാണ്.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;മേല്‍ പറഞ്ഞ സംഭവങ്ങളില്‍ എല്ലാം തന്നെ സമൂഹം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വൈരുധ്യം നമുക്കു കാണാനാകും. നമ്മുടെ തന്നെ മനസ്സിന്റെ ഇരട്ടത്താപ്പാണ് അതിലൂടെ വ്യക്തമാവുന്നത്. നമ്മുടെ ആവശ്യമായ ആത്മഹത്യകള്‍ വീര ചരമങ്ങള്‍. അവര്‍ക്കു ബഹുമതികള്‍. അല്ലാത്തവര്‍ക്ക് തെമ്മടിക്കുഴിയും പഴിയും. ഒന്നുകൂടി നോക്കിയാല്‍ ഒരു ആത്മഹത്യക്കും കാരണക്കാര്‍ മരിച്ചവരല്ല, മറിച്ച്‌ ജീവിച്ചിരിക്കുന്നവര്‍ തന്നെ ആണെന്ന് കാണാം. അവിടെയാണ് നമ്മള്‍ ആത്മഹത്യ പ്രതിരോധത്തിന്റെ പാഠങ്ങള്‍ തിരുത്തേണ്ടത്. കേവലം ഒരു വ്യക്തിയെ അല്ല, മൊത്തം സമൂഹത്തെ തന്നെ മാറ്റി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ടു തന്നെ കേവലം ഒരു വ്യക്തിയെ മാനസിക കൌണ്‍സിലിംഗ് നടത്തി മരണത്തില്‍ നിന്നും രക്ഷിക്കാം എന്നത് ചിലപ്പോഴൊക്കെ ശരിയായി വന്നേക്കാം. പക്ഷെ അതൊരിക്കലും ഒരു ശാശ്വത പരിഹാരമാകുന്നില്ല. കാരണം ആ സാഹചര്യങ്ങള്‍ സമൂഹത്തില്‍ അപ്പോഴും നില നില്‍ക്കുന്നുണ്ടാകും. അടുത്ത ഒരു ഇരയെയും കാത്തു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;അതെ. നമ്മള്‍ കരുതുന്നതുപോലെ ആത്മഹത്യ എന്നത് കേവലം ജീവനോടുക്കുക എന്നതിനപ്പുറം മറ്റെന്തൊക്കെയോ കൂടി ആണ്. പക്ഷെ ഇപ്പോഴും നമ്മള്‍ അതിനെ ആ ഇടുങ്ങിയ ചിന്തകളില്‍ തളച്ചിടാന്‍ തന്നെയാണ് ശ്രമിക്കുന്നത്.ഒരിക്കലും ആത്മഹത്യയുടെ കാരണം ജീവിത പ്രതിസന്ധി എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്ന് തന്നെയാണ് അതിനെ ആഴത്തില്‍ അപഗ്രതിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌. ആത്മഹത്യ പ്രതിരോധം എന്ന് പറയുമ്പോള്‍ നമ്മള്‍ മറക്കുന്നതും അതാണ്‌. യദാര്‍ത്ഥത്തില്‍ മരണം മനസ്സില്‍ തിരഞ്ഞെടുക്കുന്ന നിമിഷം തന്നെ മനുഷ്യന്‍ മരിച്ചു കഴിഞ്ഞു . പിന്നെ ഭാക്കിയുള്ള ഈ ശരീരമെന്ന ജഡം സംസ്കരിക്കാനുള്ള ഒരു ശ്രമം മാത്രമാണ് നമ്മള്‍ ഇന്നു ആത്മഹത്യ എന്ന് പറയുന്നതു. അതെ, ഇന്നു നമ്മള്‍ കണ്ടു മുട്ടുന്ന പലരും യദാര്‍ത്ഥത്തില്‍ മരിച്ചു കഴിഞ്ഞവരാകാം. അത് കൊണ്ടു തന്നെ നമ്മള്‍ പ്രതിരോധം തുടങ്ങേണ്ടത് മനസ്സിലേക്ക് ആ തീരുമാനം നിര്‍ബന്ധിതമാക്കുന്ന അവസ്ഥയില്‍ നിന്നുമാണ്. അതെ നമ്മുടെയൊക്കെ മനസ്സില്‍ നിന്നു തന്നെ.&lt;/div&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-8975188935150251860?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/8975188935150251860/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=8975188935150251860' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8975188935150251860'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8975188935150251860'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/11/25.html' title='25. ശൂന്യതയെ പ്രണയിച്ചവര്‍...'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_nQiqh1j6ezU/SwL8P16jUzI/AAAAAAAAASQ/m9wUl205hL8/s72-c/suicide-bear.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-6855373041771599482</id><published>2009-10-31T09:45:00.020+05:30</published><updated>2009-11-24T12:15:41.676+05:30</updated><category scheme='http://www.blogger.com/atom/ns#' term='WOMEN'/><category scheme='http://www.blogger.com/atom/ns#' term='LITERATURE'/><category scheme='http://www.blogger.com/atom/ns#' term='AUTOBIOGRAPHY'/><title type='text'>24. സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....</title><content type='html'>&lt;img src="http://i863.photobucket.com/albums/ab193/anithaharishk/Untitled-1copy-1.jpg" width="590" /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:0;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;അനുഭവമാണ് ഏറ്റവും വലിയ ഗുരു.&lt;br /&gt;&lt;br /&gt;അടുക്കളയുടെ മാത്രം വാക്കുകള്‍ അല്ല ട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്. ശരിയാണ്, അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ആഴത്തില്‍ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവില്‍ നമുക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എത്രയുണ്ടാവും. വളരെ തുച്ചം. എങ്കിലും, നമ്മള്‍ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍ നിഴലും നിലാവും പരത്താറില്ലേ!!! അനേകം അനുഭവസ്ഥരുടെ വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ പാഠങ്ങള്‍ നമ്മിലെക്കും പടരാറില്ലേ!!! ഇന്നു അടുക്കള നിങ്ങളോട് പങ്കു വയ്ക്കുന്നത് അത്തരം അനുഭവക്കുറിപ്പുകളുടെ ചില പുതു പ്രവണതകളെക്കുറിച്ചുള്ള ചിന്തകളാണ്.&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;കഴിഞ്ഞ ദിവസം സ്വീകരണമുറിയില്‍ നിന്നും ഒരു സഹോദരി തന്റെ ആത്മകഥ എഴുതുവാന്‍ ഉണ്ടായ സാഹചര്യം പറയുന്നതു കേള്‍ക്കാനിടയായി. അച്ചടക്കം മുഖമുദ്രയാക്കേണ്ട ഒരു സംഘത്തില്‍ പ്രവര്ത്തിക്കുന്ന ആ സഹോദരി; ആ സംഘത്തിന്റെ ചില നിയമങ്ങളെയും നിലപാടുകളെയും എതിര്‍ക്കുന്ന പരാമര്‍ശങ്ങളും ഉള്ള ആത്മകഥ എഴുതാനുണ്ടായ സാഹചര്യതെപറ്റി അവര്‍ പറഞ്ഞ വാക്കുകള്‍ ആത്മകഥയുടെ അന്തസത്തയെതന്നെ അടിമുടി അവഹെളിക്കുന്നതായി. പണത്തിനു അത്യാവശ്യം നേരിട്ട ഒരവസരത്തില്‍ ഒരു പ്രസാധകന്‍ വച്ചു നീട്ടിയ പണമായിരുന്നത്രേ ആ സഹോദരിയെ ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.&lt;br /&gt;&lt;br /&gt;ആരെല്ലാം എത്ര എഴുതിയാലും ആ എഴുത്തുകൊണ്ട് മാത്രം ലോകം നന്നാവുമെന്നുള്ള വ്യാമോഹമോന്നും അടുക്കളക്കില്ല. എങ്കിലും ആത്മകഥ എന്നൊക്കെ പറയുമ്പോള്‍, അതിന് മറ്റു കെട്ടുകഥകളില്‍ നിന്നെല്ലാം എന്തൊക്കെയോ സവിശേഷതകള്‍ ഉള്ളതായി തോന്നാറുണ്ടായിരുന്നു. പ്രധാനമായും തുടക്കത്തില്‍ പറഞ്ഞ കാര്യം. നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിച്ച പ്രതിസന്ധികളുടെ നേരെഴുത്ത് ഇനിയും അത്തരം അനുഭവങ്ങളെ നേരിടേണ്ടി വരുന്നവര്‍ക്ക് ഒരു മുന്‍കരുതലായി മാറിയേക്കാം. അത് കൊണ്ടു തന്നെ നമ്മള്‍ ചെയ്തതോ, നമുക്കു പറ്റിപോയതോ ആയ തെറ്റുകള്‍ പോലും; എഴുതുന്നത് അത് മറ്റൊരാള്‍ വായിക്കുമ്പോള്‍ ആവര്‍ത്തിക്കരുത് എന്ന തോന്നലുണ്ടാകണം എന്ന ലക്ഷ്യതോടെയാവണം.&lt;br /&gt;&lt;br /&gt;തന്റെ ജീവിതമാണ് സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയുടെ ആത്മകഥയില്‍ അദ്ദേഹം ചെയ്ത, മഹത്തരമെന്നു ലോകം വാഴ്ത്തിയ പ്രവൃത്തികള്‍ക്കൊപ്പം തന്നെ മാനുഷികമായ ദൌര്‍ബല്യങ്ങള്‍ തന്നെ കീഴടക്കിയതിന്റെയും സാക്ഷ്യം ലോകത്തോട്‌ പറയുന്നുണ്ട്. പക്ഷെ ആ തെറ്റുകള്‍ തെറ്റുകള്‍ തന്നെ ആണെന്നും ആവര്‍ത്തിക്കപ്പെടരുതെന്നും പറയാനുള്ള തന്റേടം അദ്ദേഹം കാണിച്ചു എന്നത് തന്നെയാണ് ആത്മകഥ എന്ന് പറയുമ്പോള്‍ ആദ്യം തന്നെ ഏവരുടേയും മനസ്സില്‍ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തെളിയുന്നതിന്റെ കാരണവും.&lt;br /&gt;&lt;br /&gt;പക്ഷെ ആദ്യം പറഞ്ഞ സഹോദരിയുടെ പ്രഥമ ലക്ഷ്യം തന്നെ കച്ചവടം ആയിപ്പോയി. പണത്തിന്റെ ആവശ്യം നേരിട്ടപ്പോള്‍ സ്വന്തം ചിന്തകളെ മാത്രമല്ല, ഓര്‍മ്മകളെയും സ്വകാര്യതകളെയും വില്‍ക്കാന്‍ അവള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഒരു തരത്തില്‍ സ്വയം വില്പനചരക്കാകുകയായിരുന്നു അവള്‍. ആരോടാണോ അവള്‍ ജീവിതം കൊണ്ടു പൊരുതുന്നത്, ആരില്‍ നിന്നാണോ അവള്‍ സംരക്ഷണം തേടിയത് അവരുടെ കച്ചവടക്കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം അനാവൃതമാവുകയായിരുന്നു അവള്‍. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ മേലുള്ള ചൂഷണത്തിനെതിരെ പോരടുന്നുവെന്നു പൊതുവെ പരസ്യം ചെയ്യപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ അവളും ഉണ്ടെന്നത് വലിയ വിരോധാഭാസമായി. ഒരര്‍ത്ഥത്തില്‍ വ്യക്തമായ ലക്ഷ്യബോധമില്ലാത്ത കുറച്ചു സ്ത്രീ വിമോചന പ്രവര്‍ത്തകരും അവരെ പിന്താങ്ങുന്ന സ്ത്രീ വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ചു പുരുഷന്‍മാരുമാണ് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ഉള്ള ബഹുമാനം പോലും നഷ്ടപ്പെടുത്തുന്നത്. പരിഹാസപാത്രമാക്കുന്നത്. ഇന്നത്തെ വിഷയം അതല്ലാതതിനാല്‍ അതെക്കുറിച്ച് പിന്നീടൊരിക്കല്‍ സംവദിക്കാം.&lt;br /&gt;&lt;br /&gt;ആ സഹോദരി ഒറ്റപ്പെട്ട ഒരു സംഭവമല്ല. സ്ത്രീകളുടെ അനുഭവ പകര്‍ത്തുകള്‍ക്ക്; പ്രത്യേകിച്ച് ലൈംഗികതയെ പറ്റി പരാമര്‍ശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഇന്നു മറ്റെന്തിനെക്കാളും വിപണന മൂല്യം ഉണ്ട്. അതില്‍ മനോഹരമായ സാഹിത്യമോ, വിപ്ലവകരമായ ചിന്തകളോ ഒന്നും വേണമെന്നില്ല. സ്വന്തം ലൈംഗികാനുഭാവങ്ങളുടെ വിവരണം മാത്രം ഉണ്ടായാല്‍ മതി. പുസ്തകം "ബെസ്റ്റ് സെല്ലെര്‍" ആയിക്കൊള്ളും. പുരോഗമന വാദികള്‍; എന്തിനും ഏതിനും സമൂഹത്തെ; സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറ്റം പറയുന്ന പുരോഗമന വാദികള്‍ അതിനെ നെഞ്ചോട്‌ ചേര്‍ത്തുകൊള്ളും. വിശ്വോത്തര കൃതിയെന്ന് വ്യാഖ്യാനിക്കും. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ചിന്ത എന്ന് പറയുന്നതു ഒരു സ്ത്രീ ലൈംഗികതയെപ്പറ്റി തുറന്നെഴുതുന്നതാണ്. അതില്‍ നിന്നു ലഭിക്കുന്ന പുളകം ആണ് സമൂഹത്തിന്റെ വളര്‍ച്ചയെ മുന്നോട്ടു നയിക്കുക. എല്ലാവരും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്ന ഒരവസ്ഥ വന്നാല്‍ ലോകം പുരോഗമിച്ചു എന്നും ചിലപ്പോള്‍ ഇവര്‍ വ്യാഖ്യാനിച്ചേക്കാം.&lt;br /&gt;&lt;br /&gt;മനുഷ്യരുടെ മൃദുലവികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇക്കിളിക്കഥകളുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന, ഇന്നു കമ്പോളത്തില്‍ ആത്മകഥ അനുഭവകഥ എന്നൊക്കെയുള്ള പേരില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എല്ലാം പ്രധമ ലക്ഷ്യം സാമ്പത്തികം ഇല്ലെങ്കില്‍ പ്രശസ്തി തന്നെയാണ്. ചിലതിനു അതിനപ്പുറം കൃത്യമായി ആരെയെങ്കിലും അധിക്ഷേപിക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നുള്ള ലക്ഷ്യങ്ങളും കാണും. സ്വയം വെള്ള പൂശാനുള്ള മാര്‍ഗമായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. അക്കൂട്ടര്‍ പക്ഷെ ആത്മകഥക്ക് മുന്‍പ്‌ തന്നെ പ്രശസ്തര്‍ ആയിരിക്കും. ആത്മകഥ എഴുതി പ്രശസ്തരാവാന്‍ പോകുന്നവരാകട്ടെ, പ്രശസ്തരാകട്ടെ, ഇന്നു ആത്മാകത്തക്ക് മൌലികമായി ഒരു മുഖമേ ഉള്ളു. അവനവര്‍ ചെയ്യുന്നതിനെ എല്ലാം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ കൊണ്ടു ( അവര്‍ അതിനെ വിശാല്മെന്നൊക്കെ പറഞ്ഞേക്കാം.) ന്യായീകരിക്കുന്ന വികലമായ മുഖം. സ്വയം വിമര്ശനം എന്നൊന്ന് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ല. അതെ ആത്മകഥകള്‍ അടിസ്ഥാനമാക്കിയാല്‍ അവര്‍ ലോകത്തെ ഏറ്റവും സത്യസന്ധര്‍. വിശുദ്ധര്‍.&lt;br /&gt;&lt;br /&gt;അടുത്തിടെ ഒരു സര്‍വകലാശാല രണ്ടു ആധുനിക ആത്മകഥകള്‍ പാഠപുസ്തകം ആക്കാന്‍ ശുപാര്‍ശ ചെയ്തത് വലിയ വിവാദമായി. അതിലെ പക്ഷം ഈ ലേഖനത്തില്‍ കുറിക്കുന്നില്ലെക്നിലും അടുക്കളക്ക് തോന്നിയത്; എന്തും ചെയ്യുക, എന്നിട്ടതിനെ എങ്ങനെയും ന്യായീകരിക്കുക എന്ന അത്യാധുനിക പ്രവണതയുടെ പരിശീലനത്തിന് വേണ്ടി ആകാം അവര്‍ അങ്ങിനെ ചെയ്തത് എന്നാണ്. മുന്‍പൊരിക്കല്‍ അടുക്കള പറഞ്ഞിരുന്നു, ഈ ലോകത്ത് തെറ്റ് എന്നൊന്നില്ല, പകരം ശരികള്‍ മാത്രമെ ഉള്ളു എന്ന്. എന്റെ ശരികള്‍ നിന്റെ തെറ്റാകാം. അത് എന്റെ ശരിയുടെ കുഴപ്പമല്ല നിന്റെ കാഴ്ച്ചയുടെ കുഴപ്പമാണെന്ന് സാരം. സഹിഷ്ണുത എന്ന വികാരം ഇല്ലതാവുന്നതിന്റെ ഒരു മുഖമാണ് അത്. എങ്കിലും ഏത് പ്രവൃത്തിയെയും നമുക്കു ന്യായീകരിക്കാന്‍ കഴിയും എന്നതിന്റെ വലിയ ദൃഷ്ടാന്തമാണ് അത്. തെറ്റ് ചെയ്തവന് അതിനെ ന്യായീകരിക്കാനുള്ള സ്വാതന്ത്രമുണ്ട്‌. പക്ഷെ എല്ലാവരും ആ ന്യായീകരനങ്ങള്‍ക്ക് പുറകെ പായുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് തെറ്റിനെ തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ആണ്. തിരിച്ചറിവിന്റെ സ്വാതന്ത്രമാണ്.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;തെറ്റ് ചെയ്ത ആളെ തെറ്റ്കാരന്‍ അല്ലാതാക്കാന്‍ ന്യായീകരനങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആ തെറ്റ് സൃഷ്ടിച്ച ദുരന്തങ്ങള്‍, വേദനകള്‍, കണ്ണീര്, അസ്വസ്ഥതകള്‍ മായ്ക്കാന്‍ ആ ന്യായീകരനങ്ങള്‍ക്ക് കഴിയുമോ? ഈ ചോദ്യമാണ് നമ്മള്‍ പലപ്പോഴും വിസ്മരിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നത്‌. അടുത്തിടെ ഒരു കേസിലെ പ്രതികളുടെ മനുഷ്യാവകാശത്തെ പറ്റി ചിലര്‍ പ്രതികരിക്കുന്നത് കേട്ടു. എന്നാല്‍ അവര്‍ നിഷേദിച്ച മനുഷ്യാവകാശം ഇവര്‍ മറക്കുകയാണ്.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;നമ്മുടെ പ്രശസ്തയായ ഒരെഴുത്തുകാരി തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥ പ്രസിദ്ധീകരിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ ചില സംഭവങ്ങള്‍ എങ്കിലും സാങ്കല്പികം ആണെന്ന് പറയുകയുണ്ടായി. അന്ന് വായനക്കാരെ തന്റെ വാക്കുകളിലേക്കു ആകര്‍ഷിക്കാനായി ചേര്‍ത്ത പലതും വേണ്ടിയിരുന്നില്ല എന്ന് അവര്ക്കു തോന്നിക്കാണുമോ? തനിക്ക് വരുന്ന എഴുത്തുകളിലും, തന്നോടുള്ള സമീപനങ്ങളിലും ആളുകള്‍ ആ പഴയ വാക്കുകളുടെ നിഴല്‍ ചാലിക്കുന്നുവെന്നു അവര്‍ പറഞ്ഞില്ല. പക്ഷെ തന്നോടു പലരും പെരുമാറിയത് നല്ല രീതിയില്‍ ആയിരുന്നില്ല എന്ന് വിളിച്ചു പറയുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത് ആ ഒരു പ്രതിബിംബം താന്‍ തന്നെ വാക്കുകളാല്‍ നിര്‍മ്മിച്ചതായിരുന്നു എന്നതാണ്. സമൂഹം സ്ത്രീയെ വില്പനച്ചരക്കാക്കുന്നു എന്ന് പരിതപിക്കുന്ന ഇവര്‍, എഴുത്തുകാര്‍ തന്നെയാണ് അതിന്റെ സാധ്യതകളെ ഏറ്റവും ഉപയോഗിക്കുന്നതും. ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീയെ വില്‍പ്പനചരക്കാകുന്നതാണ് എന്ന് കണ്ടെത്തിയ ഇവര്‍ വാക്കുകളിലൂടെ അവളുടെ ശരീരം വര്‍ണിച്ചു, അവളുടെ ലൈംഗികത വര്‍ണിച്ചു, സ്വകാര്യ നിമിഷങ്ങളെ വിവരിച്ചു പുസ്തകം വില്‍ക്കുന്നത് സമൂഹത്തിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നു. എത്ര വിരോധാഭാസം അല്ലെ. ഇതിനെ അല്ലെ ഇരട്ടത്താപ്പ് എന്ന് പറയുന്നതു?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;വാങ്ങാന്‍ ആളുള്ളത് കൊണ്ടാണ് ഇവിടെ ശരീര വില്പന നടകുന്നത്, അല്ലെങ്കില്‍ ഇത്തരം ആത്മകഥകള്‍ എഴുതാന്‍ തയ്യാറാവുന്നത് എന്ന് വേണമെങ്കില്‍ പറയാം. എപ്പോഴത്തെയും പോലെ സമൂഹത്തിനു എല്ലാ പഴിയും ചാര്‍ത്താം. എന്നാല്‍ ഒന്നു ചിന്തിക്കുക. വില്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ എത്ര കാത്തു നില്ക്കും. നിര്‍ബന്ധിക്കപ്പെടുന്നതിനേക്കാള്‍ ഏറെ പണത്തിനും പ്രശസ്തിക്കും ഉള്ള, സ്വന്തം ഉള്ളില്‍ തന്നെ ഉള്ള സ്വാര്‍ഥമായ ആഗ്രഹം തന്നെയാണ് സ്ത്രീ ഇവിടെ വില്പനചരക്കായതിന്റെ കാരണങ്ങളില്‍ പ്രധാനം. നേരത്തെ പറഞ്ഞ ആത്മകഥനങ്ങളും ഈ വില്പനകളില്‍ പെടും എന്നത് പലരും സൌകര്യപൂര്‍വ്വം മറക്കുന്നു.കാരണം വില്പന എന്നത് പ്രദര്‍ശന വസ്തു ആവുക എന്ന ഇടുങ്ങിയ ചിന്തയിലേക്ക് ചുരുക്കുകയാണ് ഇവിടത്തെ പ്രഖ്യാത ബുദ്ധിജീവികള്‍.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;അടുക്കള ഇത്തരം ആത്മകഥകളെ കണ്ണടച്ച് വിമര്‍ശിക്കുകയല്ലട്ടോ. അവയുടെ ലക്ഷ്യം മഹത്തരമായ എന്തോ ആണെന്ന വ്യാഖ്യാനങ്ങള്‍ ഉയരുമ്പോള്‍ ആ പുകമറയില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകരുത് എന്ന് ഓര്‍മ്മിപ്പിച്ചതാണ്. കൂട്ടത്തില്‍ തന്റേടത്തോടെ തന്റെ ആത്മകഥ എഴുതി തുടങ്ങാന്‍ ഉള്ള പ്രധാന കാരണം തുറന്നു പറഞ്ഞ ആ സഹോദരിക്കുള്ള അഭിനന്ദനങ്ങളും ഇവിടെ കുറിക്കട്ടെ. അവരുടെ നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ ആവില്ലെങ്കിലും യാദാര്‍ത്ഥ്യം തുറന്നു പറയാന്‍ അവര്‍ കാണിച്ച ധൈര്യം ഇവിടെ പലര്ക്കും അന്യമാണ്.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;സ്ത്രീയെ വില്പനചരക്കാക്കുന്നു എന്ന് സ്വരമുയര്‍ത്തുന്ന എഴുത്തുകാര്‍ അവരുടെ കഥാപാത്രങ്ങളിലൂടെ മറ്റൊരു തരത്തില്‍ അവളെ വില്‍ക്കുക തന്നെയാണ് ചെയ്യുന്നത്. അതിനെ ദാര്‍ശനികവല്ക്കരിക്കുകയും മറ്റുള്ളതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ നിലപാടുകള്‍ ആരും തന്നെ ചര്‍ച്ച ചെയ്യാനിടയില്ല. ഇവരൊക്കെ തന്നെയാണല്ലോ സമൂഹത്തിന്റെ എല്ലാ ചര്‍ച്ചകളുടെയും മൊത്തവ്യാപാരികള്‍. തന്നെയുമല്ല, സ്വയം വിമര്‍ശനം എന്നൊന്ന് നമ്മുടെ പുരോഗമന വാദികള്‍ക്ക് അന്യം നിന്നിരിക്കുകയും ചെയ്തിരിക്കുന്നു. സ്വയം ന്യായീകരണം മാത്രമാണല്ലോ എന്നും അവര്ക്കു പഥ്യം. അതിലെ ഇരട്ടത്താപ്പ് വിളിച്ചു പറയാന്‍ ഒരു നാവു അവര്‍ക്കിടയില്‍ നിന്നു തന്നെ എന്നെങ്കിലും സ്വരം ഉയര്‍ത്തും എന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ.&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-6855373041771599482?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/6855373041771599482/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=6855373041771599482' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6855373041771599482'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6855373041771599482'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/10/24.html' title='24. സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-6556456215614410565</id><published>2009-10-16T23:30:00.014+05:30</published><updated>2009-11-24T12:17:35.357+05:30</updated><category scheme='http://www.blogger.com/atom/ns#' term='MEDIA'/><category scheme='http://www.blogger.com/atom/ns#' term='TRAGEDY'/><category scheme='http://www.blogger.com/atom/ns#' term='NEWS'/><title type='text'>23. സൂക്ഷിക്കുക!!! കഴുകന്മാര്‍ കാത്തിരിക്കുന്നു!!!</title><content type='html'>&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/Sti0mm6qTPI/AAAAAAAAAQA/JfhEQw3svwo/s1600-h/Shubh_Deepavali_Wishes-Diwali-161_big.gif"&gt;&lt;img id="BLOGGER_PHOTO_ID_5393259129150786802" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/Sti0mm6qTPI/AAAAAAAAAQA/JfhEQw3svwo/s200/Shubh_Deepavali_Wishes-Diwali-161_big.gif" border="0" /&gt;&lt;/a&gt; &lt;div align="justify"&gt;നാളെ ദീപാവലി.&lt;br /&gt;&lt;br /&gt;ദീപങ്ങളുടെ ഉത്സവം. ആഹ്ലാദത്തിന്റെ മധുരം പങ്കുവക്കുന്ന അവസരം. 14 വര്‍ഷം നീണ്ട വനവാസത്തിനു ശേഷം, തന്റെ അവതാര കര്‍മ്മമായ രാവണ വധത്തിനും ശേഷം, പത്നി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടെ തിരിച്ചെത്തിയ ശ്രീരാമനെ അയോധ്യയിലെ ജനങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ എതിരേറ്റത്തിന്റെ ഓര്‍മ്മകള്‍ ആണിതെന്നു&lt;br /&gt;ഐതിഹ്യങ്ങള്‍ പറയുന്നു. നമുക്കു വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാം. എങ്കിലും ദീപാവലി എന്നാല്‍ ദീപങ്ങളുടെ ആഹ്ലാദത്തിന്റെ ആഘോഷവേള തന്നെയാണ്. നമ്മുടെ എല്ലാവരുടെയും മനസ്സു സ്നേഹം എന്ന ദീപത്താല്‍ പ്രഭാപൂരിതമാകട്ടെ. എല്ലാ സഹോദരങ്ങള്‍ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.&lt;br /&gt;&lt;br /&gt;ആഹ്ലാദത്തിന്റെ അലയടികള്‍ ഉയരങ്ങളെ മുഖരിതമാക്കുമ്പോഴും അടുക്കളയുടെ മനസ്സു ആ സന്തോഷത്തില്‍ മുഴുവനായും പങ്കു ചേരാനാവാതെ നില്‍ക്കുകയാണ്‌. അതെ, മനസ്സില്‍ ഇപ്പോഴും ഈ ആഘോഷത്തില്‍ നമ്മോടൊപ്പം ഇല്ലാതെ പോയ ആ 45 മനുഷ്യര്‍ ആണ്. അവരാരും തന്നെ നമ്മുടെ പരിചിതര്‍ ആയിരുന്നില്ല. എങ്കിലും അവര്‍ നമ്മുടെ അതിഥികള്‍ ആയിരുന്നു.ഈ ആഘോഷം അവരുടെ സ്വപ്നങ്ങളിലും ഉണ്ടായിരുന്നിര്‍ക്കില്ലേ... ഉണ്ടായിരുന്നിരിക്കും. അവരും നമ്മെപ്പോലെ തന്നെ സ്വപ്നങ്ങളും മോഹങ്ങളും ഉള്ള മനുഷ്യര്‍ തന്നെയല്ലേ. ആ സഹോദരങ്ങളെ ഓര്‍ത്തു ഒരു നിമിഷം, ഈ ആഘോഷത്തിനിടക്കും ഒരു നിമിഷം ഇമകള്‍ പൂട്ടാം.&lt;br /&gt;&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;അനുദിനം ദുരന്തങ്ങള്‍ ഒരുപാട് കേട്ടു കേട്ടു നമ്മുടെ മനസ് മരവിച്ചിട്ടുണ്ടാകാം. എന്നാലും തേക്കടി ദുരന്തം ചെറു ഞെട്ടലോടെ തന്നെയാണ് നാം ശ്രവിച്ചത്. എങ്കിലും ആ ദുരന്തത്തേക്കാള്‍ അടുക്കളക്ക് ഏറെ വേദന ഉളവാക്കിയത് ആ ദുരന്തം നമ്മിലെക്കെത്തിയ രീതി കണ്ടിട്ടാണ്. അത് കൊണ്ടു തന്നെ ഇന്നു അടുക്കള നിങ്ങളുമായി പങ്കു വയ്ക്കുന്നത് ആ ആഘോഷത്തിന്റെ ആശങ്കകള്‍ ആണ്. ആ ദുരന്തം ആഘോഷമായത്തിന്റെ വേദനകള്‍.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;'ദുഖ സംഖ്യ : 46'&lt;/strong&gt;&lt;br /&gt;തേക്കടി ബോട്ട് ദുരന്തത്തിനെ പ്രദിപാദിച്ചു നമുടെ പ്രധാന പത്രങ്ങളില്‍ ഒന്നില്‍ വന്ന തലക്കെട്ട് ആണിത്. യദാര്‍ത്ഥത്തില്‍ അവിടെ പൊലിഞ്ഞത് 45 ജീവന്‍ ആയിരുന്നു. അവര്‍ എഴുതിയ ഈ ദുഖ സംഖ്യ ഒരു കൈപ്പിഴയായി തള്ളിക്കളയാന്‍ കഴിയില്ല. കാരണം ആ തലക്കെട്ട്‌ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത തന്നെ ആയിരുന്നു. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും വച്ചു നോക്കിയാല്‍ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖവും അത് തന്നെയാണ്. വായനക്കാരില്‍ പരമാവധി ഞെട്ടല്‍ അല്ലെങ്കില്‍ സ്തോഭം ജനിപ്പിക്കാന്‍ കേട്ടു കേള്‍വികളിലെ വസ്തുതകളെ അന്വേഷിക്കാതെ തങ്ങളുടെ പങ്കും ചേര്‍ത്ത് വിസര്‍ജിക്കുന്ന ആധുനിക അന്വേഷണാത്മക പത്ര പ്രവര്‍ത്തനം. &lt;div align="justify"&gt;&lt;br /&gt;&lt;br /&gt;പത്രത്തിലെ ചിത്രങ്ങളെക്കാളും (അവയും പലതും അരോചകം തന്നെ) ഭീകരമായത് ചാനലുകള്‍ ആ വാര്‍ത്ത അവതരിപ്പിച്ച ശൈലിയാണ്. മരണ സംഖ്യ എത്രയും കൂടാമോ അത്രയും കൂടണമെന്ന ആഗ്രഹം ധ്വനിപ്പിക്കുന്നതായിരുന്നു എല്ലാ അവതാരകരുടെയും അവതരണം. അതെ, എല്ലാവരും ജീവന് വേണ്ടി പ്രാര്‍ത്തിക്കുമ്പോള്‍ അവര്‍ മരണസംഖ്യ ഉയരാന്‍ പ്രാര്‍ത്തിക്കും. കാരണം ഉയരുന്ന ആ സംഖ്യയിലാണ് വാര്‍ത്താമൂല്യം എന്നൊരു അലിഖിത സങ്കല്പം തന്നെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കണം. കാരണം സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷിച്ചെടുത്ത ജീവന്റെ എണ്ണം അവര്‍ക്ക് അറിയേണ്ട. അറിയേണ്ടത് ഒന്നു മാത്രം. എത്ര പേര്‍ മരിച്ചു. ഇനി എത്ര പേര്‍ കൂടി മരിക്കും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നതു 1994 - ഇല്‍ പുലിറ്റ്സര്‍ സമ്മാനം കിട്ടിയ കെവിന്‍ കാര്‍ട്ടന്റെ പ്രശസ്തമായ ഒരു ചിത്രമാണ്. തന്റെ വിശപ്പടക്കാനായി മുന്നില്‍ ഇഴയുന്ന അസ്ഥി പഞ്ചരമായ ബാലന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ ചിത്രം.&lt;img id="BLOGGER_PHOTO_ID_5393259292864072530" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 300px; CURSOR: hand; HEIGHT: 230px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/Sti0wIy8y1I/AAAAAAAAAQI/vD_lDgpGNI0/s320/a.bmp" border="0" /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;കാള പെട്ടെന്ന് കേട്ടാല്‍ കയറെടുക്കുന്ന നിലയിലേക്ക് പത്രങ്ങള്‍ അധപതിചിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണം ആണല്ലോ അമേരിക്കക്കാരന്‍ പട്ടിയെ തിന്നു റെക്കോറഡ് സ്ഥാപിച്ചു എന്ന് നമ്മള്‍ വായിക്കാന്‍ ഇടയായത്. അതിനേക്കാള്‍ അരോചകമായ ദൃശ്യങ്ങള്‍ ആയിരുന്നു ഒരു കേസിന്റെ നാര്‍ക്കോ പരിശോദനയുടെ സംപ്രേഷനത്തിലൂടെ നമ്മള്‍ അനുഭവിച്ചത്. &lt;strong&gt;മാധ്യമങ്ങള്‍ പറയുന്നുണ്ട് ഞങ്ങള്‍ ഇടപെടുന്നത്‌ കൊണ്ടാണ് കേസുകള്‍ മാഞ്ഞു പോകാതെ നില്‍ക്കുന്നതെന്ന്. ഒന്നു ചോദിച്ചോട്ടെ മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. പെണ്‍വാണിഭം, കൊലപാതകം, അഴിമതി; മാധ്യമങ്ങള്‍ ഇടപെട്ട ഏത് മേഖലയിലെ കേസുകളും ഒരിടത്തും എത്തിയില്ല. അല്ലാത്ത അനേകം കേസുകള്‍ കോടതിയില്‍ നീതിപൂര്‍വ്വം തന്നെ നടക്കുന്നുമുണ്ട് .&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് നല്കുന്ന പ്രാധാന്യങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. സംഭവങ്ങള്‍ അല്ല, വ്യക്തികള്‍ക്കനുസരിച്ചാണ് വാര്‍ത്തയുടെ പ്രാധാന്യം ഇന്നു നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രശസ്തര്‍ തുമ്മിയാല്‍, പച്ചക്കറി വാങ്ങിയാല്‍, പൊട്ടു തൊട്ടാല്‍, മാച്ചാല്‍ എല്ലാം വാര്‍ത്ത. അതിനേക്കാള്‍ വലിയ സംഭവങ്ങള്‍ ഒന്നും വാര്‍ത്തയല്ല. കാരണം അത് ചെയ്തത് പ്രശസ്തര്‍ അല്ല. സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ ലക്ഷ്യമിടുക എന്നൊരു ദുഷ്‌പ്രവണതയും മാധ്യമങ്ങള്‍ ഇന്നു സ്വീകരിക്കുന്നു. രസകരമായ വസ്തുത വേട്ടയാടപ്പെടുന്ന ചിലരെ പ്രശസ്തരാക്കിയതും ഈ മാധ്യമങ്ങള്‍ തന്നെ ആണെന്നതാണ്. ആടിനെ പട്ടിയാക്കുക, പിന്നെ അതിനെ പേപ്പട്ടി എന്നും പറഞ്ഞു ഓടിച്ചിട്ട്‌ തല്ലി കൊല്ലുക. എല്ലാം വാര്‍ത്ത തന്നെ.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;മറ്റൊരു ദുഖകരമായ കാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോടും സമൂഹത്തിലെ ആദരണീയരോടും ഉള്ള ബഹുമാനമില്ലായ്മയാണ്. മുതിര്‍ന്നവര്‍ക്ക് സാദാരണക്കാര്‍ നല്‍കുന്ന ബഹുമാനം പോലും അഭ്യസ്തവിദ്യരെന്നു അവകാശപ്പെടുന്ന ഇവര്‍ നല്‍കുന്നില്ല. അറിവ് നമ്മെ എളിമയുള്ളവര്‍ ആക്കും എന്ന പ്രശസ്ത വാചകം ഓര്‍ക്കുക. എന്നാല്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകരില്‍ എളിമക്ക് പകരം തങ്ങളാണ് അവസാന വാക്കെന്ന അഹങ്കാരമാണ് അവരുടെ ശരീരഭാഷയിലും മറ്റുള്ളവരോടുള്ള അവജ്ഞ്ഞയിലും തെളിഞ്ഞു കാണുന്നത്. മാധ്യമങ്ങള്‍ എന്തിനും ഏതിനും സമൂഹത്തെ കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് ഇന്നു കൂടുതലും കാണുന്നത്. മാധ്യമ പ്രവര്‍ത്തനം എന്നാല്‍ സമൂഹത്തെ നേരിന്റെ നന്മയുടെ പുരോഗമനത്തിന്റെ ദിശയിലേക്ക് നയിക്കുക എന്നതായിരുന്നു ഒരു കാലത്തെ അര്‍ഥം. അങ്ങിനെ ചെയ്ത സമാദരണീയരായ പത്രാധിപരുടെയും പത്രപ്രവര്‍ത്തകരുടെയും നാടായിരുന്നു ഇത്. മറ്റെവിടെയും എന്നപോലെ പാശ്ചാത്യ സംസ്കാരം മാധ്യമങ്ങളെയും ബാധിച്ചതാണ് ഇത്തരമൊരു അവസ്ഥയില്‍ എത്താന്‍ കാരണം എന്ന് തോന്നുന്നു.പ്രശസ്തരുടെ പിന്നാലെ ഉള്ള ഓട്ടം അവിടത്തെ പത്രപ്രവര്‍ത്തനം ആയിരുന്നു. പാപ്പരാസി. ഇന്നു ഇവിടെ നടമാടുന്നതും മറ്റൊന്നല്ല. അവിടെ പ്രശസ്തര്‍ക്ക് പിന്നാലെ ഓട്ടം ആയിരുന്നെങ്കില്‍ ഇവിടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം പ്രശസ്തര്‍ സ്വയം ഇവരുടെ മുന്നിലേക്ക് നിന്നു കൊടുക്കാന്‍ തയ്യാറായിരുന്നു. സ്വന്തം ചിലവില്‍ വഴി നീളെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും, കാശ് മുടക്കി തനിക്ക് തന്നെ സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും, സ്വയം ഒരു കമ്മറ്റി ഉണ്ടാക്കി അവാര്‍ഡുകള്‍ സ്വീകരിക്കുന്നതും ഒക്കെ പ്രശസ്തിയുടെ ജ്വരം തലയ്ക്കു പിടിച്ച ഒരു ജനതയെ തന്നെയല്ലേ കാണിച്ചു തരുന്നത്. ഇല നക്കി നായുടെ ചിറി നക്കി എന്ന പോലെ മാധ്യമങ്ങളും പിന്നാലെ അണി നിരന്നപ്പോള്‍ എല്ലാം ശുഭം.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;യദാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ഇന്നു ചെയ്യുന്നത് ഉത്തരവാദിത്വമില്ലാത്ത ഒരു പണിയാണ്. എവിടെയും ചെന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടം ആക്കെ കുഴപ്പമാണ് എന്നൊരു ഭീതി ജനിപ്പിക്കുക എന്നത് മാത്രം ആയിപ്പോകുന്നു അവരുടെ പ്രവര്‍ത്തനം. ഒരു സംഭവം പൂര്‍ണമാകും മുന്പ് തന്നെ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ആര്‍ക്കു വേണ്ടിയാണ്. ഈ ചര്‍ച്ചകള്‍ കൊണ്ടു എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ? ചില ചര്‍ച്ചകളില്‍ ചിലര്‍ എനിക്ക് പറയാന്‍ ഉള്ളത് മുഴുവന്‍ പറയാന്‍ അനുവദിക്കണം എന്ന് യാചിക്കുന്നതു കേള്‍ക്കം. അത് അനുവദിച്ചില്ല എങ്കിലും തങ്ങളാണ് ശരി, തങ്ങള്‍ ആണ് സര്‍വാധിപതി എന്ന ഹുങ്കോടെ അവതാരകര്‍ നടത്തുന്ന ചര്‍ച്ചകളില്‍ പിന്നെയും അവര്‍ വരും. കാരണം തങ്ങളെ നാലാള്‍ കണ്ടു കൊണ്ടിരിക്കണം എന്നതല്ലാതെ മറ്റെന്താവാന്‍!!! അല്ലെങ്കില്‍ നാണം എന്നത് അഭിമാനം എന്നത് ലവലേശം ഉണ്ടാകില്ല. ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകര്‍ക്ക് ഒരിക്കലും അതിനുള്ള പക്വത ഇല്ലെന്നത് അവരുടെ പ്രകടനത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം. നിഷ്പക്ഷരാവാന്‍ ആര്‍ക്കും കഴിഞ്ഞേക്കില്ല. പക്ഷെ പ്രതിപക്ഷ ബഹുമാനം എന്നൊന്ന്, അംഗീകരിച്ചില്ലെങ്കിലും തങ്ങള്‍ പറയുന്നതിന്റെ എതിര്‍വാദങ്ങള്‍ കേള്‍ക്കാന്‍ ഉള്ള സഹിഷ്ണുത എങ്കിലും കാണിക്കാന്‍ ഇവര്‍ മറക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക് അപ്പുറത്തുള്ളവരെ പരസ്യമായി പരിഹസിക്കാനും ഇവര്‍ക്ക് മടിയില്ല. പക്ഷെ അവരും കളിപ്പാവകള്‍ മാത്രമാണ് എന്നതാണ് യാദാര്‍ത്ഥ്യം. വലിയ താല്പര്യങ്ങളുള്ള പത്ര മുതലാളി മാരുടെ ബലി മൃഗങ്ങള്‍.തത്സമയ ചര്‍ച്ചകളില്‍ പോലും ചോദിക്കേണ്ട ചോദ്യങ്ങള്‍ അപ്പപ്പോള്‍ ലാപ്‌ ടോപ്പില്‍ തെളിയുമത്രേ. അതിനപ്പുറം ഒന്നും മിണ്ടാന്‍ അവര്‍ക്കധികാരമില്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;വാര്‍ത്ത ചാനലുകള്‍ ആണ് വാര്‍ത്തകളുടെ മൂല്യശോഷണത്തിന് മറ്റൊരു കാരണം. ദിവസം മുഴുവന്‍ എന്തെങ്കിലും കാണിച്ചേ തീരു എന്ന അവസ്ഥ, അവസരങ്ങളേക്കാള്‍ വലിയ അബദ്ധങ്ങള്‍ ആണ് സൃഷ്ടിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നു രണ്ടു കുറ്റാരോപിതരെ കൊണ്ടു വരുന്ന വഴി മുഴുവന്‍ തല്‍സമയം കാണിച്ചത് എന്തിനായിരുന്നെന്ന് അവര്‍ക്ക് പോലും പറയാനാവില്ല. ചില വിവരങ്ങള്‍, അപൂര്‍ണ്ണമായ വിവരങ്ങള്‍ തെറ്റിദ്ദാരണകള്‍ പരത്താന്‍ മാത്രമെ ഉപകരിക്കൂ. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന ഭൂരിപക്ഷം കാര്യങ്ങളും അവ്യക്തമായ അറിവോടെയാണ് എന്നത് വളരെ ഖേദകരം ആണ്. ചര്‍ച്ചകള്‍ക്കൊടുവില്‍ ചര്‍ച്ചക്ക് മുന്‍പ് തന്നെ എഴുതി വച്ച ചര്‍ച്ചയുടെ അവസാനഫലം പ്രാസമൊപ്പിച്ചു പറയുന്നതോടെ അപ്രസക്തമാകുന്നത് അതുവരെ അതെക്കുറിച്ച് സംസാരിച്ച സംവദിച്ച വിദഗ്ദരുടെ വാക്കുകളും വാദങ്ങളും അത് കണ്ടു നമ്മില്‍ ഉണര്‍ന്ന ചിന്തകളും മാത്രമല്ല; ആ ചര്‍ച്ച തന്നെയാണ്. അവര്‍ ഉദ്ദേശിക്കുന്ന ദിശയിലേക്ക് ചര്‍ച്ച എത്തുന്നില്ലെങ്കില്‍ വലിച്ചു നീട്ടി മറ്റുള്ളവരുടെ വാക്കുകളെ മുഴുവന്‍ അവഗണിച്ച് അങ്ങോട്ടേക്ക് എത്തിക്കുന്ന കാഴ്ചയും നമ്മള്‍ ഇന്ന് കാണുന്നു. അറിയാത്ത കാര്യത്തെ കുറിച്ചു മിണ്ടാതിരിക്കുക എന്ന കേവല മര്യാദ പോലും അവര്‍ മറക്കുന്നു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ആയിരം &lt;a href="http://4.bp.blogspot.com/_nQiqh1j6ezU/Sti0303el6I/AAAAAAAAAQQ/7GR6K4rvq54/s1600-h/Thekkady_Jala_6232a_j_6232f%5B6%5D.jpg"&gt;&lt;img id="BLOGGER_PHOTO_ID_5393259424953309090" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 200px; CURSOR: hand; HEIGHT: 126px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/Sti0303el6I/AAAAAAAAAQQ/7GR6K4rvq54/s200/Thekkady_Jala_6232a_j_6232f%5B6%5D.jpg" border="0" /&gt;&lt;/a&gt;കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്‌. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നമ്മുടെ ഉള്ളിലുള്ള വാസനയെ തന്ത്രപൂര്‍വ്വം മുതലെടുക്കുകയാണവര്‍. ക്രൂരമെന്നും പൈശാചികമെന്നും ഉള്ള വാക്കുകള്‍ അധികം ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യുന്നതും മറ്റൊന്നല്ല എന്നത് സൌകര്യപൂര്‍വ്വം മറക്കുകയാണ്. അതില്‍ നിന്നൊരു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ പ്രശസ്തി ഭ്രമം നിന്നെ മതിയാവൂ. അത് വരെ ഈ അഭ്യാസങ്ങള്‍ ഇനിയും തുടരും. കാണുക തന്നെ, കണ്ണുണ്ടായിപ്പോയില്ലേ. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-6556456215614410565?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/6556456215614410565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=6556456215614410565' title='48 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6556456215614410565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/6556456215614410565'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/10/23.html' title='23. സൂക്ഷിക്കുക!!! കഴുകന്മാര്‍ കാത്തിരിക്കുന്നു!!!'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_nQiqh1j6ezU/Sti0mm6qTPI/AAAAAAAAAQA/JfhEQw3svwo/s72-c/Shubh_Deepavali_Wishes-Diwali-161_big.gif' height='72' width='72'/><thr:total>48</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-4218230922631264802</id><published>2009-10-10T17:00:00.017+05:30</published><updated>2009-11-24T12:21:56.478+05:30</updated><category scheme='http://www.blogger.com/atom/ns#' term='WIFE'/><category scheme='http://www.blogger.com/atom/ns#' term='WOMEN'/><category scheme='http://www.blogger.com/atom/ns#' term='MUSIC'/><category scheme='http://www.blogger.com/atom/ns#' term='SWATHI THIRUNAL'/><title type='text'>22. മൃദുല വികാരങ്ങള്‍ കടമകളെ മറവിയിലാഴ്ത്തുമ്പോള്‍...</title><content type='html'>&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/StFpLyrxkaI/AAAAAAAAAO0/rzukuIum5JM/s1600-h/1472786100_4739db76a6.jpg"&gt;&lt;img id="BLOGGER_PHOTO_ID_5391205880244048290" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 135px; CURSOR: hand; HEIGHT: 200px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/StFpLyrxkaI/AAAAAAAAAO0/rzukuIum5JM/s200/1472786100_4739db76a6.jpg" border="0" /&gt;&lt;/a&gt; " ഇതവസാനിപ്പിച്ചേ തീരൂ!!! എനിക്കീ ഭരണം വേണ്ട!!!&lt;br /&gt;ഒരു നിമിഷത്തെ സ്വസ്ഥത പോലും അറിഞ്ഞിട്ടു എത്രയോ കാലമായി... എല്ലാം മറക്കാന്‍ ശ്രമിച്ച്‌ പുലരും വരെ എഴുത്ത് മേശക്കരികില്‍ ഇരുന്നാലും വാക്കുകള്‍ അകന്നു നില്ക്കുന്നു. എന്നെയിത് ഭ്രാന്തു പിടിപ്പിക്കും. നിങ്ങളുടെയെല്ലാം മുന്നില്‍‌ യാചിക്കുന്ന ഈ രാജാവിനെയോര്‍ത്തു നിങ്ങള്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ!!!" &lt;div align="justify"&gt;&lt;br /&gt;&lt;br /&gt;ഇതു പറയുമ്പോള്‍ ഒരു പക്ഷെ സ്വാതി തിരുനാള്‍ രാമവര്‍മ്മ വിജയിക്കുകയായിരുന്നിരിക്കാം. തന്റെ പ്രേയസ്സിയെ തന്നില്‍ നിന്നും അകറ്റിയവരോടെല്ലാം... തന്റെ ഭാര്യ നാരായണിയോട് പോലും!!! സ്വാതി തിരുനാള്‍ എന്ന നാദോപാസകന്‍; പ്രണയം നഷ്ടമായ കാമുകന്‍ വിജയിക്കുകയായിരുന്നിരിക്കാം. പക്ഷെ ഇതിനെല്ലാം അപ്പുറം രാമവര്‍മ്മക്ക് മറ്റൊരു നിയോഗമുണ്ടായിരുന്നു. പിറക്കും മുന്‍പ്‌ തന്നെ തന്നില്‍ നിഷിപ്തമായ കര്‍ത്തവ്യം. വഞ്ചിനാടിന്റെ രാജാവ് എന്ന കടമ. ആ രാജാവിനെ വിശ്വസിച്ചു ജീവിച്ച തിരുവിതാംകൂറിലെ പ്രജകളുടെ സുരക്ഷ. ആ വാക്കുകളിലൂടെ പക്ഷെ അദ്ദേഹം തോല്‍പ്പിച്ചത് ജനസഹസ്രങ്ങളുടെ മനസ്സുകളിലെ ആ വിശ്വാസത്തെ ആയിരുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇന്നു അടുക്കളയില്‍ ആ രാജാവിന്റെ കഥയാണ്. നാം ഇന്നു അദ്ദേഹത്തെ ആരാധനയോടെ ഓര്‍ക്കുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ബലി കഴിച്ച മറ്റു ചില കാര്യങ്ങളുടെ കഥ.&lt;br /&gt;&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;ചരിത്രത്തിന്റെ താളുകള്‍ക്ക് കനം കൂടുന്നതിനനുസരിച്ച് പലതും വിസ്മൃതിയുടെ കാണാക്കയങ്ങളിലേക്ക് പറിചെറിയപ്പെടും. അക്കൂട്ടത്തില്‍ തിരുവിതാംകൂര്‍ എന്ന രാജ്യവും ആ രാജ്യത്തെ രാജ പരമ്പരയും മനസ്സുകളില്‍ നിന്നു മാഞ്ഞു പോയേക്കാം. എങ്കിലും കര്‍ണാടക സംഗീതത്തിന്റെ അവസാന സ്വരവും നിലക്കുന്നതു വരെ സ്വാതി തിരുനാളിന്റെ നാമം ഒരു പ്രളയത്തിനും തുടച്ചു നീക്കാനാവില്ല. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;32 വര്‍ഷം മാത്രം നീണ്ടു നിന്ന ആ ജീവിത യാത്രയില്‍ അദ്ദേഹം സംഗീതത്തിനു നല്കിയ സംഭാവനകള്‍ ആര്‍ക്കു മറക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ പേരു കൊത്തി വച്ച കീര്‍ത്തനങ്ങളും വര്‍ണ്ണങ്ങളും സംഗീതാസ്വാദകാരുടെ മനസ്സുകളില്‍ അദ്ദേഹത്തിന് അമരത്വം നല്കും. പക്ഷെ ആ യാത്രക്കിടയില്‍ അദ്ദേഹം മറന്നു പോയ ചില കാര്യങ്ങള്‍, (നിങ്ങള്‍ക്ക്‌ അതെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യം ഉണ്ടാവില്ല, അതിന്റെ ദുരിത പര്‍വ്വം താണ്ടെണ്ടത് ഒരിക്കലും നമ്മള്‍ ആരും അല്ലല്ലോ;) മരണം വരെ മനസ്സില്‍ കൊണ്ടു നടന്ന ചിലരും ഇവിടെ ജീവിച്ചിരുന്നു. നിങ്ങള്‍ ഓര്‍ക്കാത്ത പലരും. ഇന്നു അടുക്കളയിലേക്കു ഓര്‍മ്മകളുടെ കൂട് തുറന്നു വിടുന്നത് അവരില്‍ ഒരുവളാണ്. നാരായണി പിള്ള. സ്വാതി തിരുനാളിന്റെ ധര്‍മ്മ പത്നി. ക്ഷമിക്കുക അവളുടെ വാക്കുകള്‍ നിങ്ങളുടെ ആരാധനാവിഗ്രഹത്തിനു പോറല്‍ എല്പിചെങ്കില്‍. ക്ഷമിക്കുക, കാരണം അവള്‍ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. മനസ്സും ശരീരവും സംഗീതത്തിനു മാത്രം നല്കിയ സ്വാതി തിരുന്നാളിന്റെ മാത്രം ഭാര്യ.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;p align="justify"&gt;&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;"അമ്മ മഹാറാണിയോട് യാത്ര പറഞ്ഞു കൊട്ടാരത്തില്‍ നിന്നു തിരുവട്ടാര്‍ തറവാട്ടില്‍ എത്തും വരെ മനസ്സില്‍ അവരുടെ വാക്കുകള്‍ ആയിരുന്നു.&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;'കുട്ടീ; നിന്റെ സ്ഥാനം പല പെണ്‍കുട്ടികളും മോഹിച്ചതാണ്. ഇപ്പോഴും കൊതിക്കുന്നവരുണ്ട്. അതോര്‍മ്മ വേണം.'&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;ശരിയായിരുന്നു. പല പെണ്‍കുട്ടികളും മോഹിച്ചിരുന്നു. ഞാനും. പക്ഷെ ഇപ്പോള്‍ ആ മോഹങ്ങളെ പറിച്ചെറിഞ്ഞു മടക്കയാത്രയാണ്. എനിക്ക് പകരം വേറെ ഏതെങ്കിലും പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ യാത്ര ഇങ്ങനെ ഒറ്റക്കാകുമായിരുന്നോ? ആര്‍ക്കറിയാം. ചിലപ്പോള്‍ ആകുമായിരിക്കും.&lt;/p&gt;&lt;p align="justify"&gt;ഒരു സാദാരണ നായര്‍ കുടുംബമായ ആയ്ക്കുട്ടി വീട്ടിലെ ഈ പാവം കുട്ടിയുടെ പാട്ടുകേള്‍ക്കാന്‍ അദ്ദേഹം എത്തിയപ്പോള്‍ ഒരിക്കലും കരുതിയില്ല ജീവിതത്തില്‍ അദ്ദേഹമാണ് എന്റെ പാതിയായി വരുന്നതെന്ന്. ഞാന്‍ പാടുന്നത് കേള്‍ക്കെ അടഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ മിഴികളുടെ ആഴങ്ങളില്‍ ഞാന്‍ നിറയണമേ എന്ന് അറിയാതെ പ്രാര്‍ത്തിച്ചിരുന്നു. ഞാന്‍ വീണ മീട്ടുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ താളം പിടിക്കുന്നത്‌ എന്റെ ചുമലില്‍ ആയിരുന്നെങ്കിലെന്നു കൊതിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഞങ്ങളെ തിരുവട്ടാര്‍ അമ്മവീട്ടിലേക്ക് ദത്തെടുക്കാനും ജീവിത സഖി ആക്കാനും തീരുമാനിച്ചതറിഞ്ഞ നിമിഷം ആഹ്ലാദത്തേക്കാള്‍ ഏറെ അത്ഭുതം തന്നെ ആയിരുന്നു. വിവാഹവും ചടങ്ങുകളും ഒക്കെ സ്വപ്നമല്ല എന്ന് ചിന്തിയ്ക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി.&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5390926135305374466" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 189px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/StBqwfk_CwI/AAAAAAAAAOs/xJ0mOvv1zKc/s320/Snap00013.jpg" border="0" /&gt;&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;സ്വപ്നങ്ങളിലെ ജീവിതം യാദാര്‍ത്യമായപ്പോഴും മനസ്സുകൊണ്ടു ഒരു രാജ പത്നി എന്ന പദവിയുടെ ഭാരങ്ങളെ ആശങ്കയോടെ തന്നെയാണ് ഞാനോര്‍ത്തത്. ഇതു വരെ ഞാന്‍ വെറുമൊരു പെണ്ണായിരുന്നു. പക്ഷെ വാഞ്ചിനാടിന്റെ രാജപത്നി അങ്ങനെ ആണോ? മനസ് കുറേക്കൂടി പക്വമാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഒരു പെണ്‍കുട്ടിയില്‍ നിന്നും ഭാര്യയിലെക്കുള്ള ദൂരം അദ്ദേഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനായില്ല എന്നത് ഏറെ വൈകി ആണ് എനിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരുവിതാംകൂര്‍ മഹാരാജാവിനു ഭാര്യയെന്നാല്‍ ഭാവനയുടെ ലോകത്തേക്ക് വാഗ്ദേവതയുടെ സ്ഫുരണങ്ങളെ പറത്തിവിടാന്‍ ഉത്തേജനം നല്കുന്ന ഒരു സാമീപ്യം മാത്രമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല. അമ്മമഹാറാണിയും മറ്റുള്ളവരും പറഞ്ഞു തന്ന ചരിത്ര പാഠങ്ങളും എന്നെ പഠിപ്പിച്ചത് അങ്ങിനെ ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ തന്റെ കൃതികളെ ആലപിക്കുന്ന ഗായിക മാത്രം ആയാല്‍ മതി. പുലരും വരെ പ്രിയ രാഗങ്ങള്‍ വീണ മീട്ടിയാല്‍ മതി. മറ്റെല്ലാം, രാജ്യത്തെ സംഘര്‍ഷങ്ങളും, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായുള്ള പോരാട്ടങ്ങളും, പട്ടിണിയും, ദാരിദ്രവും എല്ലാം മറക്കാന്‍ അദ്ദേഹത്തിന് സംഗീതം കൊണ്ടു കഴിയുമായിരുന്നു.&lt;/p&gt;&lt;p align="justify"&gt;പക്ഷെ ഒരു രാജാവ് അങ്ങനെ ആകേണ്ട ഒരാള്‍ ആണോ?&lt;br /&gt;&lt;br /&gt;വളരെ ചെറിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതു. അലയടിക്കുന്ന തിരമാലയുടെ ഓളങ്ങളില്‍, പറവകളുടെ ചിറകടിയുടെ താളത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലിലെ കാറ്റിന്റെ മൂളലില്‍ എല്ലാം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞത് രാഗങ്ങളുടെ ലയമാണ്. കലാകാരന്മാര്‍ക്ക് ജീവിക്കാന്‍ ഭാവനകളുടെ ഊര്‍ജ്ജം മാത്രം മതി. എത്ര വിശക്കുന്ന വയറുമായും നിശ നീന്തി കടക്കാന്‍ രാഗ മേളങ്ങളുടെ നാദം മാത്രം മതി. പക്ഷെ, അതിന്റെ എത്രയോ അധികം സാദാരണ ജനങ്ങള്‍... അവര്ക്കു വിശപ്പടക്കാന്‍ കവിതയോ കഥകളിപ്പദമൊ മതിയാവില്ല.&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;എന്നിലെ സ്ത്രീ പോലും അദ്ദേഹത്തിന്റെ കാഴ്ച്ചയുടെ ചക്രവാളങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നിലെ കലാകാരിയെ മാത്രമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. അംഗീകരിക്കാന്‍ ഏറെ ബുദ്ദിമുട്ടിയെങ്കിലും ഞാനും അതുമായി പോരുത്തപ്പെട്ടിരുന്നു. അനന്തപദ്മനാഭന് ജന്മം നല്കുന്നത് വരെ. പക്ഷെ ഒരമ്മക്ക് ഒരിക്കലും സ്വാര്‍തയാകാനാവില്ല. നീണ്ടു കിടക്കുന്ന വയലിലെ കതിരുകള്‍ കാണുമ്പോള്‍ കാറ്റിന്റെ ഈണമല്ല, മക്കള്‍ക്ക്‌ വയറു നിറച്ചുണ്ണാനുള്ള നെല്ലിനെ കുറിച്ചാണ് അവള്‍ക്ക് ഓര്‍ക്കനുണ്ടാവുക. നിങ്ങള്‍ അവളെ എത്ര സൌന്ദര്യ ബോധമില്ലാതവള്‍ എന്ന് വിളിച്ചാലും. സംഗീതം മനസ്സിനെ സന്തോഷിപ്പിക്കാനുല്ലതാണ്. പക്ഷെ അതിനെക്കാള്‍ എത്രയോ വലുതാണ്‌ മനുഷ്യന്റെ വിശപ്പും ജീവിതവും.&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ സംഗീതത്തെ ഞാനും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം എന്നില്‍ നിന്നും ഓരോ നിമിഷവും അകലുകയായിരുന്നു. അദ്ദേഹത്തിന് ഉത്തേജനം നല്‍കാന്‍ കഴിവില്ലതവള്‍ എന്ന് ഏറെ കുറ്റപ്പെടുതുമ്പോഴും അദ്ദേഹം ഓര്‍ത്തില്ല, ഞാന്‍ ചെയ്യുന്നത് അതിനെക്കാള്‍ എത്രയോ വലിയ കര്‍മ്മമാണെന്ന്. അദ്ദേഹം തന്റെ ധര്‍മ്മങ്ങള്‍ സ്വയം മറന്നതായി നടിക്കുമ്പോഴും. ഒടുവില്‍ തഞ്ചാവൂരിലെ സുഗന്ധവല്ലി എന്ന നര്‍ത്തകിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിര് കടക്കുന്നു എന്നറിഞ്ഞപ്പോഴും മനസിലെ വേദനയടക്കി കൊട്ടാരത്തില്‍ തന്നെ ഞാന്‍ കഴിഞ്ഞു . വിവാഹരാത്രി കിടപ്പറയിലേക്ക് കാലെടുത്തു വക്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;' ഈ വാതിലിനിപ്പുറം ഞാന്‍ രാജാവല്ല. നീ രാജപത്നിയുമല്ല. വെറും ഭര്‍ത്താവും ഭാര്യയും മാത്രം.'&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;p align="justify"&gt;പക്ഷെ ഇപ്പോള്‍ ആ മുറിക്കകത്ത് അദ്ദേഹം രാജാവാണ്. ഞാന്‍ ആ പഴയ ദാസിയും. പക്ഷെ, തിരുവാതിരക്കു സുഗന്ധവല്ലിയുടെ നൃത്തത്തിന് ഞാന്‍ വീണ മീട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോള്‍.... എനിക്ക് വയ്യ. എനിക്കതിനെങ്ങനെ കഴിയും. എന്നെപ്പോലെ അവളും ഒരു കലാകാരി ആയിരിക്കാം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു ഭാര്യയും അവള്‍ എന്റെ ഭര്‍ത്താവിന്റെ-&lt;/p&gt;&lt;p align="justify"&gt;ഇല്ല. എനിക്കതിനു കഴിയില്ല. അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കുന്നില്ല എന്നായിരുന്നു അതിന് ഞാന്‍ കേട്ട പഴി. പഴിചോട്ടെ, അദ്ദേഹം രാജാവാണ്. ഇഷ്ടമുള്ളത് ചെയ്യാം. പക്ഷെ എന്റെ ഭര്‍ത്താവ്, എന്റെ കുഞ്ഞിന്റെ പിതാവ് അങ്ങിനെ ചെയ്യുന്നത് എനിക്കൊരിക്കലും സഹിക്കാനാവില്ല. ശരിയാണ്. അദ്ദേഹം അതിനപ്പുറം പലതുമാണ്. പക്ഷെ അത് കൊണ്ടു അദ്ദേഹം അതല്ലതാകുമോ? ഇല്ല. ഒരിക്കലും ആകാന്‍ പാടില്ല. ആരും.&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;p align="justify"&gt;പോകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമോര്‍ത്തത് അദ്ദേഹത്തോട് യാത്ര പറയണമെന്നാണ്. പക്ഷെ ആ മനസില്‍ നിന്നു ഇറങ്ങുംബോഴല്ലേ യാത്ര ചോദിക്കെണ്ടൂ. ഞാനെന്ന ഭാര്യയെ ഒരിക്കലും അദ്ദേഹം മനസ്സില്‍ കുടിയിരുതിയിരുന്നില്ല. അവിടെ ഞാനെന്ന കലാകാരിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവള്‍ ഇന്നില്ല. ഇനി ഒരിക്കലും തിരിച്ചു വരാന്‍ കഴിയുകയുമില്ല. ഇപ്പോള്‍ ഞാന്‍ അറിയുന്നു. അദ്ദേഹത്തിന് ഭാര്യ ആയിരുന്നില്ല വേണ്ടിയിരുന്നത്. പേരിനൊരു ഭാര്യ ആയിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഒരു സഹയാത്രിക ആയിരുന്നു. എല്ലാത്തിനും കാഴ്ചക്കാരി മാത്രമാകാന്‍ കഴിയുന്ന ഒരു സഹയാത്രിക. സുഗന്ധവല്ലി അതായിരുന്നിരിക്കാം. പുതിയ കൊട്ടാരത്തില്‍ അവളെയും കുടുംബത്തെയും പാര്‍പിച്ചപ്പോഴും അവള്‍ പറഞ്ഞതു തനിക്കൊന്നും വേണ്ട എന്നായിരുന്നു. ഞാന്‍ ആവശ്യങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടിക്കുന്നു എന്ന് പരാതി പറയുന്ന അദ്ദേഹത്തിന് എന്റെ ആവശ്യങ്ങള്‍ എന്റെ മാത്രം ആവശ്യങ്ങള്‍ അല്ല എന്ന് കാണാന്‍ ആവാതെ പോയി.&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;അദ്ദേഹം പറഞ്ഞതു ശരിയാണ്. തെറ്റിപ്പോയി. ഞാന്‍ അദ്ദേഹത്തെ അറിഞ്ഞതും അദ്ദേഹം എന്നെ അറിഞ്ഞതും. തെറ്റിപ്പോയി."&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നാരായണിക്ക് ഇത്രയേ പറയാനാവൂ. വിലയിരുത്തേണ്ടത് നമ്മള്‍ ആണ്. ആര്‍ക്കാണ് തെറ്റിയത്. നാരായണി ചിന്തിച്ചതും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതും ഒരു ഭാര്യയുടെ ഭാഗത്ത് നിന്നാണ്. ഒരു രാജ്യം ഭരിക്കേണ്ട രാജാവിന്റെ ഭാര്യയുടെ. പക്ഷെ സ്വാതി തിരുനാള്‍ പലപ്പോഴും മറന്നതും അതാണ്‌. താന്‍ സംഗീത ഉപാസകനാണ് എന്നതിനപ്പുറം തിരുവിതാംകൂര്‍ രാജാവാണെന്ന കാര്യം. തനിക്ക് ലഭിച്ച രാജ പദവി കൊണ്ടു കലാകാരനമാരെ പ്രോല്‍സാഹിപ്പിച്ച അദ്ദേഹം അതിനെക്കാളുപരി ആ പദവികൊണ്ട് ചെയ്യനുണ്ടായിരുന്ന കര്‍ത്തവ്യങ്ങളില്‍ പലതും വിസ്മരിച്ചതിന്റെ പ്രതിഫലനമാണ് ആദ്യം കേട്ട വാക്കുകളായി തിരുവിതാംകൂറില്‍ മുഴങ്ങിയത്. രാജ്യത്തിന്റെ ശക്തിയുടെ പ്രതിരൂപമാകേണ്ട രാജാവ് ഒരു സ്ത്രീയുടെ പേരില്‍ സ്വന്തം ജീവിതം ബലി കഴിച്ചപ്പോള്‍....&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;ഒരു കലാകാരന്‍ ഒരു മനുഷ്യസ്നേഹി കൂടി ആയിരിക്കണം എന്നൊരു ചൊല്ലുണ്ട്. തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു സങ്കല്‍പങ്ങളുടെ വാല്‍മീകങ്ങളില്‍ സുഷുപ്തിയിലാണ്ട് നില്‍ക്കെണ്ടാവാന്‍ അല്ല മനുഷ്യ സ്നേഹി. പക്ഷെ കലാകാരന്മാരുടെ ഒരു ദൌര്‍ബല്യമാണ് അംഗീകാരം, പ്രശസ്തി. ഒരു കുടുംബനാഥന്‍ എന്ന കടമ നിര്‍വഹിച്ചാല്‍ ഒരിക്കലും പ്രശസ്തി കിട്ടില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ ചില കലാകാരന്‍മാരെങ്കിലും അത്തരം ചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. പിതാവെന്ന മകനെന്ന ഭര്‍ത്താവെന്ന അടിസ്ഥാന കടമകളെ അവര്‍ പാടെ വിസ്മരിക്കുന്നു. അവര്‍ക്കതിനു കഴിയാതെ അല്ല. മറ്റുള്ളവര്‍ തങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന വിട്ടു വീഴ്ചകളുടെ ഒരംശം തന്റെ പിടിവാശി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായാല്‍ അവര്‍ക്കതിനു കഴിയും. മനസ്സിലെ സ്വാര്‍തത അല്പമൊന്നു കുറച്ചാല്‍ അവര്‍ക്കതിനു കഴിയും. പക്ഷെ ജനശതങ്ങളെ തന്റെ പ്രതിഭ കൊണ്ടു ആനന്ദിപ്പിക്കുന്ന അവന്‍ തന്റെ ഉറ്റവരെ അങ്ങേ അറ്റം വിഷമിപ്പിക്കുന്ന കാഴ്ച ആനന്ദസാഗരത്തില്‍ ആറാടുന്ന നമ്മുടെ നയനങ്ങള്‍ക്ക് കാണാന്‍ ആയെന്നു വരില്ല. ഓരോ മനുഷ്യനും, അവന്‍ കലാകാരനായാലും കൊലപാതകി ആയാലും, സമൂഹത്തോട് ആവശ്യം ചെയ്യേണ്ട കടമകള്‍ ഉണ്ട്. ജീവിക്കാന്‍ അടിത്തറ ഒരുക്കി തന്നതിന്റെ പ്രത്യുപകാരം. പക്ഷെ ഓരോ സമൂഹവും തുടങ്ങുന്നത് തന്നില്‍ നിന്നു തന്നെയാണ്. വ്യക്തി-കുടുംബം-സമൂഹം-രാഷ്ട്രം എന്നിങ്ങനെ വികസിക്കുന്ന ആ കണ്ണിയിലെ രണ്ടാമത്തെ കണ്ണി അവര്‍ പലപ്പോഴും വിസ്മരിക്കുന്നു. അത് കൊണ്ടു തന്നെ ജീവിതത്തില്‍ സ്വസ്ഥത എന്നത് കേവലം സങ്കല്‍പമായി തന്നെ അവശേഷിക്കുന്നു. മനുഷ്യന്‍ ഒരിക്കലും സങ്കല്പങ്ങളില്‍ ഉറങ്ങേണ്ടാവനല്ല. യാദാര്‍ത്യങ്ങളോട് പോരുതെണ്ടാവനാണ്.&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;p align="justify"&gt;സ്വാതി തിരുനാള്‍ മഹാനായ സംഗീതജ്ഞനായിരുന്നു. പക്ഷെ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം എന്താണ്? അദ്ദേഹം തന്റെ ഭാര്യയെ പ്രണയിച്ചിരുന്നു. പക്ഷെ അദ്ദേഹം തിരികെ പ്രതീക്ഷിച്ച പ്രണയത്തിനു എല്ലാ സ്വാതന്ത്രവും അനുവദിച്ചു കൊടുക്കുക എന്ന അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. സ്വാതത്രം എന്ന വാക്കു തന്നെ അസംതൃപ്തിയുടെ ഉത്പന്നമാണ്. സംതൃപ്തിയുടെ ലോകത്ത് സ്വാതന്ത്രചിതകള്‍ക്ക് തന്നെ പ്രസക്തിയില്ല. പ്രണയം എന്നത് ജീവന്റെ സംതൃപ്തി ആണ്. എല്ലാ സ്വാതന്ത്രങ്ങളെയും അപ്രസക്തമാക്കുന്ന മനസിന്റെ ഔന്നിത്യമാണ്. അതല്ലേ പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിക്കാന്‍ നമ്മെ പ്രപ്തരാക്കുന്നതും. സുഗന്ധവല്ലിയെ ഓര്ത്തു നിരാഹാരം കിടന്നു സ്വയം ജീവനൊടുക്കിയ സ്വാതി തിരുനാളും പ്രണയിനിക്കായി ബ്രിട്ടീഷ്‌ സിംഹാസനം ത്യജിച്ച എഡ്വെര്ദ് - VIII രാജാവും ചെയ്തതും അതിലൂടെ നമ്മോടു പറഞ്ഞതും പ്രണയം എല്ലാ സ്വാതന്ത്രങ്ങളും അപ്രസക്തമാക്കുന്ന വികാരം ആണെന്ന് തന്നെയല്ലേ. സ്വതന്ത്ര മോഹികള്‍ തിരയുന്നത് പ്രണയമല്ല. സ്വാതന്ത്രം മാത്രമാണ്. അതാകട്ടെ അസ്ഥിരമായ ഒരവസ്ഥയും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;p align="justify"&gt;മഹാന്മാരായ കലാകാരന്മാരെ നമുക്കു ആദരിക്കാം. പക്ഷെ അവരെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത് അതെ ദുരന്തങ്ങള്‍ തന്നെയാവും.&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/StBonRQk6hI/AAAAAAAAAOk/c85wgNit8K8/s1600-h/phgall_095.jpg"&gt;&lt;/a&gt; ആ ദുരന്തങ്ങള്‍ ഇന്നിന്റെ കലാകാരന്മാര്‍ക്ക് പാഠം ആവേണ്ടതാണ്‌. യാദാര്‍ത്യങ്ങളുടെ ലോകത്തേക്കും കണ്ണുകള്‍ അയക്കാന്‍ അവര്‍ക്ക് സ്വപ്ന സഞ്ചാരികളായ മുന്‍ഗാമികളുടെ അസ്വസ്തമാര്‍ന്ന ജീവിതം വഴി കാട്ടട്ടെ.&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/StBiv65953I/AAAAAAAAAOM/_XhK6exIoYQ/s1600-h/imagesCAAFHE3K.jpg"&gt;&lt;/a&gt; നമുക്കാര്‍ക്കും അനുകരനങ്ങളിലൂടെ മറ്റൊരു സ്വാതി തിരുനാള്‍ ആകാനാവില്ല.&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/StFpQx30IjI/AAAAAAAAAO8/VOYFZL9PLB8/s1600-h/AIN1751.jpg"&gt;&lt;img id="BLOGGER_PHOTO_ID_5391205965925458482" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 133px; CURSOR: hand; HEIGHT: 200px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/StFpQx30IjI/AAAAAAAAAO8/VOYFZL9PLB8/s200/AIN1751.jpg" border="0" /&gt;&lt;/a&gt; ഒരിക്കലും. നമള്‍ നാളെക്കായി കോറിയിടെണ്ടത് നമ്മുടെ കൈയൊപ്പ്‌ പതിച്ച പ്രതിഭാസ്ഫുരണങ്ങള്‍ ആണ്. അതിന് പക്ഷെ നാരായണിമാരുടെ കണ്ണീരിന്റെ കാളിമ ഉണ്ടാവാതിരിക്കട്ടെ. ജീവിതത്തില്‍ മൃദുല വികാരങ്ങളാല്‍ മാത്രം സ്വയം മറക്കാതെ നാളയുടെ ജീവിതത്തിനു മാതൃകയാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും കഴിയട്ടെ എണ്ണ പ്രാര്‍ത്ഥനയോടെ.......&lt;br /&gt;&lt;br /&gt;&lt;br /&gt;കുറിപ്പ്: രാജ കുടുംബത്തിന്റെ എതിര്‍പ്പുണ്ടായിട്ടും തനിക്കൊന്നും വേണ്ട എന്ന് പറഞ്ഞ സുഗന്ധവല്ലി സ്വാതി തിരുനാളിന്റെ മരണശേഷവും തിരുവനന്തപുരത്ത് തഞ്ചാവൂര്‍ അമ്മവീട്ടില്‍ തന്നെയാണ് മരണം വരെ ജീവിച്ചത്. അവരുടെ മരണശേഷം മഹാരാജ ഉത്രം തിരുനാള്‍ ആ കൊട്ടാരം രാജസ്വത്തിലേക്ക് ഏറ്റെടുത്ത നടപടിയെ അവര്‍ മദ്രാസ്‌ ഹൈകോടതിയില്‍ കേസ് കൊടുത്തു ചോദ്യം ചെയ്യുകയുമുണ്ടായി. സുഗന്ധവല്ലി ആരാധിച്ചിരുന്ന ഗണപതി വിഗ്രഹം തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങര അമ്പലത്തിലേക്ക് മാറ്റുകയും ചെയ്തു.&lt;br /&gt;&lt;br /&gt;കടപ്പാട്: ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "സ്വാതി തിരുനാള്‍" സിനിമയോട്.&lt;/p&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-4218230922631264802?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/4218230922631264802/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=4218230922631264802' title='41 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/4218230922631264802'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/4218230922631264802'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/10/22.html' title='22. മൃദുല വികാരങ്ങള്‍ കടമകളെ മറവിയിലാഴ്ത്തുമ്പോള്‍...'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_nQiqh1j6ezU/StFpLyrxkaI/AAAAAAAAAO0/rzukuIum5JM/s72-c/1472786100_4739db76a6.jpg' height='72' width='72'/><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-3618855206946678525</id><published>2009-10-02T01:10:00.013+05:30</published><updated>2009-11-24T11:51:05.736+05:30</updated><category scheme='http://www.blogger.com/atom/ns#' term='WIFE'/><category scheme='http://www.blogger.com/atom/ns#' term='WOMEN'/><category scheme='http://www.blogger.com/atom/ns#' term='V S NAIPAL'/><category scheme='http://www.blogger.com/atom/ns#' term='PATRICIA HALE'/><title type='text'>21. തിളക്കമില്ലാത്ത താരങ്ങള്‍....</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SsT5Chmr_rI/AAAAAAAAAMk/kCGfjhQPgZ8/s1600-h/Pat+naipal2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5387704876017647282" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 220px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SsT5Chmr_rI/AAAAAAAAAMk/kCGfjhQPgZ8/s320/Pat+naipal2.jpg" border="0" /&gt;&lt;/a&gt; ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്‌ എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.&lt;br /&gt;&lt;br /&gt;ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. പക്ഷെ ഒരുപാടു പ്രതീക്ഷകളും പേറിയുള്ള ആ യാത്ര തന്റെ സ്വപ്നങ്ങളുടെ വിലാപയാത്ര ആയിരുന്നെന്നു അവള്‍ തിരിച്ചറിയുന്നത്‌ നീണ്ട 44 വര്‍ഷങ്ങള്‍ക്കു ശേഷം രോഗവുമായുള്ള മല്ലയുദ്ദത്തിനിടക്ക് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. കാരണം അത് വരെയും അവള്‍ വിശ്വസിച്ചിരുന്നു. ' ഞാന്‍ എന്റെ വിദ്യയുടെ പ്രിയ പത്നി ആണ്.' തനിക്കും എഴുതിനുമിടയില്‍ എന്നും കടന്നു വരാന്‍ പാടില്ലെന്നും തങ്ങള്‍ മാത്രമുള്ള സ്വകാര്യതയാണ്‌ തനിക്ക് വേണ്ടതെന്നും പറഞ്ഞു അമ്മയാകാനുള്ള മോഹത്തെ അയാള്‍ നിരാകരിക്കുമ്പോഴും അവള്‍ വിശ്വസിച്ചു; ' ഞാന്‍ എന്റെ വിദ്യയുടെ എല്ലാമാണ്.'&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;&lt;p align="justify"&gt;നിങ്ങള്‍ക്കറിയില്ലേ പാറ്റിന്റെ വിദ്യയെ??? ഇന്ത്യന്‍ വേരുകളുള്ള, ആധുനിക ഇംഗ്ലീഷ്‌ ഗദ്യസാഹിത്യ ലോകത്തെ കുലപതികളില്‍ ഒരാളായ വി. എസ്. നൈപാള്‍ എന്ന സര്‍ വിധ്യാധര്‍ സൂരജ് പ്രസാദ്‌ നൈപാളിനെ എങ്ങനെ അറിയാതിരിക്കാനാണ്. നോബല്‍ സമ്മാനവും, ബുക്കര്‍ സമ്മാനവും അടക്കം സാഹിത്യത്തിനു ലഭിക്കാവുന്ന ബഹുമതികളില്‍ ഏറെയും നേടിക്കഴിഞ്ഞ ലോകത്തെ സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ നൈപാള്‍ എന്ന സാഹിത്യ നഭസ്സിലെ താരത്തെ!!! പക്ഷെ പാറ്റിണ് പറയാനുള്ളത് ആ തിളക്കത്തിന്റെ തീവ്രതയല്ല. മരിച്ചു ആ തിളക്കതിനപ്പുറത്തെ ഇരുള്‍ കൂടിയാണ്. വാക്കുകള്‍ കൊണ്ടു സ്ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാള്‍ എന്ന മനുഷ്യന്റെ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്.&lt;/p&gt;&lt;p align="justify"&gt;&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;" മരണം കാത്തു കിടക്കുക എന്നതിനോളം വലിയ ശിക്ഷ ഈ ലോകത്ത് അനുഭവിക്കാനില്ല. പക്ഷെ ആ കാത്തിരിപ്പിനും ചിലപ്പോഴൊക്കെ മധുരമുള്ള സമ്മാനങ്ങള്‍ നല്കാനാവുമെന്നു തിരിച്ചറിഞ്ഞത് രാവിലെ ഹെഡ്‌ നേഴ്സ്‌ കൊണ്ടു വന്ന ഫാക്സ്‌ വായിച്ചപ്പോഴാണ്. ജക്കാര്‍ത്തയില്‍ നിന്നും വിദ്യയുടെ സന്ദേശം.&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;"പല കാര്യങ്ങളും കേട്ടത് ഹൃദയം കീറി മുറിയുന്ന വേദനയോടെയാണ് പാറ്റ്. എന്റെ ആ വാക്കുകള്‍ എന്നെക്കുറിച്ചായിരുന്നു എങ്കിലും നീ അറിയരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് നിന്നെ ഇത്ര തളര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍..... ഞാന്‍ എന്ത് ചെയ്യണം എന്നാണ്, എന്താകണം എന്നാണ് നീ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയു പാറ്റ്. നീ എന്തായിരുന്നുവോ, അതിനെല്ലാം ഈ വിതുമ്പുന്ന ഹൃദയത്തിന്റെ നന്ദി. ഞാന്‍ അറിയുന്നു, ഞാന്‍ ഒരിക്കലും നിന്റേതു മാത്രമായിരുന്നില്ല എന്നറിഞ്ഞിട്ടും നീ എന്നും എനിക്ക് മാത്രമായി കാത്തിരുന്നു എന്ന്. with tremendous and enduring love, always your's VIDDYA"&lt;/p&gt;&lt;p align="justify"&gt;&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;ഇനി ഒരിക്കല്‍ കൂടെ വായിക്കാനാവാത്ത വിധം എന്റെ മിഴിനീരാല്‍ ആ കടലാസു കഷണം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എന്താണ് ഞാന്‍ അദ്ദേഹത്തോട് പറയേണ്ടത്. കൈകളില്‍ വിറയ്ക്കുന്ന ഈ തുണ്ട് കടലാസിനു എന്ത് മറുപടിയാണ് ഞാന്‍ പറയേണ്ടത്??? കഴിയില്ല. ഒരു ജീവിതം മുഴുവന്‍ ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദേഹത്തിന്റെ പ്രതിഭക്കെ കഴിയൂ...&lt;br /&gt;&lt;br /&gt;എന്നും എഴുത്തിലൂടെ ആയിരുന്നല്ലോ അദ്ദേഹം എല്ലാരെയും പോലെ എന്നെയും കീഴടക്കിയത്...&lt;/p&gt;&lt;p align="justify"&gt;അന്ന്, കോളെജ് ഓടിറ്റൊരിയത്തില്‍ ആദ്യമായും അവസാനമായും വേദിയില്‍ നൃത്തമാടിയ എനിക്ക് ആദ്യമായി കിട്ടിയ അഭിനന്ദനം. രണ്ടു വാക്കുകള്‍ മാത്രം കുത്തിക്കുറിച്ച ഒരു കൊച്ചു കടലാസ് തുണ്ട്. അതായിരുന്നു വിദ്യ ആദ്യം എനിക്ക് തന്ന സമ്മാനം. പിന്നീട് ഓക്സ്ഫോര്‍ഡില്‍ വച്ചു മനസിന്റെ വിലാസത്തിലെക്കയച്ച ഒരു പാടു എഴുത്തുകള്‍ എന്നെ മോചിപ്പിക്കുകയായിരുന്നു!!!! ഭക്ഷണം പോലും ചുരുക്കി എന്നെ പഠിക്കാന്‍ അയച്ച പാവം മാതാപിതാക്കളില്‍നിന്ന്, ബ്ലാക്ക്‌ &amp;amp; വൈറ്റ്‌ ടെലിവിഷന്‍ സെറ്റ് വാങ്ങാന്‍ കൊതിയോടെ കൂട്ടിവച്ചിരുന്ന പണക്കുടുക്ക പൊട്ടിച്ചു എന്റെ മടിത്തട്ടിലേക്ക് ചെരിഞ്ഞ അനുജത്തിയില്‍ നിന്ന്, വെക്കേഷന് ചെല്ലുമ്പോള്‍ അടുത്ത കുടുസ്സുമുറിയിലേക്ക് സ്വയം മാറി മാതാപിതാക്കള്‍ എനിക്കായി തുറന്നിടാറുള്ള കിംഗ് സ്റ്റനിലെ കുഞ്ഞു ഫ്ലാറ്റിലെ ഒറ്റ ജാലകമുള്ള മുറിയില്‍ നിന്ന്, പിന്നെ എന്നെ കാത്തിരുന്ന ഒരു പാടു വേദികളില്‍ നിന്ന്, എന്റെ വിരലുകല്‍ക്കായി കാത്തിരുന്ന താളുകളില്‍ നിന്ന് എല്ലാം ഞാന്‍ മോചിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ പറിചെറിയപ്പെടുകയായിരുന്നു. എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ നിന്ന്. പക്ഷെ അതൊന്നും തന്നെ എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചില്ല. കാരണം ഇപ്പറഞ്ഞ എല്ലാം ഒരു തട്ടില്‍ വച്ചു തുലാഭാരം നടത്തിയപ്പോഴും മനസ്സില്‍ അപ്പോള്‍ വിദ്യയുടെ തട്ട് താഴ്ന്നു തന്നെ കിടക്കുകയായിരുന്നു.&lt;br /&gt;&lt;/p&gt;&lt;img id="BLOGGER_PHOTO_ID_5387706998153988850" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 228px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SsT6-DLayvI/AAAAAAAAAMs/go_NgJ3rRqQ/s320/nnaipaul-patricia.jpg" border="0" /&gt; പക്ഷെ പിന്നീട് ഏറെ നാളുകള്‍ക്കു ശേഷം വിവാഹം ഒരു കെണിയാണെന്നും, സമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറക്കുന്ന പ്രക്രിയ ആണെന്നും വിദ്യ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യ ആണെന്ന് തന്നെ ആണ് വിശ്വസിച്ചത്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പക്ഷെ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന മറ്റൊരു കുറിപ്പ് എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചു. ഒരു പത്രത്തിന് വിദ്യ നല്കിയ അഭിമുഖം. അതെ കുറിച്ചു കേട്ട ഞാന്‍ വിദ്യയെ വിളിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ' പാറ്റ്; അത് നീ വായിക്കരുത്, ദയവായി അത് നീ വായിക്കരുത്' പക്ഷെ എനിക്കെങ്ങനെ അതിന് കഴിയും. ലോകത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാമെങ്കില്‍ ഇത്ര കാലം അദ്ദേഹത്തെ മാത്രം ഓര്‍ത്തു ജീവിക്കുന്ന എനിക്ക് മാത്രം എന്ത് കൊണ്ടു പാടില്ല. ഞാന്‍ ആ പത്രം വാങ്ങി.പക്ഷെ ഇത്തവണ, എന്നിലെക്കെതരുത് എന്ന് കരുതി അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ മോചിപ്പിച്ചത് ഈ ജീവിതത്തില്‍ നിന്ന് തന്നെ ആയിരുന്നു.&lt;br /&gt;&lt;br /&gt;"പാറ്റുമായുള്ള ദാമ്പത്യത്തില്‍ എന്നും ഞാന്‍ അസംതൃപ്തനായിരുന്നു. എന്നും. സ്ഥിരമായി വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വളരെ നിരാശയോടെയാനെങ്കിലും പറയാതെ വയ്യ. ഞങ്ങള്‍ ജീവിതം തുടങ്ങിയ ആദ്യ കാലത്തു പോലും അവള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്ന സമയങ്ങളില്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു."&lt;br /&gt;&lt;p align="justify"&gt;&lt;br /&gt;വിദ്യ നീ വാക്കുകള്‍ കൊണ്ടു ഒരു കുമ്പസാരം നടത്തുകയായിരുന്നില്ല. നിന്റെ മാത്രം പാറ്റിനെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ മനസ്സില്‍ നിന്റെ തട്ട് വളരെ വളരെ ഉയരങ്ങിലെക്ക് പോയിരിക്കുന്നു. ഇനി ഒരിക്കലും താഴെ എത്താനാവാത്ത വിധം. നമ്മള്‍ ജീവിതം തുടങ്ങിയ ആദ്യനാളുകള്‍. ഓര്‍ക്കുന്നോ വിദ്യ. മുഴുവന്‍ സമയവും എഴുത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു ഞാന്‍ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സ്കൂളില്‍ ജോലിക്ക് പോയത്. പക്ഷെ നീ ആ സമയം വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.....&lt;/p&gt;&lt;p align="justify"&gt;അര്‍ജന്റീനയില്‍ വച്ചു നിരൂപകയായ മാര്‍ഗരെറ്റിനെ പരിചയപ്പെട്ട ശേഷം നിന്റെ യാത്രകള്‍ എന്നും അവള്‍ക്കൊപ്പമായപ്പോഴും, പലരും അതിനെ പറ്റി എന്റെ അടുത്ത് മോശമായി പരാമര്‍ശിച്ചപ്പോഴും നിന്നെ കാത്തിരുന്ന എന്റെ അരികില്‍ എത്തുമ്പോള്‍ ഇതു വരെ നീ എന്നോട് പറഞ്ഞില്ല; മറ്റു സ്ത്രീകളെ തേടിപ്പോകാന്‍ വിധത്തില്‍ എന്നില്‍ നീ അസംതൃപ്തന്‍ ആയിരുന്നെന്ന്. ഒരിക്കല്‍ നിന്നെപ്പോലെ ഒരെഴുത്തുകാരന് ചേര്ന്ന ഭാര്യയല്ല ഞാനെന്നു പരിതപിച്ചപ്പോഴും, ഞാന്‍ ഒരു ക്ലാര്‍ക്കിന്റെ ഭാര്യയെപ്പോലെ പെരുമാറുന്നുവെന്ന് ശകാരിച്ചപ്പോഴും ഞാന്‍ ചിന്തിച്ചത്‌ എന്നോട് നിനക്കുള്ള സ്നേഹമാണ് നിന്നെ ദേഷ്യപ്പെടുത്തിയത് എന്നാണ്.&lt;br /&gt;&lt;br /&gt;ശരിയാണ്, ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു വിദ്യ, നീ പറക്കുന്ന വാനിനെ നോക്കി താഴെ ഇമവെട്ടാതെ കാത്തിരുന്ന ഒരു സാധാരണ ഭാര്യ. നിനക്കു സൌഹൃദങ്ങളുടെ വാനമുണ്ടായിരുന്നു, ആരാധകരുടെ സ്വപ്നലോകം ഉണ്ടായിരുന്നു, നിന്റെ മാത്രം കഥാപാത്രങ്ങളും ചിന്തകളും നിറഞ്ഞ സങ്കല്പ സാമ്രാജ്യമുണ്ടായിരുന്നു... പക്ഷെ എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഓമനിക്കാന്‍ ഒരു കുഞ്ഞിനെപ്പോലും നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ടെന്നു വച്ച ഞാന്‍ നിന്നെ സംത്രുപ്തനാക്കാന്‍ എന്താണ് ഇനി ചെയ്യേണ്ടിയിരുന്നത്???&lt;/p&gt;&lt;p align="justify"&gt;ഇനി എനിക്കൊന്നും വേണ്ട. വിദ്യ, അവസാന ശ്വാസത്തിലും ഞാന്‍ നിന്റേതു മാത്രം ആയിരിക്കും. നിനക്കു വേണമെങ്കിലും, വേണ്ടെങ്കിലും. സ്നേഹിക്കാന്‍ മാത്രമല്ലേ നമുക്കു കഴിയു, തിരികെ കിട്ടുക എന്നത് ഭാഗ്യം മാത്രമല്ലേ!!! നിന്റെ വാക്കുകള്‍ ഒരു തെന്നല്‍ പോലെയാണ് ഞാന്‍ വായിച്ചത്.എന്റെ എല്ലാ ആവശ്യങ്ങള്‍ക്കുള്ള ഉത്തരവും അതിലുണ്ട്. നീ ചോദിച്ച ആ ചോദ്യം. അത് തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരവും, സ്നേഹവും. ഇതിനപ്പുറം എന്ത് മറുപടിയാണ് ഞാന്‍ നല്കുക...."&lt;/p&gt;&lt;p align="justify"&gt;&lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;പാറ്റ് 1996 - ഇല്‍ അന്തരിച്ചു. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ശേഷം നൈപാള്‍ പാകിസ്താന്‍ വംശജയായ നദീര എന്ന പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്തു. ചരിത്രത്തില്‍ നൈപാളിനു ഒരുപാടു മുഖങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു ഭര്‍ത്താവെന്ന നിലയില്‍ വിലയിരുതപ്പെടുമ്പോള്‍ ലോകം കണ്ട ക്രൂരരായ മനുഷ്യരില്‍ ഒരാളായി ഒരു പക്ഷെ അദ്ദേഹത്തെ ചിലരെങ്കിലും ഓര്‍ത്തെക്കാം.&lt;/p&gt;&lt;p align="justify"&gt;&lt;/p&gt;&lt;p align="justify"&gt;പക്ഷെ ചരിത്രത്തില്‍ പാറ്റിനു എന്ത് നിറം ആയിരിക്കും. മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവള്‍ പ്രതീക്ഷകളെ ചതിച്ചവാളാണ്, ആര്‍ക്കു വേണ്ടി അവള്‍ എല്ലാം ഉപേക്ഷിച്ചുവോ ആ ഭര്‍ത്താവിനു അവള്‍ ഒരിക്കലും സതൃപ്തി നല്‍കാത്ത ഭാര്യയുമായിരുന്നു. അവളുടെ ത്യാഗങ്ങളും സ്നേഹവുമെല്ലാം ജലരേഖയായി മാറുമ്പോഴും നമ്മളില്‍ എത്ര പേര്‍ക്ക് അവളൊരു പാഴ്ജന്മനെന്നു പറയാനാവും. പ്രത്യേകിച്ചും നമ്മളില്‍ പലരും അവളെപ്പോലെ നിഷ്ഫലമായ ത്യാഗങ്ങളുടെ അനുഭവോകതാക്കള്‍ ആകുമ്പോള്‍.... &lt;a href="http://3.bp.blogspot.com/_nQiqh1j6ezU/SsT9Bbc7oSI/AAAAAAAAAM0/fQ6NDFzuHtY/s1600-h/Pat+Naipaul.jpg"&gt;&lt;img id="BLOGGER_PHOTO_ID_5387709255232758050" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 318px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SsT9Bbc7oSI/AAAAAAAAAM0/fQ6NDFzuHtY/s320/Pat+Naipaul.jpg" border="0" /&gt;&lt;/a&gt;നൈപാള്‍ ആഗ്രഹിച്ച രീതിയിലേക്ക് അവള്‍ക്കൊരിക്കലും ഉയരാന്‍ കഴിഞ്ഞിരിക്കില്ല. പക്ഷെ നൈപാള്‍ അത് പറയാനായി നീണ്ട 44 വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് വിചിത്രം. പക്ഷെ പാറ്റ് അവള്‍ക്കു ലഭിച്ച ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിച്ചവള്‍ ആയിരുന്നു. അത് കൊണ്ടാവാം, ബന്ധങ്ങളുടെ കൂടിചെരലും വേര്‍പിരിയലും വളരെ നിസാരമായ പാശ്ചാത്യ ലോകത്ത് മരണം വരെ ഒരാളുടെ ഭാര്യയായി കഴിഞ്ഞതും. &lt;/p&gt;&lt;p align="justify"&gt;&lt;br /&gt;&lt;br /&gt;അതെ നമ്മളാണ് ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ കിട്ടിയതില്‍ സംതൃപ്തി കണ്ടെത്താം. ഇല്ലെങ്കില്‍ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കില്‍ കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്തമായ ഒന്നിനെ അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരിക്കലും നന്നല്ല. അതിന്റെ ദുരന്തമാണ് പാറ്റ് നമുക്കു മുന്നില്‍ വരചിട്ടതും.&lt;/p&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-3618855206946678525?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/3618855206946678525/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=3618855206946678525' title='49 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/3618855206946678525'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/3618855206946678525'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/10/21.html' title='21. തിളക്കമില്ലാത്ത താരങ്ങള്‍....'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_nQiqh1j6ezU/SsT5Chmr_rI/AAAAAAAAAMk/kCGfjhQPgZ8/s72-c/Pat+naipal2.jpg' height='72' width='72'/><thr:total>49</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-7538307393455165801</id><published>2009-09-26T17:50:00.009+05:30</published><updated>2009-11-24T11:50:23.214+05:30</updated><category scheme='http://www.blogger.com/atom/ns#' term='SPIRITUAL'/><category scheme='http://www.blogger.com/atom/ns#' term='MOTHER'/><title type='text'>20. സ്നേഹത്തിന്റെ പ്രകാശം.</title><content type='html'>&lt;a href="http://2.bp.blogspot.com/_nQiqh1j6ezU/Sr4BKjV_fPI/AAAAAAAAAMM/US3ywkUhFJE/s1600-h/mother_child.jpg"&gt;&lt;/a&gt;അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ആരോ പറഞ്ഞ ഒരു വാചകമാണ്. " ദൈവത്തിനു എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമ്മമാരെ ദൈവം സൃഷ്ടിച്ചതെന്ന്." കാല്പനികമായ ഭാവനയാണ്. എങ്കിലും അമ്മ എന്ന വാക്കിന്റെ ആഴങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. അതെ മക്കളെ ദൈവത്തെക്കാള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവള്‍; തയ്യാരുള്ളവള്‍ ആണ് അമ്മ.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;പക്ഷെ മറ്റെവിടെയുമെന്ന പോലെ സ്വാര്‍ഥതആ മനസുകളിലും ഉണ്ടെന്നത് ഒരു യാദാര്‍ത്യമാണ്. എന്റെ മക്കള്‍. എന്റെ മാത്രം മക്കള്‍ എന്ന സ്വാഭാവികമായ സ്വാര്‍ത്ഥത. മറ്റുള്ള ആരെക്കാളും സ്വന്തം ഉദരത്തില്‍ വഹിച്ച മക്കള്‍ പ്രധാനപ്പെട്ടതാവുന്നതും ഈ സ്വാര്‍ഥതയുടെ ഫലമാണ്. പലയിടത്തും അമ്മമാര്‍ തോല്പിക്കപ്പെടുന്നതും ഈ സ്വാര്‍ത്ഥതയുടെ അനന്തരഫലമാണ്. പക്ഷെ, ആ സ്വാര്‍ത്ഥത തന്നെയാണ് ഓരോ മക്കളെയും അമ്മമാരോട് അടുപ്പിച്ചു നിര്ത്തുന്നതെന്ന യാദാര്‍ത്യവും കണ്ണടക്കെണ്ടതല്ല. എങ്കിലും അമ്മ എന്ന വാക്കിനു പ്രസവിക്കുന്നവള്‍ എന്നതിനേക്കാള്‍ അര്‍ത്ഥതലങ്ങള്‍ കൈവരുമ്പോള്‍ , ഈ സ്വാര്‍ഥത അവളെ അന്ധയാക്കുന്നുവെന്നത് പറയാതെയും വയ്യ.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഇവിടെയാണ്‌ അമൃതാനന്ദമയീ ദേവിയുടെ പ്രസക്തി. ലോകത്തിലെ ജീവജാലങ്ങളെ മുഴുവന്‍ മാതൃ വാല്‍സല്യത്തോടെ നെഞ്ചോട്‌ ചേര്‍ക്കാന്‍ അമ്മക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. അവരുടെ ദൈവിക പരിവേഷത്തെ തത്വചിന്തകളെ എത്രിക്കുന്നവര്‍ ഉണ്ട്. പക്ഷെ, നിസ്വാര്‍ഥമായ അവരുടെ വാത്സല്യം. അതിനെ ആര്‍ക്കു വിമര്‍ശിക്കാനാവും. "വൈരാഗ്യമേറിയൊരു വൈദികനാട്ടെ, ഏറ്റ വൈരിക്കു മുന്‍പുറിയോടുന്ന ഭീരുവാട്ടെ, ആരാകിലെന്ത്. അമ്മക്ക് എല്ലാരും ഒരുപോലെ."&lt;/div&gt;&lt;div align="justify"&gt;വിശ്വാസത്തെ അടിസ്ഥാനമാക്കി മനുഷ്യരെ പലതായി തിരിക്കാം. അന്ധവിശ്വാസി, അവിശ്വാസി, വിശ്വാസി പിന്നെ കപട വിശ്വാസി. നിങ്ങള്‍ ഇതില്‍ ആരാകട്ടെ, നിറഞ്ഞ പുഞ്ചിരിയോടെ മാത്രം നിങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നു എന്നത് തന്നെയല്ലേ അവരുടെ ഏറ്റവും വലിയ മഹത്വം. പല മതാചാര്യന്‍മാരും ജന നേതാക്കളും, ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും സുരക്ഷ ഭടന്മാരും ഒക്കെയായി ജനങ്ങളില്‍ നിന്നും അകലങ്ങള്‍ തേടുമ്പോള്‍ മക്കളെ മാറോടണച്ചു സാന്ത്വനിപ്പിക്കുന്ന അമ്മയെ ഒരിക്കല്‍ അരികിലെതിയവര്‍ക്ക് എങ്ങനെ മറക്കാനാകും. &lt;/div&gt;&lt;div align="justify"&gt;മറ്റൊരു പ്രശാത്ത വാചകം പോലെ; സ്വീകരിക്കാം, നിരസിക്കാം, പക്ഷെ ഒരിക്കലും അതിനെ അവഗണിക്കാനാവില്ല. കാരണം ഇന്നിന്റെ ആവശ്യം സ്നേഹമാണ്. നാം മറക്കുന്ന അല്ലെങ്കില്‍ മറ്റു വികാരങ്ങളാല്‍ മറക്കപ്പെടുന്ന ആ ആവശ്യകതയാണ് സ്വയം മാതൃക ആയിക്കൊണ്ട്‌ അമ്മ ഒരൂരുതരെയും ഓര്‍മ്മിപ്പിക്കുന്നത്. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുകയല്ല. എങ്കിലും ആ സ്നേഹം കാണാതെ പോകുന്ന നിങ്ങള്‍ ദൌര്ഭാഗ്യരാണ്. എല്ലായിടത്ത് നിന്നും ഒറ്റപ്പെടുമ്പോള്‍ ചേക്കേറാന്‍ ഒരു അഭയം എന്നത് പലര്ക്കും മനസ്സിലാവാത്തത് അങ്ങിനെ ഒരു അവസ്ഥ അവര്ക്കു അജ്ഞാതമായത് കൊണ്ടായിരിക്കാം. അമ്മയുടെ മറ്റെല്ലാം നിങ്ങള്‍ മറക്കുക. വിശ്വാസങ്ങള്‍, തത്വചിന്തകള്‍ എല്ലാം. പക്ഷെ അരികിലെതുന്ന ഓരോരുത്തര്‍ക്കും പകരുന്ന സ്നേഹം, സാന്ത്വനം, അതിനെ അരിയുക എന്നതല്ലാതെ വാക്കുകളാല്‍ എങ്ങനെ വരയ്ക്കാനാണ്. ഓരോ മനസ്സും ആ പ്രകാശത്താല്‍ പ്രഭാപൂരിതമാകട്ടെ. സങ്കടക്കറകള്‍ ആനന്ദാശ്രുക്കലാല്‍കഴുകി തുടക്കട്ടെ. ഓരോ മനസ്സും ആ വാല്‍സല്യത്തിന്റെ മാധുര്യം നുകരാന്‍ പ്രാപ്‌തരാകട്ടെ. &lt;a href="http://3.bp.blogspot.com/_nQiqh1j6ezU/Sr4DKlOgacI/AAAAAAAAAMc/4EIAYQOLuCY/s1600-h/amma_front_new1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5385745684708223426" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 256px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/Sr4DKlOgacI/AAAAAAAAAMc/4EIAYQOLuCY/s320/amma_front_new1.jpg" border="0" /&gt;&lt;/a&gt;&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/Sr4CXIYje1I/AAAAAAAAAMU/6ElsqQ0fGSE/s1600-h/amma_front_new1.jpg"&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;അദ്ധ്യാത്മികത എന്നത് പരസ്പരം കൊല്ലാനും, പഴി ചാരാനും, ചെളി വാരി എറിയാനും ഉപയോഗിക്കുന്ന ഈ കാലത്തു , ഞങ്ങളുടെ വഴി മാത്രമാണ് ശ്രേഷ്ഠം എന്നും മറ്റെല്ലാം വ്യര്‍ത്ഥമെന്നും ഓതുന്ന അസഹിഷ്ണുക്കളായ ആചാര്യന്മാരുടെ ഈ ലോകത്ത് സ്നേഹത്തിന്റെ പ്രകാശം മാത്രം ചൊരിയുന്ന അമ്മയുടെ പാദങ്ങളില്‍; ഈ ജന്മദിന വേളയില്‍ അടുക്കളയുടെ ഹൃദയം നിറഞ്ഞ സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കട്ടെ.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-7538307393455165801?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/7538307393455165801/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=7538307393455165801' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/7538307393455165801'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/7538307393455165801'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/09/20.html' title='20. സ്നേഹത്തിന്റെ പ്രകാശം.'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_nQiqh1j6ezU/Sr4DKlOgacI/AAAAAAAAAMc/4EIAYQOLuCY/s72-c/amma_front_new1.jpg' height='72' width='72'/><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-7457406277778360853</id><published>2009-09-05T22:30:00.008+05:30</published><updated>2009-11-24T12:11:37.489+05:30</updated><category scheme='http://www.blogger.com/atom/ns#' term='EKALAVYA'/><category scheme='http://www.blogger.com/atom/ns#' term='EDUCATION'/><category scheme='http://www.blogger.com/atom/ns#' term='TEACHERS DAY'/><category scheme='http://www.blogger.com/atom/ns#' term='DECIPLE'/><title type='text'>19. ആചാര്യ ദേവോ ഭവഃ</title><content type='html'>&lt;a href="http://3.bp.blogspot.com/_nQiqh1j6ezU/SqKJeFUqKUI/AAAAAAAAALk/Ba9tZQe_z08/s1600-h/104389.bmp"&gt;&lt;img id="BLOGGER_PHOTO_ID_5378012054951700802" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 253px" alt="" src="http://3.bp.blogspot.com/_nQiqh1j6ezU/SqKJeFUqKUI/AAAAAAAAALk/Ba9tZQe_z08/s320/104389.bmp" border="0" /&gt;&lt;/a&gt; ഇന്നു സപ്തംബര്‍ 5.&lt;br /&gt;&lt;div align="justify"&gt;അധ്യാപക ദിനം.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഗുരുവിനെ ദൈവ തുല്യനായി മാത്രം കാണാന്‍ പഠിച്ച ഒരു സംസ്കൃതിയുടെ സന്താനങ്ങള്‍ക്ക് ഇതു മറ്റേതൊരു ദിനത്തെക്കാളും പവിത്രം. പ്രധാനം. ദൈവതുല്യരായ ആചാര്യരെ ഓര്‍ക്കാന്‍, അവരുടെ പാഠങ്ങള്‍ക്ക് നന്ദി പറയാന്‍ ഉള്ള ഒരു അവസരം. എല്ലാ ഗുരുക്കന്‍മാരേയും മനസിലോര്‍ത്തുകൊണ്ട് തന്നെ നമുക്കും തുടങ്ങാം.&lt;/div&gt;&lt;div align="justify"&gt;ഇന്നു അടുക്കളയില്‍ നിങ്ങള്‍ക്കും ഈ ഭാരത സംസ്കാരത്തിന് തന്നെ ചിറ പരിചിതനായ ഒരു ശിഷ്യനാണ്. ഗുരുവിനോടുള്ള കടപ്പാടും ഭക്തിയും ദക്ഷിണയായി സമര്‍പ്പിച്ച ആ ശിഷ്യനെ ഈ അധ്യാപക ദിനത്തില്‍ നമുക്കെങ്ങനെ മറക്കാനാവും. ആ ഗുരുവിനെ എങ്ങനെ വിസ്മരിക്കാനാവും. ശ്രീകൃഷ്ണന്റെ പിതൃ സഹോദരനായിരുന്ന (വാസുദേവരുടെ സഹോദരന്‍) ദേവശ്രവന്റെ പുത്രനായി ജനിച്ചു എന്ന് പറയപ്പെടുന്ന വനവാസികളായ നിഷാടരുടെ രാജാവായ ഹിരണ്യധനുസ്സിന്റെ പുത്രനായി വളര്‍ന്ന ആചാര്യശേഷ്ടനായ ദ്രോണരാല്‍അവഗണിക്കപ്പെട്ട ശിഷ്യന്‍. ഏകലവ്യന്‍.&lt;/div&gt;&lt;div align="justify"&gt;പിന്നീട് ജരാസന്ധന്റെ വിശ്വസ്ത ഭടനായ ഏകലവ്യനെ രുക്മിണീസ്വയംവര സമയത്തു ശിശുപാലനും ഭിംശകനും ഇടയിലെ ദൂതനായും നാം കണ്ടു. പക്ഷെ ഇന്നു ഏകലവ്യന്‍ പങ്കുവക്കുന്നത് ശ്രീകൃഷ്ണനുമായുള്ള പോരാട്ടങ്ങളില്‍ ഒന്നില്‍ യാദവരുടെ അസ്ത്രങ്ങള്‍ ഏറ്റു മരണം കാത്തു കിടന്ന ആ കറുത്ത നിമിഷങ്ങളിലെ ചിന്തകളാണ്. ദിശ മാറിപ്പോയ ഒരു ജീവിതത്തിന്റെ അവസാന ചിന്തകള്‍.&lt;/div&gt;&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;div align="justify"&gt;"മാതാ പിതാ ഗുരുര്‍ ദൈവം!!!&lt;/div&gt;&lt;div align="justify"&gt;കാണപ്പെടാത്ത ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് മാതാവും പിതാവും ഗുരുവുമെന്നു കേട്ടു പഠിച്ചത് വളരെ കുഞ്ഞു നാളില്‍ തന്നെയായിരുന്നു. പക്ഷെ ആ പ്രതിരൂപങ്ങളില്‍ ഒന്നു പോലും ഈ കാനനകുമാരനെ വാല്‍സല്യത്തോടെ ഒന്നു നോക്കിയില്ല. ചോരയുണങ്ങി കട്ടപിടിച്ച ഈ മണല്‍പരപ്പില്‍ മരണം കാത്തു കിടക്കുന്ന ഈ നിമിഷം പോലും ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് അതാണ്‌. അത് മാത്രം.&lt;/div&gt;&lt;div align="justify"&gt;ക്ഷത്രിയര്‍ക്ക് മാത്രം അസ്ത്ര വിദ്യ അഭ്യസിക്കാനുള്ള അവകാശമുള്ളൂ എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ച ഗുരുനാഥന്‍ ദൈവതുല്യനാനെന്നു എങ്ങനെ എനിക്ക് പറയാനാവും. അദ്ദേഹം അഭ്യസിപ്പിച്ച ഏതൊരാളെക്കാളും അദ്ദേഹത്തിന്റെ പാഠങ്ങള്‍ ഹൃദ്ദിസ്ഥമാക്കാനുള്ള കഴിവ് എനിക്കുന്ടായിരുന്നു. ക്ഷത്രിയനല്ല എന്ന ഒരു കാരണം മാത്രം. പക്ഷെ അദ്ദേഹത്തെ മറ്റാരേക്കാളും എനിക്ക് മനസ്സിലാവുന്നുണ്ട്. സ്വന്തം പുത്രനോട് പോലും കാണിക്കാത്ത വാല്‍സല്യം ശിഷ്യരോട് കാണിച്ച, സ്വന്തം മകനെക്കാള്‍ കൂടുതല്‍ അവര്‍ക്ക് പാഠങ്ങള്‍ പകര്ന്നു നല്കിയ ആചാര്യന്‍ എന്നെ പാടെ തളര്‍ത്തിയത് വെറും താഴ്ന്ന കുലം എന്ന ഒരു കാരണം കൊണ്ടു മാത്രം ആയിരിക്കില്ല. എന്റെ പിതാവ് അവരുടെ ശത്രുവിന്റെ സേനാനായകന്‍ ആയിരുന്നു. ശത്രു പക്ഷത്തു ഒരാള്‍ കൂടുന്നത് അദ്ദേഹം ഇഷ്ട്ടപെട്ടിരുന്നിരിക്കില്ല. (മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന്‍ പ്രിയ ആചാര്യരുടെ ശത്രു പക്ഷം ആയിതീരും എന്നത് അദ്ദേഹം മുന്കൂട്ടി കണ്ടിരുന്നുവോ?) അദ്ദേഹം എന്റെ കാര്യത്തില്‍ ഒരു ഗുരു എന്നതിലുപരി തന്റെ രാജ്യത്തോട് കൂറുള്ള ഒരു ഗുരു ആയിത്തീര്‍ന്നു. എന്നും രാജാക്കന്മാരെയും ഭരണാധിപന്മാരെയും സന്തോഷിപ്പിക്കാന്‍ മുന്നില്‍ തന്നെയാണ് ആചാര്യര്‍ നിന്നിട്ടുള്ളത്. ഒരു പക്ഷെ ആശ്വാതാത്മാവ് പോലും നേരിട്ടത്‌ ആ മനസിന്റെ അവഗണന ആയിരിക്കാം. രാജാകന്മാര്‍ക്ക് മുന്നില്‍ വണങ്ങുന്ന ഗുരുവിന്റെ മനസ്. &lt;/div&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5378014123268005874" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 200px; CURSOR: hand; HEIGHT: 176px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_nQiqh1j6ezU/SqKLWeZsX_I/AAAAAAAAALs/BRkhi3bCzdw/s200/Ekalavya%2520copy.jpg" border="0" /&gt; &lt;div align="justify"&gt;എനിക്ക് ദ്രോണര്‍ എന്നാല്‍ ആ ശരീരം ആയിരുന്നില്ല. ആ ശരീരത്തില്‍ നിന്നു പകര്‍ന്ന പാഠങ്ങള്‍. ആ പാടങ്ങളാണ് എന്റെ ഗുരു. ആ ഗുരുവിനെയാണ് ഞാന്‍ എന്നും വണങ്ങുന്നത്. ആ ഗുരുവിനാണ് ഞാനെന്റെ പെരുവിരല്‍ നല്കിയത്. അന്ന് ഞാനറിഞ്ഞു, ശരീരങ്ങള്‍ക്ക് ഒരു സ്വഭാവം മാത്രമെ ഉള്ളൂ. അത് മോഷ്ടാവായാലും ആചാര്യനായാലും. ജീവിതത്തിന്റെ സുഖം, അംഗീകാരം. പദവികളിലും സമ്മാനങ്ങളിലും ചഞ്ചലപ്പെടുന്ന കേവല മര്‍ത്യര്‍.&lt;/div&gt;&lt;div align="justify"&gt;നിങ്ങള്ക്ക് തോന്നുന്നുണ്ടാവാം അല്ലെ, പിന്നെ ഞാനെന്തിനു എന്റെ പെരുവിരല്‍ നല്‍കിയെന്ന്. അതിനുത്തരം ഒന്നുമാത്രം. മഹാഭാരതം എനിക്ക് വേണ്ടിയല്ല എഴുതപ്പെട്ടത്? ആ ഒരു കര്‍മ്മത്തിലൂടെ &lt;strong&gt;ഞാന്‍ വിളിച്ചു പറഞ്ഞതു ശിഷ്യന് ഗുരുവിനോടുള്ള ഭക്തിയും കടപ്പടുമായിരുന്നില്ല. മറിച്ച് ഗുരുക്കന്മാരുടെ സ്വാര്‍ഥതയും ഇടുങ്ങിയ മനസുമായിരുന്നു.&lt;/strong&gt; പക്ഷെ നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ ക്ഷത്രിയര്‍ക്ക് വേണ്ടിയാവുമ്പോള്‍ എന്റെ ലക്ഷ്യങ്ങള്‍ക്ക് എന്ത് സ്ഥാനം. അവര്‍ ചെയ്യുന്ന കൊലയും കൊള്ളരുതായ്മകളും ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയെന്നു സമര്തിക്കുമ്പോള്‍ ഞങ്ങളെ എതിര്‍ചേരിയില്‍ നിര്തിയല്ലേ പറ്റൂ. ഞങ്ങളുടെ നന്മകള്‍ക്കും കഴിവുകള്‍ക്കും നേരിട്ട അവഗണനക്കും മറ്റൊരു കാരണമുണ്ടോ? നിങ്ങളുടെ ഇതിഹാസത്തിന്റെ പൂര്ണ്ണതക്ക് ബലി നല്‍കേണ്ടി വന്ന എത്രയോ ജന്മങ്ങള്‍. കര്‍ണ്ണന്‍, ഭീഷ്മര്‍, പിന്നെ ദ്രോണരും. ആ കൂട്ടത്തില്‍ അകലെ ഒരു കോണില്‍ ഈ ഞാനും."&lt;/div&gt;&lt;div align="justify"&gt;ചിലര്‍ സമീപനം കൊണ്ടു പ്രവൃത്തികളെ മഹത്തരമാക്കും. മറ്റു ചിലര്‍ സമീപനം കൊണ്ടു മഹത്തായ പ്രവൃത്തികളെ അര്‍ത്ഥശൂന്യമാക്കും. അതെ അധ്യാപകര്‍ പച്ച മനുഷ്യര്‍ തന്നെയാണ്. അവര്ക്കു അവരുടെ കര്‍മ്മത്തോടുള്ള സമീപനമാണ് പൂജ്യരാക്കുന്നത്. ദ്രോണരുടെ പ്രവൃത്തിയെ രണ്ടു രീതിയിലും കാണാം. അഭ്യസിപ്പിക്കുന്ന വിദ്യ ദുരുപയോങപ്പെടുമെന്ന ചിന്തയായിരിക്കാം ദ്രോണരെ ഏകലവ്യനെ അവഗണിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ശിഷ്യരെ നേരിന്റെ നേരെ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു ഗുരുവിനു അങ്ങിനെ ഒരു ഭയത്തിന്റെ ആവശ്യമില്ല. പക്ഷെ ദ്രോണര്‍ ധര്മ്മതിനെക്കാള്‍ എന്നും കടപ്പാടുകള്‍ക്ക് ആജ്ഞകള്‍ക്ക് വഴങ്ങിയ മനുഷ്യനായിരുന്നു. മഹാഭാരത യുദ്ധത്തില്‍ ദ്രോണര്‍ കൌരവ പക്ഷം ചേര്‍ന്നതും അദ്ദേഹത്തിന്റെ ആ സ്വഭാവമാണ് വെളിവാക്കുന്നത്.&lt;/div&gt;&lt;div align="justify"&gt;അരികില്‍ എത്തുന്നവര്‍ക്കെല്ലാം വ്യക്തി ഭേദമന്യേ വിദ്യ പകര്ന്നു നല്‍കേണ്ടവനാണ് അദ്ധ്യാപകന്‍. പക്ഷെ ഒരു കാലത്തും അധ്യാപകര്‍ ആ തലതിലെക്കുയര്‍നിട്ടില്ല. പണ്ടു കാലത്ത് ചാതുര്‍വര്‍ന്യത്തിന്റെ പെരിലായിരുന്നെന്കില്‍ ഇന്നു സാമ്പത്തിക നിലവാരം വിദ്യയെ നിയന്ത്രിക്കുന്നു. ഫീസടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ലാസിനു പുറത്തു നില്‍ക്കേണ്ടി വരുന്ന ഇന്നത്തെ ശിഷ്യര്‍ക്ക് അധ്യാപകരോടുള്ള മനോഭാവത്തില്‍ ഉണ്ടായ മാറ്റത്തില്‍ അവരെ മാത്രം കുറ്റം പറഞ്ഞുകൂടാ. കൊടുക്കുന്ന പണത്തിന്റെ കനം അനുസരിച്ച് വിദ്യ മുറിച്ചു നല്കുന്ന ഇന്നത്തെ വിദ്യഭ്യാസത്തിന്റെ വക്താക്കള്‍ ഇറച്ചിവെട്ടുകാരെക്കള്‍ ഒട്ടും തന്നെ വ്യത്യസ്തരല്ല. വിദ്യാഭ്യാസം മറ്റെന്തിനെക്കാളും ഉപരി ഒരു കച്ചവടം&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SqKOGAoHPlI/AAAAAAAAAL0/UNdsc88XLi0/s1600-h/rada.jpg"&gt;&lt;img id="BLOGGER_PHOTO_ID_5378017138932399698" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 160px; CURSOR: hand; HEIGHT: 200px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SqKOGAoHPlI/AAAAAAAAAL0/UNdsc88XLi0/s200/rada.jpg" border="0" /&gt;&lt;/a&gt; മാത്രമാക്കപ്പെട്ട ഈ യുഗത്തില്‍, അധ്യാപനം എന്നത് ജീവനോപാധി മാത്രമായി ചുരുങ്ങിയ ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു ദിനത്തിന്റെ പ്രസക്തി ചോദ്യം ചര്ച്ച ചെയ്യപ്പെടാമെന്കിലും ഇങ്ങനെ അല്ലാത്ത അധ്യാപകരും അവരുടെ ശിഷ്യരും ഇവിടെ ഉണ്ടായിരുന്നു എന്ന ഓര്‍മ്മകള്‍ ഉണര്താനെങ്കിലും ഈ ദിനം ഉപകരിക്കട്ടെ. വില്‍ക്കാന്‍ നിരത്തപ്പെട്ടവക്ക് ഒരു തിരിച്ചുപോക്ക് ഇല്ലെന്നറിയാമെങ്കിലും കേവലം ജീവിതോബാധി എന്നതിലപ്പുറം സാമൂഹിക പ്രതിബദ്ദത അധ്യാപനത്തിന് കൈവരട്ടെ എന്ന ആഗ്രഹത്തോടെ, പ്രാര്‍ഥനയോടെ, അധ്യാപനത്തെ ഉത്കൃഷ്ടമാക്കിയ ഒരു പിടി ഗുരുക്കന്മാരെ മനസ്സില്‍ വന്ദിച്ചുകൊണ്ടു നിര്‍ത്തട്ടെ.&lt;/div&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-7457406277778360853?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/7457406277778360853/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=7457406277778360853' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/7457406277778360853'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/7457406277778360853'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/09/19.html' title='19. ആചാര്യ ദേവോ ഭവഃ'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_nQiqh1j6ezU/SqKJeFUqKUI/AAAAAAAAALk/Ba9tZQe_z08/s72-c/104389.bmp' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-2644682205718911999</id><published>2009-08-29T22:00:00.007+05:30</published><updated>2009-11-24T12:11:05.387+05:30</updated><category scheme='http://www.blogger.com/atom/ns#' term='LEGEND'/><category scheme='http://www.blogger.com/atom/ns#' term='CELEBRATION'/><category scheme='http://www.blogger.com/atom/ns#' term='ONAM'/><title type='text'>18. ഓണം എന്ന കെട്ടുകഥയുടെ ആവശ്യം.</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SppeXwRw_kI/AAAAAAAAALE/cxI5jVHyZDc/s1600-h/kids-with-pookalam.jpg"&gt;&lt;img id="BLOGGER_PHOTO_ID_5375712867409526338" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 250px; CURSOR: hand; HEIGHT: 318px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SppeXwRw_kI/AAAAAAAAALE/cxI5jVHyZDc/s320/kids-with-pookalam.jpg" border="0" /&gt;&lt;/a&gt; കഥയില്‍ ചോദ്യമില്ല. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;വിശ്വാസങ്ങളിലും ചോദ്യം പാടില്ല.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;കാരണം, ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ മാത്രം യുക്തി ഭദ്രമല്ല ഒരു കഥയും ഒരു വിശ്വാസവും. അത് കൊണ്ടു തന്നെയാണ് ചോദ്യങ്ങള്‍ പാടില്ല എന്ന ഉത്തരം കൊണ്ടു പല ചോദ്യങ്ങളെയും ചിലര്‍ നേരിട്ടത്‌. കാരണം ആ വിശ്വാസങ്ങളും കഥകളും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കേണ്ടത് അവയെക്കാള്‍ കൂടുതല്‍ അവരുടെ തന്നെ നിലനില്‍പ്പിന്റെ ആവശ്യകതയായിരുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;ul&gt;&lt;li&gt;&lt;div align="justify"&gt;പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ പരശുരാമന് യുഗങ്ങള്‍ മുന്പ് ജീവിച്ചിരുന്ന മഹാബലി എങ്ങനെ നീതിമാനായി ഭരിച്ചു?&lt;/div&gt;&lt;/li&gt;&lt;li&gt;&lt;div align="justify"&gt;വാമനന്‍ ചവിട്ടി താഴ്ത്തിയെന്നു പറയുന്ന പാതാളം എവിടെയാണ്?&lt;/div&gt;&lt;/li&gt;&lt;li&gt;&lt;div align="justify"&gt;ഒരു ചുവടു കൊണ്ടു ഭൂമിയും അടുത്ത ചുവടു കൊണ്ടു സ്വര്‍ഗ്ഗവും അളന്ന വാമനന്റെ മഹാസാഹസം എങ്ങനെ ആയിരുന്നു?&lt;/div&gt;&lt;/li&gt;&lt;/ul&gt;&lt;p align="justify"&gt;അരുത്.&lt;/p&gt;&lt;p align="justify"&gt;ചോദ്യങ്ങള്‍ അരുത്.&lt;/p&gt;&lt;p align="justify"&gt;കാരണം, ചഞ്ചലമായ നമ്മുടെയൊക്കെ മനസ്സിനെ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷകള്‍ നല്കുന്ന ഊര്‍ജ സ്രോതസ്സുകളാണ് ആ ഐതിഹ്യങ്ങള്‍. അത് കൊണ്ടു നമുക്കു ചോദ്യം ചെയ്യാതെ അതിന്റെ തണലുകളുടെ ശീതളിമയില്‍ ജീവിതചൂടിനു ആശ്വാസം തിരയാം. അതിന്റെ ദുര്‍ബലമെങ്കിലും വിശാലഹസ്തങ്ങളില്‍ നമുക്ക് അഭയം തേടാം.&lt;/p&gt;&lt;p align="justify"&gt;എങ്കിലും വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ തന്നെ ആ വിശ്വാസങ്ങളില്‍ നമുക്കൊന്ന് തിരയാം. എന്തായിരുന്നു ആ കഥകളുടെ ആവശ്യകത? ഇന്നു അടുക്കളയുടെ ചിന്തകള്‍ ചൂടു പിടിച്ചത് ആ നേരിപ്പോടിലാണ്.&lt;/p&gt;&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;p align="justify"&gt;ഓണത്തിന്റെ എന്നല്ല, സൂക്ഷ്മമായി നോക്കിയാല്‍ ഓരോ ആഘോഷങ്ങളുടെയും, ഉത്സവങ്ങളുടെയും, പൂജകളുടെയും എല്ലാം പ്രാഥമികമായ ലക്ഷ്യം ഒത്തു ചേരല്‍ ആണ്. നമ്മള്‍ നമ്മിലേക്ക്‌ മാത്രം ഒതുങ്ങാതെ, ഒത്തു ചേര്ന്നു ആഹ്ലാദം പങ്കു വയ്ക്കുക. അതിലൂടെ ബന്ധങ്ങളെ സുദൃടമാക്കുക. ഇതിനപ്പുറം എന്ത് ലക്ഷ്യമാണ്‌ ഓണത്തിനുള്ളത്.&lt;/p&gt;&lt;p align="justify"&gt;ബന്ധങ്ങളല്ല, മറിച്ച് ബന്ധങ്ങളില്‍ നിന്നുള്ള സ്വാതന്ത്രമാണ് മനുഷ്യന്റെ ആവശ്യം എന്ന് ചിന്തിക്കുന്നവര്‍ അടുക്കളയോട് ക്ഷമിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നു എങ്കിലും സ്വീകരിക്കാന്‍ ഒരിക്കലും അടുക്കളക്കാവില്ല. കാരണം, അടുക്കള നില കൊള്ളുന്നത്‌ വ്യക്തികള്‍ക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിനു വേണ്ടിയാണ്. ആ സമൂഹത്തെ രൂപപ്പെടുത്തുന്ന, നില നിര്‍ത്തുന്ന വ്യക്തി ബന്ധങ്ങള്‍ക്ക് വേണ്ടിയാണ്. അവയുടെ നിലനില്പിന് വേണ്ടിയാണ്.&lt;/p&gt;&lt;p align="justify"&gt;&lt;img id="BLOGGER_PHOTO_ID_5375714660700132434" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 200px; CURSOR: hand; HEIGHT: 132px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SppgAIzkFFI/AAAAAAAAALM/E3ZwWKWVZEI/s200/Onampookalam1.jpg" border="0" /&gt; പ്രാചീന കാലത്തു വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങളെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും സമൂഹത്തിന്റെയും ബന്ധങ്ങളുടെയും ആവശ്യകത പറഞ്ഞു മനസിലാക്കാന്‍ ഏറ്റവും എളുപ്പ വഴി എന്ന നിലക്കായിരിക്കണം ആഘോഷങ്ങള്‍ക്ക് ദൈവിക പരിവേഷം കലര്ന്ന കഥകള്‍ ഉണ്ടായത്. ദൈവികമായ കാര്യങ്ങള്‍ എതിര്‍ക്കുന്നതിനു മുന്പ് ഏതൊരാളും ഒന്നാലോചിക്കും എന്നത് തന്നെയാണ് ഓരോ ആഘോഷങ്ങള്‍ക്ക് പുറകിലും അനുഷ്ടാനങ്ങള്‍ ഉണ്ടാവാനും കാരണമെന്ന് തന്നെയാണ് അടുക്കള കരുതുന്നത്.( ഇന്നത്തെ കാര്യമല്ല. പക്ഷെ ഉന്നത വിദ്യാഭ്യാസം നേടിയ ഇക്കാലത്തും ചില കാര്യങ്ങളില്‍ നമ്മള്‍ യുക്തിയെ മറക്കുമ്പോള്‍, കള്ള സ്വാമിമാരുടെയും തട്ടിപ്പുകാരുടെയും ഇരയാവുമ്പോള്‍, ആഭിചാര കര്‍മ്മങ്ങള്‍ക്കായി പാവം മൂങ്ങകള്‍ക്ക് പിന്നാലെ പായുമ്പോള്‍ കേവല വിദ്യാഭ്യാസം പോലുമില്ലാതിരുന്ന അന്നത്തെ ജനത അത് എങ്ങനെ സ്വീകരിക്കും എന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കാപ്സ്യൂള്‍ ഗുളികക്കുള്ളില്‍ മരുന്ന് നല്കുന്നത് പോലെ നിലനില്‍പ്പിന്റെ വലിയൊരു തത്വമാണ് പൂര്‍വികര്‍ ഇത്തരം കഥകളിലൂടെ നമ്മിലേക്ക്‌ പ്രക്ഷാളനം ചെയ്തത്.)&lt;/p&gt;&lt;p align="justify"&gt;അതെ, വര്‍ണ്ണശബളമായ നിറക്കൂട്ടുകള്‍ക്കും, വിനോദങ്ങള്‍ക്കും അപ്പുറം, ഈ ആഘോഷങ്ങളുടെയെല്ലാം പരമമായ ലക്ഷ്യം അതാണ്‌. ഒത്തു ചേരല്‍. ഇന്നത്തെ സൈബര്‍ യുഗത്തില്‍ സ്ക്രാപ്പുകളും ഇ-കാര്‍ഡുകളും കൊണ്ടു ദൂരെ കോണുകളില്‍ ഇരുന്നു പൂക്കളം തീര്‍ക്കുമ്പോള്‍ പോലും നമ്മള്‍ ചെയ്യുന്നത് അതാണ്‌. മനസ് കൊണ്ടുള്ള ഒത്തു ചേരല്‍. അതിന്റെ ആവശ്യകതയെക്കുറിച്ച് മുന്പ് &lt;a href="http://1.bp.blogspot.com/_nQiqh1j6ezU/SppjbbtDqlI/AAAAAAAAALU/dCUxJGiAdNg/s1600-h/2007082750020101.jpg"&gt;&lt;img id="BLOGGER_PHOTO_ID_5375718428164467282" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 154px; CURSOR: hand; HEIGHT: 200px" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SppjbbtDqlI/AAAAAAAAALU/dCUxJGiAdNg/s200/2007082750020101.jpg" border="0" /&gt;&lt;/a&gt;വിശദമായി തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ടു ഇവിടെ നിര്‍ത്തട്ടെ.&lt;/p&gt;&lt;p align="justify"&gt;ഈ ഓണം എല്ലാ സഹോദരര്‍ക്കും നഷ്ടപ്പെട്ട ബന്ധങ്ങളുടെ തിരിച്ചു കിട്ടലിനും ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലിനും ഉള്ള ഒരു സമയമാകട്ടെ എന്ന് അടുക്കള ആശംസിക്കുന്നു. നിങ്ങള്‍ക്കായി നന്മയുടെ സദ്യയൊരുക്കി കാത്തിരിക്കാന്‍ ഒരടുക്കള എല്ലാവര്ക്കും എന്നും ഉണ്ടാകട്ടെ.&lt;/p&gt;&lt;p align="justify"&gt;ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.&lt;/p&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-2644682205718911999?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/2644682205718911999/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=2644682205718911999' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/2644682205718911999'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/2644682205718911999'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/08/18.html' title='18. ഓണം എന്ന കെട്ടുകഥയുടെ ആവശ്യം.'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_nQiqh1j6ezU/SppeXwRw_kI/AAAAAAAAALE/cxI5jVHyZDc/s72-c/kids-with-pookalam.jpg' height='72' width='72'/><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-8418377177275886551</id><published>2009-08-27T01:45:00.007+05:30</published><updated>2009-11-24T12:10:21.800+05:30</updated><category scheme='http://www.blogger.com/atom/ns#' term='LITERATURE'/><category scheme='http://www.blogger.com/atom/ns#' term='CELEBRATION'/><category scheme='http://www.blogger.com/atom/ns#' term='JUBILY'/><title type='text'>17. ഓര്‍മകളെ ആഘോഷിക്കുമ്പോള്‍...</title><content type='html'>&lt;a href="http://1.bp.blogspot.com/_nQiqh1j6ezU/SpWPDgVXs9I/AAAAAAAAAKg/yUmFfhiNbp8/s1600-h/3745.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374359020718502866" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 297px" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SpWPDgVXs9I/AAAAAAAAAKg/yUmFfhiNbp8/s320/3745.jpg" border="0" /&gt;&lt;/a&gt; ശരിയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;മനുഷ്യര്‍ പലവിധമാണ്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;ചിലര്‍ കാലങ്ങള്‍ക്കു ശേഷവും ഓര്‍ത്തെടുക്കാനുള്ള ഓര്‍മ്മകള്‍ ശേഷിപ്പിച്ചു മറയുന്നു. മറ്റു ചിലര്‍ ആ ഓര്‍മ്മകളെ ആഘോഷിക്കാന്‍ മാത്രമായി ജീവിച്ചു ഓര്‍മ്മകളാവുന്നു&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;ഇന്നു മലയാളത്തിലെ പ്രചാരമേറിയ പത്രങ്ങളിലോന്നില്‍ വന്ന ഒരു വാര്‍ത്തയാണ് അടുക്കളയുടെ ചിന്തകളെ ഇങ്ങനെ തിരിച്ചു വിട്ടത്.അതും അടുക്കളയുടെ കണ്ണുകള്‍ അധികം തിരയാത്ത കായിക വാര്‍ത്തകളുടെ താളില്‍ വന്ന ഒരു ചെറു വാര്‍ത്ത. അത്ര പ്രാധാന്യതോടെയല്ലാതെ കൊടുത്ത ആ വാര്‍ത്ത അടുക്കളയുടെ ചിന്തകളിലേക്ക് ഉണര്‍ന്നത് അവഗണനയുടെ ഗന്ധം സ്രവിക്കുന്ന ശീര്‍ഷകത്തിന്റെ രോദനം കൊണ്ടാണ്.&lt;/div&gt;&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;"ഇന്ത്യന്‍ കോച്ചിനെ ശതാബ്ദി വര്‍ഷത്തിലും ആരും ഓര്‍ത്തില്ല."&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;തലക്കെട്ടില്‍ നിന്നും വാര്‍ത്തയിലൂടെ യാത്ര തുടങ്ങിയപ്പോഴാണ് അബദ്ദമായിപ്പോയെന്നുതോന്നിയത്. ഒരു മുന്‍ ഫുട്ബാള്‍ പരിശീലകന്റെ 100 - ആം ജന്മദിനം ഇവിടെ ആരും ആഘോഷിച്ചില്ല എന്ന വിലാപമാണ്‌ വാര്‍ത്തയുടെ സാരം. അത് ഇത്ര വലിയ ഒരു സംഭവമാണോ എന്ന ചിന്തയില്‍ ചില സഹോദരരുമായി പങ്കു വച്ചപ്പോഴാണ് പ്രസ്തുത വിലാപത്തിന്റെ സാംഗത്യം മനസിലായത്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;ഇതു ഓര്‍മ പുതുക്കലുകളുടെ കാലമാത്രേ. വാര്‍ഷികങ്ങള്‍, ജൂബിലികള്‍, നവതികള്‍, അങ്ങിനെ അങ്ങിനെ സര്‍വം ആഘോഷമയം. ജീവിച്ചിരിക്കുന്നവരുടെ സപ്തതി, പിന്നെ വിവാഹങ്ങളുടെ ജൂബിലി, മരണമടഞ്ഞവരുടെ ചരമ വാര്‍ഷികങ്ങള്‍.... പത്രതാളുകളില്‍ മുന്പെന്നതെതിനെക്കാളും ഓര്‍മ്മയുടെ പൂക്കള്‍ നിറയുന്നു. ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ടു എന്ന പേരില്‍ ശതാഭിഷിക്തനായി എന്ന് നെറ്റിപ്പട്ടം കെട്ടിച്ചു പലരെയും എഴുന്നള്ളിക്കുന്നത്തിനും നമ്മള്‍ സാക്ഷികളാണ്. അവര്‍ എത്ര ചന്ദ്രന്മാരെ കണ്ടു എന്ന് ആര്‍ക്കറിയാം? പോട്ടെ, ആഘോഷിക്കാന്‍ കാരണങ്ങള്‍ തിരയുന്നവര്‍ക്കിടയില്‍ അതിന് ഒരു കാരണം കൂടി കണ്ടെത്തി എന്ന് മാത്രം കരുതിയാല്‍ മതി. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;അടുത്ത കാലത്തു കായിക വാര്‍ത്തകളാണ് കൂടുതലും വാര്ഷികങ്ങള്‍ക്ക് പിറകെ പോയത്. മെഡല്‍ നേടിയതിന്റെ വാര്‍ഷികം, മെഡല്‍ നേടാത്തതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം. മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടത്തിന്റെ എല്ലാം വാര്‍ഷികങ്ങള്‍ അവര്‍ ആഘോഷിക്കുന്നു. ഇന്ത്യ ഒളിമ്പിക്സില്‍ ഹോക്കിയില്‍ സ്വര്‍ണം നേടിയതിന്റെയോ, ഹോക്കി ലോകകപ്പ് നേടിയതിന്റെയോ, പ്രകാശ്‌ പദുകോണ്‍ ലോക ഒന്നാം നമ്പര്‍ ആയതിന്റെയോ, ചെസ്സില്‍ ആനന്ദിന്റെ വിജയത്തിന്റെ വാര്ഷികങ്ങലോ ഒന്നും നമ്മള്‍ ആഘോഷിച്ചില്ല. മാധ്യമങ്ങള്‍ നമ്മളെ അറിയിച്ചില്ല. ക്രിക്കെറ്റ്‌ ലോകകപ്പ് ജയിച്ചതിന്റെ സില്‍വര്‍ ജൂബിലി മുന്‍പേജു മുഴുവന്‍ അതിനായി മാറ്റി വച്ചു കൊണ്ടാണ് ഒരു മലയാള പത്രം ആഘോഷിച്ചത്. കപ്പു നേടിയ അന്ന് ഇതിന്റെ പകുതി പോലും ആവേശം ഒരു പത്രത്തിനും ഉണ്ടായിക്കാണില്ല. അതൊക്കെ കൊണ്ടാവാം ഇന്നത്തെ പത്രത്തില്‍ മാധ്യമങ്ങള്‍ക്ക് "മിസ്സ്‌" ആയിപ്പോയ ഒരു ആഘോശാവസരം ഒരു വാര്‍ത്തയായത്. അതിനെക്കാള്‍ അവഗണിക്കപ്പെട്ട പലതും ഇല്ലേ എന്ന ചോദ്യം നമ്മളാരും ചോദിക്കരുത്. കാരണം-!!! രസകരമായ കാര്യം അതല്ല. ഈ വാര്‍ത്ത അച്ചടിച്ച പത്രം പോലും ആ ദിനം നമ്മുടെ കോച്ചിനെ ഓര്‍ത്തിരുന്നില്ല എന്നതാണ്. എന്നിട്ട് ഇപ്പോഴോഴുക്കുന്ന ഈ മുതലക്കണ്ണീര്‍.... അത് തന്നെയല്ലേ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖം!!!&lt;/div&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5374360674858572274" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 200px; CURSOR: hand; HEIGHT: 190px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_nQiqh1j6ezU/SpWQjyfGGfI/AAAAAAAAAKo/gZEUV3lBGt4/s200/1984-olympics2.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;സാഹിത്യ രംഗത്തും ഇപ്പോള്‍ വാര്ഷികങ്ങളുടെ വസന്തമാണ്. വാര്ഷികങ്ങളുടെ മാത്രം!!! സ്രഷ്ടാവിന്റെ ജന്മ വാരിഷികങ്ങള്‍ തുടങ്ങി പുസ്തകത്തിന്റെ വാര്ഷികങ്ങളിലൂടെ ചില കവിതകളുടെ ജൂബിലികള്‍ വരെ നാം കൊണ്ടാടുന്നു. സിനിമകള്‍ നൂറാം ദിവസം ഇരുന്നൂറാം ദിവസം എന്നൊക്കെ പരസ്യം ചെയ്യാറുള്ള പോലെ പത്താം പതിപ്പ് അന്‍പതാം പതിപ്പ് എന്നൊക്കെയായിരുന്നു പണ്ടു പുസ്തകങ്ങളുടെ ആഘോഷങ്ങള്‍. അതെല്ലാം ആ സൃഷ്ടികളുടെ ജനപ്രീതിയുടെ അളവ് കൊലുകളുമാണ്. എന്നാല്‍ ഒരു പുസ്തകത്തിന്റെ അല്ലെങ്കില്‍ കവിതയിടെ അന്‍പതാം വാര്‍ഷികം എന്ന് പറയുമ്പോള്‍ അത് സ്വാഭാവികമായ ഒരു കാലചക്രത്തിന്റെ പ്രയാണം എനതല്ലാതെ മറ്റെന്തു സവിശേഷതയാണ് പങ്കു വയ്ക്കുന്നത്. പ്രത്യേകിച്ചും അതെഴുതപ്പെടുന്ന കാലത്തില്‍ നിന്നും സമൂഹവും സാമൂഹ്യ വ്യവസ്ഥകളും, മൂല്യങ്ങളും ഒരു പാടു മാറിയ പുതിയ കാലഘട്ടത്തില്‍? ഇതു പോലെയാണെങ്കില്‍ ഇനി ഷേക്സ്പിയറിന്റെ നാടകങ്ങളുടെ 500- ആം വാര്‍ഷികവും കാളിദാസ കൃതികളുടെ ആയിരാം വാര്‍ഷികങ്ങളും ഒക്കെ കൊണ്ടാടാം നമുക്കു. ആവനാഴിയില്‍ അമ്പോഴിഞ്ഞ ചിലരെ സ്തുതി പാടാനും, പണ്ടേപോലെ ഫലിക്കാത്ത ചിലരുടെ പല്ലിന്റെ ശൌര്യം അയവിറക്കാനും, ഇങ്ങനെ ചിലര്‍ ഭൂമിയില്‍ തന്നെയുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനു തന്റെ കര്‍മ്മങ്ങളിലൂടെ കഴിയാതെ വരുമ്പോഴാണ് ഇത്തരം വാര്‍ഷികങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന ദയനീയ യാദാര്‍ത്ഥ്യം അവരുടെ പൂര്‍വകാലത്തെ പ്രവര്‍ത്തനങ്ങളെ ആണ് അവഹെളിക്കുന്നത്. ഇതിനിടയില്‍ ജൂബിളികളുടെ കൂട്ടത്തില്‍ ഒരു നോവലിന്റെ മുപ്പത്തഞ്ചാം വാര്‍ഷികവും ആഘോഷിക്കുന്നതായി കേട്ടു. മുപ്പതഞ്ചിന്റെ കണക്കു എന്താണാവോ എന്തോ? ആ ആഘോഷങ്ങള്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട എന്ന മുന്‍നിലപാട് തന്നെയെന്ന്‌ ആശ്വസിക്കാം.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;ഈ ആഘോഷങ്ങളെപോലെ വിസ്മരിച്ച ചിലത് അടുക്കളയുടെ മനസ്സില്‍ ഓടിയെത്തുന്നു. ആദ്യമായി ഒരു മനുഷ്യന്‍ ചന്ദ്രനിലെതിയതിന്റെ വാര്‍ഷികം എല്ലാ പത്രങ്ങളും എല്ലാ വര്ഷവും ആഘോഷിക്കാറുണ്ട്. പക്ഷെ ഈ ഏപ്രില്‍-2 ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴിക കല്ലിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമായിരുന്നു. ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് പോയതിന്റെ!!! ഒളിമ്പിക്സില്‍ മെഡല്‍ നേടാനാവാതെ പോയതിന്റെ വിശേഷങ്ങള്‍ ഒരു പേജു മുഴുവന്‍ നിരത്തിയ പത്രങ്ങള്‍ ഈ നേട്ടത്തിന് അര വരി പോലും നല്‍കിയില്ല എന്ന സത്യം മാധ്യമങ്ങള്‍ വസ്തുതകള്‍ക്ക് നല്കുന്ന പ്രാധാന്യങ്ങളുടെ അടിസ്ഥാനത്തിന്റെ പ്രതിഫലനം കൂടിയാണ്. അത് പോലെ കഴിഞ്ഞ വര്ഷം മലയാളത്തിന്റെ ആധുനിക കവിത്രയത്തിലെ വള്ളത്തോള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് അമ്പതു വര്ഷം തികഞ്ഞിരുന്നു. സാഹിത്യ സ്നേഹികളോ കലാമണ്ടലമോ മാധ്യമങ്ങളോ അത് അറിഞ്ഞതായി പോലും നടിച്ചു കണ്ടില്ല. ആശാനും ഉള്ളൂരും എല്ലാം കുറച്ചു മുന്പേ ജനിച്ചു എന്ന കാരണം കൊണ്ടാകാം മലയാളം ഇപ്പോള്‍ ചില എഴുത്തുകാരുടെ നൂറാം ജന്മ വാര്‍ഷികത്തില്‍ നടത്തുന്ന കേട്ടു കാഴ്ചകള്‍ക്ക് വിധേയരാവാതെ രക്ഷപ്പെട്ടത്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷെ ആ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നത് ആത്മഹത്യപരവും. നിര്‍ഭാഗ്യവശാല്‍ കാരണങ്ങള്‍ എന്ത് തന്നെ ആയാലും ആ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. നാളേക്ക് ഒന്നും നല്കാനില്ലാതെ വരുന്നവര്‍ക്ക് മാത്രമെ ഇന്നലെകളിലെ സാഹസങ്ങളില്‍ പുളകം കൊണ്ടിരിക്കാനാവൂ. &lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SpWTFzRBI5I/AAAAAAAAAKw/uz9P5250o9g/s1600-h/On_the_Banks_of_the_Mayyazhi.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374363458206770066" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 199px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SpWTFzRBI5I/AAAAAAAAAKw/uz9P5250o9g/s320/On_the_Banks_of_the_Mayyazhi.jpg" border="0" /&gt;&lt;/a&gt;നല്ല ഓര്‍മ്മകള്‍ പങ്കു വക്കുന്നതോടൊപ്പം നാളെ തലമുറയ്ക്ക് ഓര്‍ക്കാനായി നമ്മുടെ മുന്‍ തലമുറ തന്നത് പോലെ തിളക്കമുള്ള ഓര്‍മ്മകള്‍ ബാക്കി വക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ ഇന്നത്തെ ശതാബ്ടികളുടെ ഇരട്ട ശതാബ്ടികള്‍ മാത്രം കൊണ്ടാടെണ്ടി വരും നമ്മുടെ അടുത്ത തലമുറ. അത് ഒരു സമൂഹത്തിനു ഒട്ടും തന്നെ ഭൂഷണമല്ല. ഈ ആഘോഷങ്ങളില്‍ മാത്രം മുഴുകി വിസ്മൃതിയില്‍ താഴും മുന്പ് ആ യാദാര്‍ത്യമെന്കിലും മാധ്യമങ്ങള്‍ തിരിച്ചരിഞ്ഞെന്കില്‍... കഴിഞ്ഞതിനെ കുറിച്ചോര്‍ത്തു വിലപിക്കുന്നതിനെക്കളും സന്തോഷിക്കുന്നതിനെക്കാലും ; വരാനിരിക്കുന്ന നാളെകള്‍ക്കായി വെളിച്ചം വിതരാനുള്ള ചിന്തകളായി അവരുടെ വാക്കുകള്‍ പ്രകാശിക്കട്ടെ എന്ന് മാത്രം പ്രാര്‍ത്തിച്ചുകൊണ്ടു അടുക്കള നിര്‍ത്തട്ടെ.&lt;/div&gt;&lt;span style="font-size:0;"&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7021329084780637541-8418377177275886551?l=anitha-adukkala.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anitha-adukkala.blogspot.com/feeds/8418377177275886551/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7021329084780637541&amp;postID=8418377177275886551' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8418377177275886551'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7021329084780637541/posts/default/8418377177275886551'/><link rel='alternate' type='text/html' href='http://anitha-adukkala.blogspot.com/2009/08/17.html' title='17. ഓര്‍മകളെ ആഘോഷിക്കുമ്പോള്‍...'/><author><name>ANITHA HARISH</name><uri>http://www.blogger.com/profile/03211806547002454609</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_nQiqh1j6ezU/SvRsZo7BUzI/AAAAAAAAARM/YfDrrryZZhI/S220/03072009015.jpg1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_nQiqh1j6ezU/SpWPDgVXs9I/AAAAAAAAAKg/yUmFfhiNbp8/s72-c/3745.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7021329084780637541.post-2898588777621631863</id><published>2009-08-14T19:00:00.009+05:30</published><updated>2009-11-24T12:09:47.827+05:30</updated><category scheme='http://www.blogger.com/atom/ns#' term='INDIA'/><category scheme='http://www.blogger.com/atom/ns#' term='HISTORY'/><category scheme='http://www.blogger.com/atom/ns#' term='PAKISTHAN'/><title type='text'>16. അമ്മയെ സൃഷ്ടിക്കുന്ന മക്കള്‍.....</title><content type='html'>&lt;a href="http://4.bp.blogspot.com/_nQiqh1j6ezU/SoUTilaaiWI/AAAAAAAAAJ0/T5cYU5BITXo/s1600-h/indian_flag11.jpg"&gt;&lt;img id="BLOGGER_PHOTO_ID_5369719615588567394" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 256px" alt="" src="http://4.bp.blogspot.com/_nQiqh1j6ezU/SoUTilaaiWI/AAAAAAAAAJ0/T5cYU5BITXo/s320/indian_flag11.jpg" border="0" /&gt;&lt;/a&gt; ഒരു വസ്തുവിനോട് ഏറ്റവും അധികം സ്നേഹം തോന്നുന്നതാര്‍ക്കാണ്???&lt;br /&gt;&lt;br /&gt;സംശയം വേണ്ട. അതിന്റെ സ്രഷ്ടാവിനു തന്നെ!!!&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;അവരുടെ മനസാണ്, ആഗ്രഹങ്ങളുടെ സഫലീകരണം ആണ് ഓരോ സൃഷ്ടിയും. അവരുടെ തന്നെ പറിച്ചു മാറ്റാനാവാത്ത ഒരു ഭാഗം. അതിനെ അവരെക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക! അത് തന്നെയാണ് ഓരോ മക്കളും മാതാവിന് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാവുന്നതിന്റെ കാരണവും. ഇന്നു അടുക്കള പറയുന്നതു ഒരു അമ്മയുടെയും കുറേ മക്കളുടെയും കഥയാണ്.(&lt;em&gt;അമ്മ എന്ന വാക്കിനു മാതാവ് അഥവാ ജന്മം നല്‍കുന്നവള്‍ എന്നുള്ള നിഘണ്ടുവിലെ അര്‍ത്ഥങ്ങളെ അപ്രസക്തമാക്കുന്ന കാലമാണിതെന്കിലും അടുക്കള ഇവിടെ അമ്മയെന്ന് ഉദ്ദേശിച്ചത് ആ പഴയ അര്ത്ഥം തന്നെയാണ്. ജന്മം നല്‍കുന്നവള്‍.&lt;/em&gt;) പക്ഷെ ഒരു ചെറിയ വ്യത്യാസമുണ്ട്. ഇതു മക്കളെ പ്രസവിച്ച അമ്മയുടെ കഥയല്ല. മറിച്ചു അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയാണ്!!!&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;span id="fullpost"&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ആദ്യം ഒരു ചെറിയ നാടോടിക്കഥ പറഞ്ഞു കൊണ്ടു നമുക്കു തുടങ്ങാം. പണ്ടു പണ്ടു.... വളരെ പണ്ടു ഒരു കാട്ടില്‍ രാജാവായ ഒരു സിംഹമുണ്ടായിരുന്നു. അവന്റെ ഭരണത്തില്‍ മൃഗങ്ങളെല്ലാം സന്തുഷ്ട ജീവിതം നയിച്ചു വരികയായിരുന്നു. പെട്ടെന്നാണ്‌ ആ സിംഹം ഒരപകടത്തില്‍ പെട്ട് കഥാവശേഷനാവുന്നത്. കാടിന് പൊടുന്നനെ നാഥനില്ലാത്ത അവസ്ഥ. സിംഹത്തിന് രണ്ടു മക്കളുണ്ടായിരുന്നു. രണ്ടു മക്കള്‍ക്കും രാജവാകണമെന്നു വാശി. എന്ത് ചെയ്യാം; കാട് ഒന്നല്ലേ ഉള്ളൂ... ഒടുവില്‍ രണ്ടു പേരും കൂടി ഒരു തീരുമാനത്തില്‍ എത്തി. കാടിനെ വിഭജിക്കുക. എങ്ങനെ വിഭജിക്കും. അവര്‍ തന്നെ തീരുമാനിച്ചു. ആദ്യം മൃഗങ്ങളെ രണ്ടായി വിഭജിക്കാം. പിന്നെ കാടും. ആദ്യം സസ്യഭുക്കുകള്‍ എന്നും മാംസഭുക്കുകള്‍ എന്നും മൃഗങ്ങളെ തിരിച്ചു. അത് എളുപ്പം കഴിഞ്ഞു . പക്ഷെ സ്ഥലം, അത് വിഭജിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. കിഴക്ക് കുറ്റി ചെടികളും താഴ്വാരങ്ങളും തടാകവും ഉള്ള ഭാഗം സസ്യഭുക്കുകള്‍ താമസിക്കുന്നിടമാണ്. പടിഞ്ഞാറ് വന്മരങ്ങളും കുന്നുകളും നിറഞ്ഞ ഭാഗം മാംസഭുക്കുകളുടെതും. പക്ഷെ ഇതിനിടയില്‍ രണ്ടു പേരും ചേര്ന്നു ജീവിക്കുന്നിടമുണ്ട്. അവിടം എങ്ങനെ വിഭജിക്കും എന്നതാണ് പ്രശ്നം. ഒരാള്‍ പറഞ്ഞു കാട്ടുചോലയുടെ കിഴക്കേ തീരം അതിര്‍ത്തിയാക്കാം. പക്ഷെ രണ്ടാമന് അത് സ്വീകാര്യമായില്ല. കാരണം അവന്റെ രാജ്യം ചെറുതായിപ്പോകും. അവന് കാട്ടുചോല കഴിഞ്ഞുള്ള മലനിരയായിരുന്നു ലക്ഷ്യം. തര്ക്കം തുടര്‍ന്നപ്പോള്‍ അവര്‍ തീരുമാനങ്ങള്‍ മൃഗങ്ങളെ അറിയിച്ചു. അത് വരെ അവരെ ഒന്നിച്ചു നിര്‍ത്തിയിരുന്ന ഒരു പാടു കാരണങ്ങളെയെല്ലാം ഒരൊറ്റ വൈരുധ്യം ഇരുളിലാഴ്ത്തി. അതിര്‍ത്തിയില്‍ നിന്നു ഇരു ഭാഗത്തേക്കും മൃഗങ്ങള്‍ പലായനം ചെയ്തു. അത് വരെ ഒന്നായിരുന്ന മൃഗങ്ങള്‍ രണ്ടു സ്വാര്‍ത്ഥ മതികള്‍ക്ക് വേണ്ടി രണ്ടു സമൂഹമായി. രണ്ടു വിഭാഗമായി. അതിര്‍ത്തി രണ്ടു പേരുടേയും അഭിമാന പ്രശ്നമാണെന്ന് സിംഹ രാജാക്കന്മാര്‍ പ്രഖ്യാപിച്ചു. അതോടെ ഇരു കൂട്ടരും തമ്മില്‍ പോരാട്ടവും തുടങ്ങി. രാജാക്കന്മാര്‍ അരമനയിലിരുന്നു തങ്ങളുടെ രാജ്യത്തിന്റെ വികസിക്കുന്ന വിസ്തൃതി മൃഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. അതിര്‍ത്തിയില്‍ അതിനെക്കാളേറെ മൃഗങ്ങളുടെ ജീവന്‍ പൊളിഞ്ഞു കൊണ്ടുമിരുന്നു....&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;കഥ തല്‍ക്കാലം നിറുത്തട്ടെ. കാരണം ഇതൊരു അവസാനമില്ലാത്ത കഥയാണ്. പോരാട്ടങ്ങളുടെ ഓരോ ദിനത്തിലും വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു. അതിര്‍ത്തികളും അതോടൊപ്പം തന്നെ മാറിക്കൊണ്ടിരുന്നു. ജീവിതങ്ങള്‍ ഒരുപാടു പൊലിഞ്ഞു കൊണ്ടുമിരുന്നു. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. അവസാനമില്ലാതെ....&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;മുകളില്‍ പറഞ്ഞ കഥ ഒരു കഥ മാത്രമാണ്. പക്ഷെ ആ വരികള്‍ക്കിടയില്‍ ഉള്ള കഥകള്‍ ഒരു പക്ഷെ നമുക്കു പലയിടത്തും ദര്‍ശിക്കാന്‍ കഴിഞ്ഞേക്കാം. അത് തന്നെയാണ് ഈ കഥ ഇവിടെ പ്രസ്താവിക്കാന്‍ ഉണ്ടായ സാംഗത്യവും. കൂടാതെ അടുക്കള ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളുടെയും ഉത്തരവും ഈ കഥ തന്നെയാണ്. അത് കൊണ്ടു ഈ കഥ മനസിലോര്‍ത്തു തന്നെ ആദ്യം പറഞ്ഞ മറ്റൊരു കഥയിലേക്ക് പോകാം. അതെ അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയിലേക്ക്...&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;നാളെ ആ അമ്മയുടെ 63-ആം പിറന്നാളാണ്. ഓരോ പിറന്നാളിനുമെന്നപോലെ നാളെയും നാടൊട്ടുക്ക് ആഘോഷങ്ങളുണ്ടാകും. മക്കളെല്ലാരും അമ്മയുടെ സ്തുതി ഗീതങ്ങള്‍ പാടും. എങ്കിലും ദു:ഖകരമായ മറ്റൊരു യാദാര്‍ത്ഥ്യം നമ്മള്‍ക്ക് വിസ്മരിക്കാനാവുമോ??? ആഹ്ലാദം നിറയേണ്ട ഈ ദിനം മനസുകളില്‍ ആശങ്കയുടെ ഭീതിയുടെ കാര്മേഘങ്ങളാല്‍ മൂടപ്പെടുന്ന; കുറേ വര്‍ഷങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ച!!!&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ആരാണ് നമ്മുടെ സമാധാനം കെടുത്തുന്നത്? ഉത്തരങ്ങള്‍ ഒരു പക്ഷെ പെട്ടെന്ന് തന്നെ നാവിലുയര്‍നെക്കാം. കാരണം നാം എല്ലാത്തിനും ഉത്തരങ്ങള്‍ മുന്പേ ചൊല്ലിപഠിച്ചിട്ടുണ്ടല
